Ind disable
നൂറു കണക്കിന് പേര്‍ പിന്തുടര്‍ന്ന് വന്ന പുണ്യവാളന്റെ ഫോളോ ഗഡ്ജെറ്റ്‌ തകരാറില്‍ ആയതിനാല്‍ പ്രിയ സുഹൃത്തുകള്‍ പുണ്യാളനെ ഇ-മെയില്‍ വഴി പിന്തുടരാന്‍ അഭ്യര്‍ത്ഥിക്കുന്നു !! "

വ്യാഴാഴ്‌ച, ഡിസംബർ 29

ജീവിക്കാന്‍ വേണ്ടിയുള്ള സമരങ്ങള്‍


ഉള്ളതൊക്കെ കിഴികെട്ടി വഴി വക്കില്‍ തള്ളി, മാലിന്യനിര്‍മാര്‍ജനം സര്‍ക്കാരിന്റെ ചുമതലയാണെന്നും ധരിച്ചു  റോഡില്‍ ഇറങ്ങി  മൂക്കും പൊത്തി പഴിയും പറഞ്ഞു നടക്കാനുമാണ് മലയാളിക്ക് പ്രിയം ! 

ഞാന്‍ ഇങ്ങനെ പറഞ്ഞാല്‍ ഇതൊരു ശരിയായ നിഗമനം ആണെന്ന് നിങ്ങള്‍ വിശ്വസിക്കുനുണ്ടോ ? 

ആരും ഒന്നും സ്വയമേ ചെയ്യില്ല. അതിനു ഒരു കാരണം വേണം പ്രരണ വേണം അനുസരിക്കാത്തവരെ അനുനയിപ്പിക്കാനും അനുസരിപ്പിക്കാനും ഒരു സംവിധാനം വേണം  .   എല്ലത്തിനും തരാത്തരം പോലെ  ജനത്തെയോ സര്‍ക്കാരിനെയോ വ്യവസ്ഥകളെയോ കുറ്റം പറഞ്ഞു സ്വയം പുണ്യാളന്‍ ചമഞ്ഞു  കൈകഴുകി സ്വന്തം ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുകയാണ് പലരും 

തിരോന്ത്വരത്ത് ചീഞ്ഞു നാറുന്നത്തില്‍  നഗരസഭയും സര്‍ക്കാരുമുണ്ട് . ഉണ്ടാക്കിയവര്‍ തന്നെ എല്ലാം അനുഭവിച്ചോളൂ എന്ന് പറഞ്ഞു കൈമലര്‍ത്തി. കുറ്റം മുഴുവന്‍ വിളപ്പില്‍ ശാലയിലെ സാധാരണ ജനത്തിനും അവിടെത്തെ പഞ്ചായത്തിനുമാണെന്നു വിളിച്ചു പറയാന്‍ ഇവര്‍ക്കൊന്നും ലവലേശം  ലജ്ജയുമില്ല .. ശുദ്ധവായുവും ജലവും സ്വസ്ഥമായ ജീവിതവും അവിടത്തുക്കാരുടെയും അവകാശമാണ് . മുല്ലപ്പെരിയാറില്‍ കേരളം അനുഭവിക്കുന്ന പോലെ ഒരു നീതി നിഷേധമാണ് വിളപ്പില്‍ ശാലയിലും അരങ്ങേറുന്നത് പലരും അതിനെതിരെ സൌകര്യപൂര്‍വ്വം കണ്ണടക്കുന്നു 

അമ്പതു ടണ്‍ മാലിന്യം സംസ്കരിച്ചു  വളമാക്കി മാറ്റുവാനാണ് വിളപ്പില്‍ശാലയില്‍ ഫാക്ടറി സ്ഥാപിച്ചതും  വളം സര്‍ക്കാര്‍ ഏറ്റെടുത്തു കൊള്ളാം എന്ന വ്യവസ്ഥയോടെ സ്വകാര്യ കമ്പനി പദ്ധതി ഏറ്റെടുത്തതും , എന്നിട്ടോ ആവശ്യത്തിന് മാലിന്യം ലഭിക്കുന്നില്ലയെന്നും വളം സര്‍ക്കാര്‍ എടുക്കുന്നില്ല എന്നും ആരോപിച്ചു സ്വകാര്യ കമ്പനി കരാര്‍ അവസാനിപ്പിച്ച്‌ രണ്ടായിരത്തില്‍ ഏഴില്‍ സ്ഥലം വിട്ടു , ശേഷമാണ് വിളപ്പില്‍ശാല ഒരു ദുരിതമായി മാറിയത് സംസ്കരണം നടക്കാതെ ടണ്‍  കണക്കിന് മാലിന്യം കുമിഞ്ഞു  കൂടി. സര്‍ക്കാര്‍ പിന്നെ അതിലൊന്നും ഒരു ശുഷ്കാന്തിയും കാട്ടിയതുമില്ല. പ്രതിഷേധിച്ച വിളപ്പില്‍ശാലകാര്‍ക്ക് പലവിധ ഉറപ്പുകളും വാഗ്ദാനങ്ങളും നല്‍കിയതല്ലാതെ  ഒന്നും നടപ്പിലാക്കിയില്ല . സഹികെട്ടാണവര്‍ കടുത്ത സമരപരിപാടികളുമായി മുന്നിട്ടു ഇറങ്ങിയത്   പ്രശ്നപരിഹാരത്തിനു അന്ത്യശാസനമായി നല്‍കിയ നൂറു ദിവസവും സര്‍ക്കാരും നഗരസഭയും  കൈയും കെട്ടിയിരുന്നു .വഴിതടയുമെന്നു പ്രഖ്യാപിച്ചിട്ടും  പരസ്പരം നോക്കിയതല്ലാതെ ഒന്നും ചെയ്തില്ല.

സര്‍വ്വകക്ഷിയോഗത്തിന്റെ  പുതിയ പദ്ധതി നടപ്പാക്കുന്നതിനു മൂന്ന് മാസം കൂടി നല്‍കണം എന്നുള്ള ആവശ്യം എത്ര ന്യായമാണെങ്കില്‍ പോലും വിശ്വസിച്ചു അനുവദിച്ചു  നല്‍ക്കാന്‍ ആര്‍ക്കും ആവില്ല .വിളപ്പില്‍ ശാല ജനം ഇക്കാര്യത്തില്‍ ഒറ്റകെട്ടാണ് അവര്‍ക്ക്‌ അവിടം മരണശാല ആക്കി മാറ്റാനുള്ള ഒരു ആഗ്രഹവുമില്ല . ഫാക്ടറി തുറപ്പിക്കാന്നുള്ള എതൊരു ശ്രമവും ജനം ഒത്തു ചേര്‍ന്ന് ചേര്‍ത്തു തോല്പ്പിക്കും  എന്ന സ്ഥിതി സംജാതം  ആയതിനാലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പിന്നോട്ട് പോയത് . ഇതേ  മാര്‍ഗ്ഗം ഇത്തരം നഗര മാലിന്യം വഹിക്കുന്ന   ഓരോ പ്രദേശത്തും    സമര കാഹളം ഉണര്‍ത്തും പ്രതിഷേധം ശക്തി പ്രാപിക്കും ഇതു  ജീവിക്കാനുള്ള സമരമാണ് .

നഗരസഭയുടെ കുഴിച്ചു മൂടല്‍ പ്രക്രിയ കൊണ്ട് പ്രശ്നപരിഹാരമല്ല കാര്യങ്ങള്‍ കുറെ കൂടി വഷളാകുകയാണ്.പലയിടത്തും സംഘര്‍ഷത്തിനും ചെറുത്തു നില്‍പ്പുകള്‍ക്കും ഇതു കാരണമാകുന്നുണ്ട് . പലപ്പോഴും പ്രഹസനങ്ങളും പ്രഖ്യാപനങ്ങളുമായി ഒതുങ്ങി പോകുകയാണ് .

ഇതൊരു തിരുവനന്തപുരത്തിന്റെ മാത്രം പ്രശ്നമല്ല .കേരളം മുഴുവനായി ഇതു പടര്‍ന്നു നില്‍ക്കുന്നു.ഓരോ ദിവസവും കേരളത്തില്‍ എണ്ണായിരം  ടണ്‍ മാലിന്യം ഉണ്ടാക്കുന്നുണ്ട്  ഇതില്‍ എത്രമാത്രം മാലിന്യമാണ് സംസ്കരിക്കപ്പെടുന്നത് .

ഭരണകൂടങ്ങള്‍ക്ക് മാലിന്യ നിര്‍മാര്‍ജനത്തിന് ഒരു വിശാലമായ പദ്ധതികള്‍ തന്നെ നടപ്പിലാകേണ്ടി വരും . മാലിന്യം കഴിവതും ഉറവിടത്തില്‍ നശിപ്പികണം , അതിനു വേണ്ടി പുതിയ ഭവനങ്ങളില്‍ ബയോഗ്യാസ്‌ പ്ലാന്‍റ്റ്‌ നിര്‍ബന്ധമാക്കി വ്യവസ്ഥ ചെയ്യണം . പഴയ ഭവനങ്ങളില്‍ സ്ഥാപിക്കുവാനായി സബ്സിഡിയും ആനുകൂല്യങ്ങളും നല്‍കണം.  ആധുനികവും മാതൃകാപരവുമായ പ്ലാന്റുകള്‍ സ്ഥപിക്കാനും അതിന്റെ കാര്യക്ഷമമായ നടത്തിപ്പിനും നഗരസഭ ചുമതലപ്പെടുത്തണം .ഈ മാലിന്യങ്ങളില്‍ നിത്യവൃത്തി കണ്ടെത്തുന്നവര്‍ക്ക്  മാന്യമായ സേവന വേതനങ്ങള്‍ നല്ക്കണം തൊഴിലുറപ്പുവരുത്തണം ചികില്‍സാ ചെലവുകളും പെന്‍ഷനും ഏര്‍പ്പാടക്കണം .

തിരുവനന്തപുരത്തെ പട്ടം സെന്റ്‌ മേരിസ്  ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍  നടക്കുന്ന സുകൃത കേരളം എന്ന പരിപാടിയില്‍ നിന്നും കണ്ടു പിടിച്ച ചില മാലിന്യ സംസ്കരണ മാര്‍ഗങ്ങള്‍ പരിചയപ്പെടുത്താം.....

കോവളം സിറോ വെസ്റ്റ്‌ സെന്റര്‍ അവതരിപ്പിച്ച സംസ്കരണ യുണിറ്റിനു വെറും അറുനൂറു രൂപ മാത്രം ചെലവ് ദ്വാരമുള്ള രണ്ടു മണ്ണ് ഭരണികള്‍ മാത്രം മതി ഒരു വീട്ടിലെ സകല ജൈവ മാലിന്യങ്ങളും സംസ്കരിക്കാന്‍.

മൂന്ന് കിലോ മാലിന്യം നിക്ഷേപിച്ചാല്‍ ഒരു മരിക്കൂര്‍ ആവശ്യമായ ഗ്യാസ് ലഭ്യമാക്കൂന്ന ഡയനാമിക്‌ പ്ലേറ്റഡ് ഡ്രോം ബയോഗ്യാസ്‌ പ്ലാന്റിന് സ്റൌവ് ചെലവുള്‍പ്പെന്ന അയ്യായിരം രൂപ മാത്രം.

രണ്ടു കിലോ മാലിന്യം നിക്ഷേപിച്ചാല്‍ രണ്ടു മണിക്കൂര്‍ ഗ്യാസ് ലഭ്യമാക്കുന്ന പ്ലാന്റിന് 12500  രൂപയും മൂനുമണിക്കൂര്‍  ഗ്യാസ് ലഭ്യമാക്കുന്ന പ്ലാന്റിന് 13,300 രൂപയും ചെലവാക്കും.

ഇത്തരത്തില്‍ പല ഉപയോഗ ക്രമത്തില്‍ അനവധി നൂനത മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടുത്തുന്ന പ്രദര്‍ശനം തുടരുന്നു. കൂടാതെ സര്‍ക്കാര്‍ വീടുകള്‍ക്ക്  ബയോഗ്യാസ്‌ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ 75 % വരെ സബ്സിഡിയും  . വേഗമാകട്ടെ മാറി ചിന്തിക്കൂ  വൃത്തിയുള്ള പരിസരം സൃഷ്ടിക്കൂ.

വാല്‍കഷ്ണം: സുഹൃത്തെ ഒരു വീട്ടിലേക്കു  പാചകത്തിനാവശ്യമായ  ഗ്യാസില്‍ അരമണിക്കൂര്‍ ബയോഗ്യാസ് ഉപയോഗിച്ചായാല്‍ ,   പ്ലാന്റില്‍ നിന്നും ലഭിക്കുന്ന സ്ലറി  വളമായി ഉപയോഹിച്ചു  പത്ത് ചട്ടി പച്ചറികള്‍ എങ്കിലും വളര്‍ത്തിയാല്‍ കുടുംബ ചെലവിനത്തിലും രാജ്യം സബ്സിഡികള്‍ക്ക് നല്‍ക്കുന്ന ചെലവിനത്തിലും എത്രായിരം  രൂപ  മിച്ചം പിടിക്കാന്‍ സാധിക്കും. കൂടാതെ മൂക്ക് പൊത്താതെ ഇറങ്ങി നടക്കാം , പകര്‍ച്ചാവ്യധികള്‍ പടരുന്നത് തടയാം .ആരോഗ്യത്തോടെ ജീവിക്കാം . ഓരോ മലയാളിയും ആത്മാര്‍ഥമായി ചിന്തിച്ചു പ്രവര്‍ത്തിച്ചാല്‍  ദൈവത്തിന്റെ സ്വന്തം നാട്  എത്ര ഹരിതമാനോഹരശോഭ പടര്‍ത്തിയേനെ  !!!!!!!!!!!!

ഒരു ലിങ്ക് താഴെ ( പുണ്യന്റെ ഒരു തമാശ ) 

വ്യാഴാഴ്‌ച, ഡിസംബർ 8

മനസിലാക്കുന്നതും മനസിലാക്കാത്തതും


ശ്രീമാന്‍ ഉമ്മന്‍ ചാണ്ടി   നമ്മുടെ മുഖ്യനാണെന്നു നമ്മുക്ക് അറിയാം അദ്ദേഹത്തിനു പിന്നില്‍ ഒരു സര്‍ക്കാര്‍ ഉണ്ടോ ? എനിക്കറിയില്ല അങ്ങനെ അറിയാന്‍ വേണ്ടി അവര്‍ എന്ത് ചെയ്തു എന്നുമറിയില്ല. എന്തിലെന്കിലെന്താ  എന്തിനും പോന്ന ഒരു കില്ലാടി മന്ത്രി നമ്മുക്കിന്നുണ്ട് . കേരള ജനതയെ ഓര്‍ത്തു ഉറങ്ങാനാവാത്ത മന്ത്രി. ഭൂമിയില്‍ മാത്രമല്ല  ഉയര്‍ന്നു പറക്കുന്ന വിമാനത്തില്‍ പോലും സേവന സന്നദ്ധനായ മന്ത്രി  , ജനത്തെ സേവിച്ചു അടങ്ങാത്ത അഭിനിവേഷതോടെ ഇടതു മാറി വലതു ചവിട്ടി കാലു വാരി കളം നിറഞ്ഞ സാക്ഷാല്‍ ജലമന്ത്രി . അങ്ങനെ ആകെ ക്ഷീണിച്ചിരിക്കുന്ന അവസ്ഥയില്‍ , ആരോ മുല്ലപ്പെരിയാര്‍ എന്ന് പറഞ്ഞ പാടെ   മുന്‍പിന്ന് നോക്കാതെ അതില്‍ എടുത്തു ചാടി  കൈ കാലിട്ടടിച്ചു വെള്ളം കുടിച്ചു ലക്ക് കേട്ട മന്ത്രി    വെള്ളം വെള്ളം വെള്ളം എന്ന് പുലമ്പുന്ന മന്ത്രി   ചാനലായ ചാനലിലൊക്കെ അങ്ങനെ നിറഞ്ഞു നിന്ന്  ആആആ എന്ന് വാപിളര്‍ക്കുന്ന മന്ത്രി. മുറ്റത്ത് മഴവെള്ളം വീഴുന്ന പോലും പിടിക്കാത്ത പരീഷ്ക്കാരിയായ മലയാളി ഇതു കണ്ടു ആകെ പരിഭ്രമത്തിലാണ്  !! 

***************************************

ഒരു മനുഷ്യ ജീവന്‍ പോലും നഷ്ടപ്പെടാതെ കണ്ണീരും  ചോരയും വീഴാതെ പ്രശ്നപരിഹാരം തേടുമെന്ന് വീമ്പു പ്രസംഹിച്ചു നടന്നു  മുല്ലപ്പെരിയാറിനപ്പുറം ആയിരക്കണക്കിന് ജീവനു  ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ് നമ്മുടെ രാഷ്ട്രീയ  നേതൃത്വം.   പ്രസംഗവും പ്രാര്‍ഥനയും ഉപവാസവും കൊണ്ട് പരിഹരിച്ചു കളയാവുന്ന ഒരു നിസാര കാര്യമാണിതെന്നു ഇപ്പോഴും കുറെ പേര്‍ ഇവിടെ വിചാരിച്ചു നടക്കുന്നുണ്ടല്ലോ കഷ്ടം  ? അപ്പൊ നിങ്ങള്‍ ചോദിക്കും ഇതെന്കിലും വേണ്ടേ ഇങ്ങനെ എങ്കിലും പ്രതികരിക്കണ്ടേയെന്ന് അതെ , കേരളം സമരപന്തല്‍ കെട്ടി  പത്തുപ്പേര്‍ സത്യഗ്രഹം ഇരുന്നാല്‍ അതിനെതിരെ തമിഴ്‌ നാട്ടില്‍ ആയിരം പേര്‍ സത്യഗ്രഹമിരിക്കും നൂറു മലയാളി ഇരുന്നാല്‍ അതിനെതിരെ പത്ത് തമിഴന്‍ ആത്മാഹൂതി ചെയ്യും അത്രമാത്രം വൈകാരികമായി പ്രശ്നങ്ങളെ നേരിടുന്നവരോടാണോ നമ്മള്‍ മത്സരിക്കാന്‍ ശ്രമിക്കുന്നത് . സുപ്രീം കോടതി വിധി പോലും എതിരായാല്‍  അതിനെതിരെ പോലും കലാപം നടത്താന്‍ മടിക്കാത്തവര്‍ ആണ് തമിഴന്‍ 

അതിവേഗം നയതന്ത്രപരമായി പരിഹരിക്കാന്‍ പരിസ്ത്രമിക്കേണ്ടിയിരുന്ന  പ്രശ്നം  തെരുവിലേക്ക് വലിച്ചിഴച്ചതില്‍ എല്ലാവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തുല്യ പങ്കാളിത്തമാണുള്ളത്.   . മുല്ലപ്പെരിയാറിനെ കലക്കി എന്തോകെയോ നേടി കളയാമെന്നു ഇവര്‍ വ്യാമോഹിക്കുന്നു . തമിഴ്‌ നാട്ടിലേക്ക് വെള്ളം കൊണ്ട് പോകേണ്ടത്   കേരളത്തിന്റെ ആവശ്യമായി ഇരിക്കുമ്പോഴാണ് അവിടെ യൂത്ത്‌ കോണ്‍ഗ്രസ്‌ ഷട്ടര്‍ പിടിച്ചെടുകല്‍ ആഭാസം നടത്തിയതും  , തൂമ്പ കുത്താന്‍ അനുവദിക്കില്ല എന്നറിഞ്ഞു കൊണ്ട് തന്നെ യുവമോര്‍ച്ച  പ്രകടനം നടത്തി സങ്ക്ര്‍ഷം സൃഷ്ടിച്ചതും  അപലപനീയം തന്നെ എന്നിട്ട് എന്ത് ഫലം ഇവരൊക്കെ  നേടിതന്നു.. ഒടുവില്‍  ഇക്കാര്യം ചൂണ്ടിക്കാട്ടി ജയാമ്മ പ്രധാനമന്ത്രിയെയും സുപ്രീംകോടതിയേയും സമീപിച്ചിരിക്കുന്നു ഡാമില്‍  CRPF സേനയുടെ സുരക്ഷ നല്‍കണമെന്ന്. കഴിഞ്ഞ തവണ ഇത്തരം ഒരു ശ്രമം കഠിനമായി പരിശ്രമിച്ചാണ് ഇടതു സര്‍ക്കാര്‍ ഒഴുവാക്കി എടുത്തത് . നമ്മുടെ  ഡാമിന് കേന്ദ്രസേനയുടെ സുരക്ഷ  ലജ്ജാകരം  , ഇപ്പോ തന്നെ സ്വന്തം ഡാം എന്ന് അവകാശപ്പെടാന്‍  ശേഷിക്കുന്നതു   അവിടെ  കേരളപോലീസിന്റെ സാന്നിധ്യം  മാത്രമാണ് എന്നിട്ടും അതും ബോധമില്ലാത്ത മന്ത്രി സമ്മതിച്ചു കഴിഞ്ഞു .CRPF  ഫോ , CISF ഫോ  ആര് വേണോ ആയികൊട്ടെ പോലും. ഇങ്ങനെ പോയാല്‍ കോണ്‍ഗ്രസിന്റെ  മുട്ടുമടക്കി സമീപനം കാരണം ഡാമും   കൂടുതല്‍ വെള്ളവും ഒരു വല്യ കരാറും  നമ്മളെ വിഡ്ഢികളാക്കി അവര്‍ നേടി എടുക്കും  .

ഇപ്പോഴും മുല്ലപ്പെരിയാറിനെ സംബന്ധിച്ചുള്ള സര്‍ക്കാരിന്റെ നയനിലപാടുകള്‍ അവ്യക്തമായി തുടരുകയാണ്.അതിന്റെ വ്യക്തമായ ഉദാഹരമാണല്ലോ എജി കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം. മുല്ലപ്പെരിയാരില്‍ ഉള്ളത്ര ജലം ഇടുക്കി സംഭരണിയില്‍ തടഞ്ഞു നിര്ത്താമെന്നുള്ളത് ഒരു സാങ്കേതികവാദത്തിന്നപ്പുറം ഒന്നുറപ്പിച്ചു പറയാനാവുമോ? ഡാം തകര്‍ന്നു കുതിച്ചു ചാടുന്ന വെള്ളം മന്തഗതിയിലോഴുക്കി യാതൊരു നാശനഷ്ടങ്ങളും വരുത്താതെ ഇടുക്കിയില്‍ സ്ഥലം കണ്ടെത്തി യാത്ര ക്ഷീണം തീര്ത്തുകൊള്ളും അല്ല്ലേ ! സത്യത്തില്‍ ഹൈകോടതിയുടെ ചോദ്യത്തിനു വ്യക്തമായ  മറുപടി നല്‍ക്കാന്‍ വേറെ യാതൊന്നും സര്‍ക്കാരിന്റെ കൈവശം ഇല്ലായിരുന്നു ഇതുവച്ച് തടഞ്ഞു നിര്‍ത്താം എന്നുള്ള കണക്കുകൂട്ടല്‍ ആയിരിക്കണം  പ്രാവര്‍ത്തികം ആക്കിയത് . അതിനു ഹാജരാക്കിയതോ യുക്തിക്ക് നിരക്കാത്ത ഒരു കണക്കും !!
അങ്ങനെ  ഒരു സത്യവാങ്മൂലം നല്‍കി സര്‍ക്കാരും വക്കീലും അക്ഷരാര്‍ത്ഥത്തില്‍ കേരള ജനത്തെ ഒറ്റി കൊടുത്തിരിക്കുകയാണ്  സര്‍ക്കാര്‍  പറഞ്ഞു നടക്കുന്നതിന്റെ ഘടക വിരുദ്ധമായ സത്യവാങ്മൂലം തമിഴ് നാട് സര്‍ക്കാര്‍ സമര്ദ്ധമായി സുപ്രീം കോടതിയില്‍ ഉപയോഗിക്കും അത് കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയും തിരിച്ചടിയും ആയിരിക്കും.. എന്നിട്ടും  സമൂഹത്ത്തിന്റെ കടുത്ത എതിര്‍പ്പും മറികടന്നു എജിയെ സംരക്ഷിക്കുന്നതിന്റെ ആവശ്യകതയും അയാള്‍ക്കിതിന്നു ചൂട്ടുപ്പിടിച്ചു കൊടുത്ത മന്ത്രി ആരെണെന്നു അറിയാനുള്ള അവകാശവും ആഗ്രഹവും   ജനത്തിനുണ്ട് . മന്ത്രി സഭയുടെ കൂട്ടുത്തരവാദിത്വമില്ലയ്മയും വികലമായ സമീപനവും തെളിഞ്ഞു . 

കേന്ദ്ര മന്ത്രിമാരെ എല്ലാം ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട് എന്ന് പറഞ്ഞത് കൊണ്ടോ ,  പ്ലകാര്‍ഡും തൂക്കി  ഗാന്ധിജിയുടെ മുന്നില്‍ ചെന്നിരുന്നാലോ ? ബ്രില്ലാ ഹൌസ് മുതല്‍ ഗാന്ധി സ്മാരകം വരെ ഓടി നടന്നു പ്രാര്‍ഥിച്ചത്  കൊണ്ടോ ? വയറു നിറയെ ചപ്പാത്തിയും  കോഴി ഇറച്ചിയും നിന്ന് ചപ്പത്തില്‍ ചെന്ന് ആറ്  മണിക്കൂര്‍ അവിടുള്ളവരെ പറ്റിച്ചത് കൊണ്ടോ ? നാല് മുദ്രവക്യം വിളിച്ചു കോലം കത്തിച്ചത് കൊണ്ടോ  ? തമിഴനാട് സര്‍ക്കാര്‍ നയം മാറ്റില്ല അവര്‍ക്ക് മാറാന്‍ ആവില്ല എന്ന് ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞല്ലോ.
കേന്ദ്രത്തിന്റെ തിണ്ണനിരങ്ങി നേടിയ മഹാകര്യത്തില്‍ നിന്നും ജയലളിത പിന്മാറും എന്നാണ് അവസാനമായി ലഭിക്കുന്ന സൂചന അത് നന്നായി എന്നെ ഞാന്‍ പറയു കാരണം അത് കൊണ്ട്  അണ്ടിപ്പരുപ്പിന്റെയും ചായയുടെയും കാഷ്‌ എങ്കിലും ലാഭം ! അല്ലാതെ അവരുടെ സമീപനത്തിലോ നിലപാടിലോ യാതൊരു വിട്ടുവീഴച്ചയും  ഉണ്ടാക്കുകയില്ല അവര്‍ പറഞ്ഞു  കേട്ടു മരവിച്ച കാര്യങ്ങള്‍ ഒന്ന് കൂടി കേള്‍ക്കേണ്ടി വരിലല്ലോ !

നമ്മുടെ ദേശീയ പാര്‍ട്ടികളില്‍ നിന്നും നീതി ലഭിക്കുമെന്നു പ്രതീക്ഷിക്കേണ്ടാതില്ല . പട്ടി ചന്തക്കു പോയാല്‍ ഒരു എല്ലും കഷണം എങ്കിലും ചിലപ്പോ കൊണ്ട് വന്നെനിരിക്കും.  ഇവിടെന്നു ചില ശൂരപരക്രമികള്‍ പോയി ഓരോ മന്ത്രി മന്ദിരങ്ങളുടെ മുന്നില്‍ നിന്ന് വലിയ വായില്‍ പറയും എല്ലാം പറഞ്ഞു ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട് ദേ പിടിച്ചോ  ആകെ  പ്രധാനമന്ത്രി  ചെയ്തത് ജയലളിതക്ക് ഒരു അപേക്ഷ അയച്ചതാണ് . ഒരു കേന്ദ്രമന്ത്രി  ഇക്കാര്യം നേരില്‍ കാണാന്‍ ഇങ്ങോട്ട് വന്നോ വരാം എന്ന് ഉറപ്പു നല്ക്കിയോ  എന്തിനും   ഉദ്ദോഗസ്ഥ സംഘത്തെ അയക്കുമായിരുന്നല്ലോ അത് വല്ലതും പരിഗണിച്ചോ  അതെ ഞങ്ങള്‍ക്കും എല്ലാം   ബോദ്ധ്യപ്പെട്ടു കഴിഞ്ഞു സാറേ . 

സിപിഎം  ദേശീയ പാര്‍ട്ടിയായിരിക്കുന്നത് കേരളത്തിലെ ജനങ്ങളുടെ അകമഴിഞ്ഞ സംഭാവന കൂടെ ഉള്ളത് കൊണ്ടാണ് എന്നിട്ടും അവര്‍ക്കും ജയാമ്മ മതി വെള്ളമാണത്രേ ജീവനേക്കാള്‍ വലുത്. കുറഞ്ഞ പക്ഷം തമിഴ്‌ എംപിമാരെ പാര്‍ലമെന്റിനു മുന്നിലെ സമരത്തില്‍ നിന്നും പിന്മാറ്റാന്‍ പോലും കഴിയാത്തൊരു  പോളിക് ബ്യൂറോ.....! 

ബിജെപ്പിക്കു ഒന്‍പതു ദിവസം ചിലറവില്പനയില്‍ ഉള്കണ്ട  മൂത്തു ലോകസഭ  തടസപ്പെടുത്തി കേരളത്തില്‍ നാല് ജില്ലയിലെ  ജനം മൊത്തത്തോടെ  ഒഴുക്കി പോകുന്നതു പ്രശ്നമല്ല അത് ബോദ്ധപ്പെടുകയുമില്ല. ബിജെപ്പിക്കും ജയാമ്മ വലുതാണ്‌ മൂന്നാംമുന്നണി  ഉണ്ടെന്നും ഇല്ലന്നും ഉള്ള അവസ്ഥയില്‍, ബിജെപ്പിയോടോപ്പവും നിന്നിട്ടുള്ള ചരിത്രവും കരുണാനിധിയും മാറിചിന്തികാമെന്നിരിക്കെ എന്തിനു വെറുതെ ഒരു  കൈവിട്ട കളിക്കിറങ്ങണം  കേരളത്തില്‍ ഇടിച്ചു പൊളിക്കും തോണ്ടിമറിക്കും  തുടങ്ങിയ  ഹിമ്മിക്കുകള്‍ കണ്ടു മലയാളി രോമാഞ്ചം കൊണ്ട് കൊള്ളും 

ഇന്ത്യയില്‍ പ്രാദേശിക  നൂല്‍ പാര്‍ട്ടികള്‍  കേന്ദ്രത്തെ  വിലപേശി നിയന്ദ്രിക്കുകയാണ് മായാവതിയും, ജയയും, കരുണാനിധിയും, മമതയും, ലാലുവും ജാതിയുടെയും ഭാഷയുടെ  പ്രദേശികതയുടെയും പേരില്‍  അപകടകരമായി വളരുന്നു ഭയപ്പെടുത്തുന്നു ചിന്തിപ്പിക്കുന്നു !


മുല്ലപ്പെരിയാറില്‍ ഒരു രാഷ്ട്രീയ പരിഹാരം വിദൂരസ്വപ്നമാത്രമാണ്. നമ്മുക്കിനി പ്രതീക്ഷവക്കാന്‍ സുപ്രീം കോടതി മാത്രമേ ഉള്ളൂ . അതുവരെ നാട്ടിലെ സകല വൃത്തികെട്ട രാഷ്ട്രീയക്കാരും കേറി നിരങ്ങി ചൊറിച്ചിലു വന്നു മുല്ലപ്പെരിയാറിനു കുലുങ്ങാന്‍ തോന്നരുതേ  എന്റെ ശ്രീപത്മനാഭാ   !!



വാല്‍കഷണം : മുല്ലപ്പെരിയാര്‍ വറ്റിക്കാന്‍ ഒരേ ഒരു വഴിയെ ഉള്ളൂ .  
കേരളത്തിന്റെ ക്രിസ്മസ് , ന്യൂ ഇയര്‍ ആഘോഷങ്ങള്‍  മുല്ലപ്പെരിയാരിലേക്ക്  മാറ്റുക  ഡാമിന്റെ അക്കരക്കും ഇക്കരക്കും ഓരോ ബിവറേജു ഔട്ട് ലെറ്റുകള്‍ തുടങ്ങുക.  ചാലക്കുടിയില്‍ നിന്നും ബസ്‌ സര്‍വിസ് നടത്തുക.  മലയാളി ഉത്സാഹിച്ചാല്‍ ഡാം മുതല്‍ കടല്‍ വരെ  മിക്സ്‌ ചെയ്തു  കുടുച്ചു വറ്റിക്കാം 
ശുഭം

തമിഴ് നാടിന്റെ രാഷ്ടീയം വിവരിച്ച പഴയ പോസ്റ്റ്‌ 

വെള്ളിയാഴ്‌ച, നവംബർ 25

നാടിനെ രാഷ്ട്രിയ ദുരന്തം മാടി വിളിക്കുമ്പോള്‍


ഇടുക്കിയിലെ കുന്നുകളും കാടുകളും ഒരു സെക്കന്‍ഡുകൊണ്ട് മാഞ്ഞുപോയി, ഒന്നു നിലവിളിക്കാന്‍പോലും സാധിക്കാതെ ജലത്താല്‍ വിഴുങ്ങപ്പെടുന്ന മനുഷ്യര്‍, കോട്ടയത്തെ കുരിശുചൂടി നില്‍ക്കുന്ന പള്ളികളും എസ്റ്റേറ്റുകളും തീവണ്ടിപ്പാതകളും തിരക്കേറിയ ചന്തകളും തിരുനക്കര മൈതാനവും ഒഴുകിപ്പോവുന്ന മഹാരാജാസ് കോളേജും മറൈന്‍ഡ്രൈവും മുത്തൂറ്റ് ടവറും ഗോശ്രീപ്പാലവും, തീപ്പെട്ടിക്കൊള്ളിപോലെ ഒടിഞ്ഞുവീഴുന്ന കൂറ്റന്‍ ഫ്ലാറ്റുകള്‍, നങ്കൂരമൊടിഞ്ഞ് പുറംകടലിലേക്ക് തെറിച്ച കപ്പലുകള്‍, ഭൂമിയോടെ പറിഞ്ഞുപോകുന്ന ആലപ്പുഴയിലെ തെങ്ങിന്‍തുരുത്തുകള്‍, കടലിലേക്ക് ഒഴുകിനിറഞ്ഞ കായലുകള്‍, ആയിരക്കണക്കിന് സ്‌കൂളുകള്‍, ആസ്പത്രികള്‍... ഒരു മണിക്കൂര്‍കൊണ്ട് നിശ്ശബ്ദമായിപ്പോകുന്ന നാല് ജില്ലകള്‍, ഇരുപത്തിയഞ്ച് ലക്ഷത്തിലധികം ജീവിതങ്ങള്‍... 

മുല്ലപ്പെരിയാര്‍ എന്ന വാട്ടര്‍ബോംബ്. ഭീകര സത്വമായി മുന്നില്‍ നാവു നീട്ടി   നില്‍ക്കുന്നു 

മുല്ലപ്പെരിയാറുമായി ബന്ധിച്ചു കിടക്കുന്നത് തമിഴ്നാടിന്റെ വൃത്തികെട്ട രാഷ്ട്രിയ മുഖമാണ് , തമിഴ്മക്കള്‍ക്ക്‌ ജലം ഒരു ദൌര്‍ബല്യവും വൈകാര്യം പ്രശ്നവുമാന് . അതില്‍ വേണ്ട പോലെ വളം ചേര്‍ത്ത് പരിപോഷിപ്പിച്ചാണ് തമിഴ് പാര്‍ട്ടികള്‍ വളര്‍ന്നു പന്തലിക്കുന്നതും. മുല്ലപ്പെരിയാറിന്റെ തണലിലാണ്   വൈക്കോ  പോലുള്ള ആണും പെണ്ണും കേട്ട തീവ്രവാദി സംഘടനകളുടെയും  നൂല്‍ പാര്‍ട്ടികളുടെയും ത്വരിതഗമനത്തിലുള്ള വളര്‍ച്ചയും സ്വാധീനവും നിലനില്‍പ്പും 


തമിഴ്‌ നാട്ടിലെ  കമ്യൂണിസ്റ്റ്‌ പാര്‍ട്ടിനേതാക്കള്‍ പോലും മുല്ലപ്പെരിയാറില്‍ പുതിയ ഡാം വരുന്നതിനെതിരെ അലമുറയിടുകയാണ്    ആരും കേള്‍ക്കുന്നില്ല എന്നേയൂള്ളൂ ആകെ രണ്ടു മൂന്നോ എം പി മാരും നുള്ളിപ്പെറുക്കാവുന്ന എം എല്‍ എ യും മാത്രമേ ഉള്ളേ  . ഈ വിഷയത്തില്‍ പിബിയുടെ വ്യക്തമായ നിലപാട്‌ എന്താണ് എന്ന് അറിയുകയുമില്ല . ബിജെപ്പി പോലും  പുതിയ ഡാമിന് വേണ്ടി നിലപാടെടുക്കുനില്ല 

ഇക്കാരണങ്ങള്‍  കൊണ്ട്  മുല്ലപ്പെരിയാര്‍ വിഷയത്തില്‍  ആഗ്രഹിച്ചാല്‍ പോലും ജയലളിതയോ കരുണാനിധിയോ  ഈ വിഷയം പെട്ടെന്ന്  പരിഹരിക്കാന്‍ ശ്രമിക്കില്ല  ജയാമ്മ ഡാം കെട്ടാന്‍ സഹകരിക്കാം എന്ന് വച്ചാല്‍ ഒരു തിരിച്ചു വരവിനു കരുണാനിധിക്ക് കളമൊരുക്കി കൊടുക്കലായിരിക്കും അത് പോലെ തിരിച്ചും. ഈ രണ്ടു വമ്പന്‍മാര്‍ ഒരുമിച്ചാല്‍ തന്നെ പ്രശ്നം കലാപത്തിലേക്കുമാറും വൈക്കോല്‍ നാട് കത്തിക്കും ,  തമിഴ് നാട്ടിലെ മലയാളികളെ പോലും അവര്‍ വെറുതെ വിടില്ല. ഡാം, മുല്ലപെരിയാര്‍ , കേരളം എന്നോകെ   മിണ്ടാന്‍ അവര്‍ അനുവധിക്കില്ല എന്നുള്ളതിനു  ഉദാഹരമാണല്ലോ സിനിമ പ്രദര്‍ശനം അവര്‍ തടഞ്ഞതും , ഭീഷണി മുഴക്കിയതും. തമിഴ് ജനതയോടും പിന്തുണ പ്രഖ്യാപിച്ചു തീയറ്റര്‍ ഉടമകള്‍ സിനിമാ പ്രദര്‍ശനം നടത്തില്ല എന്നറിയിച്ചില്ല എങ്കില്‍ തീയറ്ററുകള്‍ വൈക്കോ കത്തിക്കും. ഒരു വിധത്തിലും കേരളത്തിനു അനുകൂലമായി ഒരു ചലനവും നീക്കവും  നടത്താന്‍ അവര്‍ അനുവദിക്കില്ല . ഡാം ദുര്‍ബലം ആയിരിക്കെ അത് ശക്തമാണെന്ന് ഘ്രസ്വ ചിത്രം നിര്‍മിച്ചു പ്രചരണം നടത്താന്‍ തമിഴനാടിനു കഴിയുന്നതും അവരുടെ ജനങ്ങള്‍ ഡാം 999 പോലുള്ള ചിത്രങ്ങള്‍ കണ്ടു മനം മാറ്റം അനുവദിക്കാതെ ഇരിക്കുന്നതിലും വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ തെളിഞ്ഞു കിടപ്പുണ്ട് 


മുല്ലപ്പെരിയാറെന്നു  കേട്ട പാടെ ഡി എം കെ ആവേശത്തോടെ പ്രധാനമന്ത്രി മമ്മൂസിനെ കാണാന്‍ ഓടിയത് ജയലളിതക്ക് മുന്നേ പറന്നു  !! വികാരം ഇളക്കി തകര്‍ന്നു നില്‍കുന്ന അവരുടെ ഇമേജ് ഉയര്‍ത്താനാണ്. കഴിഞ്ഞതവണ കേരളത്തിനു അനുകൂലമായി ചില പരാമര്‍ശങ്ങള്‍ ഉണ്ടായപ്പോ ജയലളിത  വമ്പിച്ച പ്രതിഷേധം നടത്തിയിരുന്നു കരുണാനിധി തമിഴ് മക്കളുടെ താല്പര്യങ്ങള്‍ സംരക്ഷികുനില്ല പോലും , വൈക്കോ കേരളത്തിലെ റോഡുകള്‍ ഉപരോധിച്ചു. അവര്‍ക്ക് അവരുടെ രാഷ്ട്രിയമാണ് വലുത് .


കൂടംകുളത്തെ ആണവ നിലയത്തിനെതിരെ സമരം , സത്യഗ്രഹം നടന്നപ്പോ ആദ്യം അതിനെതിരെയുള്ള നിലപാടായിരുന്നു ജയലളിതക്ക് ശേഷം സമരം ശക്തമായി വരുന്നു എന്ന് കണ്ടപ്പോള്‍ അനുകൂലമായി. സുരക്ഷിതമായിരിക്കുന്ന അത്യന്താപേഷിതമായിരിക്കുന്ന  ആണവ നിലയം ഉടന്‍ അടച്ചു പൂട്ടണം എന്ന് കത്ത് എഴുതി കേന്ദ്രത്തെ വിരട്ടി . ഭൂമികുലുക്കം തീരെ കുറഞ്ഞ ഒരു സ്ഥലമാണ് കൂടംകുളം അതില്‍ നിന്നുള്ള വൈദ്യൂതിയുടെ നല്ല ഭാഗം കൈപ്പറ്റുന്ന സംസ്ഥാനമാണ് തമിഴ്‌നാട്  എന്നാലും ഉടന്‍ അടച്ചിടണം എന്ന് വരെ പറയാനുള്ള ജയലളിതയുടെ ആര്‍ജവം ഒരു രാഷ്ട്രിയ മലക്കം മറിച്ചില്‍ ആയിരുന്നു. കത്ത് കിട്ടിയപാടെ പ്രധാനമന്ത്രി അതില്‍ ഇടപെട്ടു കാരണം ആണവനിലയം അടച്ചിടുന്ന കാര്യം ചിന്തിക്കാന്‍ ആവില്ല അങ്ങനെ ഒരു  സ്ഥിതി ഉണ്ടായാല്‍ അത് ചില നയതന്ദ്ര അസ്വസ്ഥതകള്‍ കൂടി സൃഷ്ടിക്കും. അതേ രാഷ്ട്രിയ ഇരട്ടതാപ്പായിരിക്കും തമിഴ് രാഷ്ട്രിയവും കേന്ദ്രവും കാട്ടാന്‍ പോകുന്നതും 

എന്തൊകെ സംഭവിച്ചാലും എന്തൊകെ ആരോകെ പറഞ്ഞാലും കേരളത്തിന്‌ അനുകൂലമായി കേന്ദ്രം ഒരു ചുക്കും ചെയ്യില്ല , തമിഴ് എംപി മാരെ കോണ്‍ഗ്രസിനു എക്കാലതും ആവശ്യമാണ് . അഭിമതനായി  കരുണാധിനി പുറത്തു പോയാല്‍ കയറി കൂടാന്‍ ജയലളിത തയാര്‍ ആണ് കയറ്റാന്‍ കോണ്ഗ്രസും. ഇങ്ങനെ ഒരു സാഹചര്യത്തില്‍ കോടതി എന്നും കോടാലി എന്നുമൊക്കെ പറഞ്ഞുകേന്ദ്രം തടിതപ്പും , അവസരോചിതമായി ഡാമിന്റെ വെള്ളം   ഉയര്‍ത്താന്‍ അവശ്യപ്പെട്ടാല്‍ചിലപ്പോ അതുപോലും കോണ്‍ഗ്രസ്സ്‌ സാധിപ്പിച്ചു കൊടുത്തു എന്നുമിരിക്കും .

ശ്രീലങ്ക  രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയുടെ പ്രധാനഭാഗമായിരുന്നത്  കൊണ്ടാണ് ശ്രീലങ്കയ്ക്ക് ആയുദ്ധം  നല്ക്കിയിരുന്നതും എല്‍ ടി ടി ഇ ക്കെതിരെ നിലപാടെടുത്തതും. ഈ വിഷയത്തില്‍ കടുത്ത സമ്മര്‍ദം ചെലുത്തി കരുണാനിധി കേന്ദ്രത്തെ ഇതില്‍ നിന്നും പിന്മാറ്റുകയായിരുന്നു ഇതു തന്നെ ഉദാഹരണം ഈ അവസരത്തിലാണ് ചൈനയും പാകിസ്ഥാനും അവര്‍ക്ക്  ആയുദ്ധവും മറ്റും നല്‍കി അവരെ വശത്തക്കാന്‍ ശ്രമിക്കുന്നതു....... ദേശസുരക്ഷയെക്കാളും  വലുതാണ്‌ സ്വന്തം സ്ഥാനമാനങ്ങള്‍ എന്ന് കരുതുന്നവരെ നമ്മുക്കെങ്ങനെ വിശ്വസിക്കനാവും.. 


അത് കൊണ്ടൊക്കെ തന്നെ വെള്ളം മാത്രമല്ല   ഡാം ഉള്‍പ്പെടെ കേരളത്തിന്റെ പകുതി കൊടുക്കാം എന്ന് പറഞ്ഞാലും തമിഴ് രാഷ്ട്രിയം സമ്മതിക്കില്ല, എന്നാല്‍  ഭാഷ അടിസ്ഥാനത്തില്‍ വിഭചനം നടത്തുമ്പോ കേരളത്തിന്റെ ഭാഗമായി മാറിയ   ഇടുക്കി ജില്ലയിലെ ചില താലൂക്കുകള്‍ മടക്കി വേണം എന്നുള്ള ഒരു വികാരം തമിഴ് സംഘടനകള്‍  ഇളക്കി വിടുനുണ്ട് . വിഭാചനം വഴി കേരളത്തിനു എന്നും നഷ്ടം മാത്രമേ  ഉണ്ടായിരുന്നുള്ളൂ , ധാരാളമായി നെല്‍കൃഷി ഉണ്ടായിന്ന കന്യാകുമാരി നഷ്ടപ്പെട്ടതോടെയാണ് കേരളം ഒരു ഉപഭോഗ സംസ്ഥാനമായി മാറിയത് .


മുല്ലപ്പെരിയാറിനെ കുറിച്ചുള്ള തമിഴന്റെ  യഥാര്‍ത്ഥ ആശങ്ക ഡാം കൈയില്‍ നിന്നും പോകും എന്നുള്ളതാണ് അതോടെ മാറിവരുന്ന ഭരണകൂടങ്ങള്‍ അവര്‍ക്കാവശ്യമായ ജലം നല്ക്കുമോ എന്നും , പുതിയ ഡാം വരുന്ന പക്ഷം പുതിയ കരാറും വേണ്ടിവരും പുതിയ  പാട്ട വ്യവസ്ഥകളും ആവശ്യമായ വെള്ളത്തിന്‌ വേണ്ട വിലയും നല്ക്കണം എന്നുള്ള ഒരു പൊതു ന്യായവും ഉയരും  ... അതിനാല്‍ ഡാം പണിയാതിരുന്നാല്‍ കരാര്‍ വേണ്ട നിയന്ദ്രണവും കൈയില്‍ നിന്നും പോകുകയുമില്ല...എപ്പടി ഐഡിയ


ഇന്ത്യല്‍ ഒരു യുദ്ധം ഉണ്ടായാല്‍ മരിക്കുന്നതിനെക്കാള്‍ ജനം കേരളത്തില്‍  മരിക്കാന്‍ സാധ്യത ഉണ്ടായിരിക്കുമ്പോ  ഒരു സംസ്ഥാനം മുഴുവന്‍ അതിന്റെ ആശങ്കയില്‍ പെട്ട് തീ തിന്നുമ്പോ അതിനെ കുറിച്ച് ഒരു വകയും ചിന്തിക്കാതെ പ്രവര്‍ത്തിക്കാതെ അതൊകെ രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള കാര്യം എന്നുള്ള ഭാവേന അനങ്ങാപാറ നയം സ്തീകരിക്കുന്ന കേന്ദ്രസര്‍ക്കാരിനെ വെറുത്തു പോകുന്നു , കേന്ദ്രത്തിന് ഭരണഘടനാപരമായ അധികാരം ഉപയോഗപ്പെടുത്തി എന്ത് കൊണ്ട് ഒരു നിക്ഷപക്ഷ സമീപനം ഇതില്‍ എടുത്തു കൂടാ കേരളത്തോട് വെള്ളം കൊടുക്കാം എന്ന് രേഖയില്‍ എഴുതി നല്‍ക്കാന്‍ പറഞ്ഞ കേന്ദ്രം  എന്ത് കൊണ്ട്  തമിഴ്‌ നാട്ടിനു വെള്ളം കിട്ടിയാല്‍  ഡാം നിര്‍മിക്കാന്‍ അനുവദിക്കാം എന്ന് എഴുതി വാങ്ങുനില്ല.


കോണ്‍ഗ്രസ്‌ പാര്‍ട്ടി ഇക്കാര്യത്തില്‍ തികച്ചും നിസങ്കത പുലര്‍ത്തുകയാണ് , ഡി എം കെ പിന്തുണ പിന്‍വലിച്ചാലും കേന്ദ്രത്തിനു പ്രയാസം കൂടാതെ തന്നെ നിലനില്‍ക്കാന്‍ ആവും , മുക്കിനു മുക്കിനു നിന്ന് പ്രസ്താവന്‍ ഇറക്കുന്നതിലൂടെ രാഷ്ട്രിയ ഹിജഡകള്‍  എന്ത് നേട്ടം ആണ് ഉണ്ടാക്കുന്നത് .കേരളത്തിലെ ജനങ്ങളുടെ ജീവന്‍ വച്ച് പന്താടി വിലപേശി  ദൌബര്‍ല്യം ചൂക്ഷണം ചെയ്തു കേരളത്തിന്റെ ചിലവില്‍ ഡാം നിര്‍മിച്ചു ഡാമും വെള്ളവും 999 വര്‍ഷത്തെ  പാട്ട കരാര്‍ അതെപടി നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ആഗ്രഹിക്കുന്ന തമിഴ രാഷ്ട്രിയ കക്ഷികളെ അനുകൂലിക്കുന്ന കേദ്രനയം ജനം പുചിച്ചു തള്ളുന്നു. ഇതാണോ ജനാതിപത്യം ഇതാണോ ജനക്ഷേമം ഇതാണോ  നമ്മുടെ ഭരണ നേതാക്കള്‍   


ആശങ്കയില്‍ ഉറക്കം നഷ്ടപ്പെടുന്നു എന്ന് പറയുന്ന കേരള സര്‍ക്കാര്‍ ഇത്ര കാലമായി എന്ത് ചെയ്തു. കൃത്യമായും സ്ഥിരമായി പ്രവര്‍ത്തിക്കുന്ന   തയ്യാറെടുപ്പുക്കളോടെയുള്ള   ഒരു ദുരന്ത നിവാരണ സംവിധാനം ഇതു വരെ ഒരുക്കാന്‍ നമ്മുടെ സര്‍ക്കരുകള്‍ക്ക് സാധിച്ചോ.  ദുരന്തം സംഭവിച്ചാല്‍ ജനത്തെ രക്ഷപ്പെടുത്താനുള്ള  എന്ത് സംവിധാനം ഒരുക്കി. ഇടുക്കിയിലെ പ്രളയം മറ്റു ജില്ലക്കാരെ അറിയിക്കാനുള്ള അലാം സംവിധാനം ഒരുക്കിയോ. എതൊകെ ഭാഗത്തൂടെ ജല പ്രവാഹം ഉണ്ടാക്കും വല്ല തിട്ടവുമുണ്ടോ !  എതൊകെ ഭാഗത്തുകൂടി രക്ഷപ്പെടണം എന്ന് ജനത്തെ ബോധവല്‍ക്കരിച്ചോ ? ഇതു നാല് ജില്ലയുടെ അല്ല ലോകത്തില്‍ നടന്നേക്കാവുന്ന വലിയ ദുരന്തമാണെന്ന് രാജ്യത്തെ ബോധ്യപ്പെടുത്താന്‍ ഇവര്ക്കെന്തു കൊണ്ട് സാധിക്കുനില്ല ...........


ജനമാണ് വലുതെങ്കില്‍ ജനക്ഷേമം ആഗ്രഹിക്കുന്നു എങ്കില്‍ മന്മോഹന്‍ തമ്പുരാന്റെ മുന്നില്‍ സ്വന്തം രാജി കത്തുകള്‍ വലിച്ചെറിഞ്ഞു കൊടുക്കാനുള്ള ആര്‍ജവം നമ്മുടെ   എം എല്‍ എ മാരും എംപിമാരും. കാണിക്കണം .  ഒരു സംസ്ഥാനവും കുറെ ജനങ്ങളും വേണമോ വേണ്ടയോ എന്ന് കേന്ദ്രം തീരുമാനിക്കട്ടെ......

വെള്ളിയാഴ്‌ച, നവംബർ 4

കുഞ്ഞുകുഞ്ഞിച്ചായന്റെ സങ്കടങ്ങള്‍

മുഖ്യമന്ത്രിയായേ പിന്നെ കുഞ്ഞു കുഞ്ഞിച്ചായനു ഇരികപ്പൊറുത്തി കിട്ടിയിട്ടില്ല  ദേശിയതലത്തില്‍ കോണ്‍ഗ്രസിനെ ബാധിച്ച ശനിയുടെ അപഹാരം ഇങ്ങു തെക്കേ അറ്റം വരെ വ്യാപിച്ചു കിടക്കുന്നു . അത് കുഞ്ഞുകുഞ്ഞിച്ചായനെയും പിടിച്ചു കറക്കുയാണ്  കാലക്കേട് കാരണം തൊട്ടതൊക്കെ വിവാദമായി  പറഞ്ഞതൊക്കെ വിടുവായത്തവും പടപേടിച്ചു പന്തളത്തു ചെന്നപ്പോ  പന്തംകൊളുത്തി പട എന്ന പോലെയാണ്   പുതുപള്ളിയിലൊന്നു ചെന്നാലുള്ള സ്ഥിതി ...

പാമോയിലിന്റെ ഗതികിട്ടാത്ത പ്രേതം  വിടാതെ പിന്തുടരുകയാണ് .പിന്നാലെ തന്നെ    ഫണം  വിടര്‍ത്തി വിഎസും കുറെ ദുര്‍ഭൂതങ്ങളും  നുള്ളിപ്പെറുക്കിയുണ്ടാക്കിയ മന്ത്രിസഭയിലെ സ്ഥാനമാനങ്ങള്‍ സര്‍വത്ര സമുദായ മേലാളന്‍മാര്‍ക്കും നൂല്‍പാര്‍ട്ടി കിടങ്ങള്‍ക്കും  വീതിച്ചു കൊടുത്തിട്ടും അതൊന്നും തികയാതെ സകല corporationന്റെ മേലെയും  അവന്മാര്‍  മുറുകെ പിടിച്ചിരിപ്പാണ്. അതിനിടയിലാണ് മന്ത്രിപുംഗവന്‍മാരുടെ  തല്ലുകൊള്ളിതരത്തിനോക്കെ ചെന്ന്  ഖേദം   പ്രകദിപ്പികേണ്ട ഗതികേടും    ഇതിനോടക്കം മൂന്നെണ്ണം ജനത്തോട് പറഞ്ഞപ്പോ ഒരെണ്ണം മുഖ്യന്‍  ചെന്നിത്തലയോടും  പറഞ്ഞു കാണും പാലം പിടിച്ചു കുലുക്കിയിട്ടും വിടാതെ പിടിമുറുക്കിയെടുത്തത്തിന്റെ  പാപ ഭാരം അല്പമെങ്കിലും കുറയാന്‍ .

അച്ചനെക്കാള്‍ പ്രായമുള്ള , മഹുമാന്യ പ്രതിപക്ഷ നേതാവെന്ന് പോലും ഓര്‍ക്കാതെ വിഎസിന് നേരെ   മ്ലേച്ച  വാക്കുകളില്‍ പ്രസംഗിച്ചിട്ടും , ഒരു പൊതുവേദിയില്‍ ഒരു വനിതയെ വാക്കുകള്‍ കൊണ്ട് അപമാനിതയാക്കിയ ശേഷവും  ആ മാന്യന്മാര്‍  പ്രബുദ്ധ കേരളത്തിന്റെ  മുഖത്തേക്ക് പല്ലിളിച്ചു കാട്ടുകയാണ്. അതിനെ  ആവേശം എന്നൊക്കെ പറഞ്ഞു  തള്ളാനോന്നുമാകില്ല ജോര്‍ജിന്റെ  നാവില്‍    ആണി അടിക്കേണ്ട നേരം അതിക്രമിച്ചു കഴിഞ്ഞു. ഇതൊക്കെ കുഞ്ഞു കുഞ്ഞിച്ചായാനുമറിയാം    ഗണേഷിനെ തൊട്ടാല്‍  പിള്ള പിണങ്ങും ജോര്‍ജിനെ തൊട്ടാല്‍ മാണി പിണങ്ങും അപ്പൊ പിന്നെ അതിനോക്കെ കുഞ്ഞു കുഞ്ഞിച്ചായന്റെ കൈ വിറക്കും. എന്നകാര്യം നമ്മളൊക്കെ അറിഞ്ഞോണം.  ഓരോ ദിവസം പഴയ കേസുകെട്ടുകളും ചവറ്റു കുട്ടയിലെ പൊടി പിടിച്ച ഫയലുകളും തിരക്കുന്ന തിരക്കിലാണ്   കുഞ്ഞു കുഞ്ഞ്  IPC യിലെ വകുപ്പുകളും സഭാച്ചട്ടവും പറഞ്ഞു വല്ലവിധേനെയും   പ്രതിപക്ഷത്തെ വിരട്ടാന്‍ കഴിഞ്ഞാലോ.   നാണവും മാനവും കളഞ്ഞു ഈ സര്‍ക്കാരിനെ ഒന്ന് താങ്ങി നിര്‍ത്താന്‍ അതിവേഗം ഒന്ന് ഭരിക്കാന്‍ ഇനിയും എന്തൊകെ പൊറുക്കണം സഹിക്കണം ...

കൂട്ടുമന്ത്രി  സഭയാകുമ്പോ  പല വിട്ടു വീഴ്ഷകളും വേണ്ടി വരും എന്നുപറഞ്ഞ പ്രധാനമന്ത്രി മന്മൂസു   വരെ.  ഗതികെട്ടിട്ടാണെന്കിലും പോണെന്കില്‍ പുല്ലു പോട്ടെന്നു വച്ച് രാജയേയും കനിമൊഴിയേയും പിടിച്ചു ജയിലില്‍ ഇട്ടു. അങ്ങനെ വല്ലതും  ഈ കുഞ്ഞു കുഞ്ഞുച്ചായനെ കൊണ്ട്  ആവുമോ .  നടക്കില്ല മോനെ എന്നുറക്കെ  പറയാനുള്ള ശക്തിയോ തന്റെടമോ ഒന്നും കുഞ്ഞു കുഞ്ഞിനില്ല  അതിനാല്‍ പറഞ്ഞതിനപ്പുറം  ഒരു മുഴം കൂടെ ചാടി കുഞ്ഞുകുഞ്ഞു അഴിമതിക്കാരന്‍ എന്ന് സുപ്രീം കോടതി വിധിച്ച പിള്ളയെ തുറന്നു വിട്ടിരിക്കുന്നു അവഹേളിക്കപ്പെട്ടത്‌ ജനമോ അതോ സുപ്രീം കോടതിയോ ? അവനവന് ഇഷ്ടംപോലെ തീരുമാനിക്കാം  പത്ത് പുത്തനും ഒരു നല്ല വക്കീലും ഉണ്ടേ ഇവിടെ ആര്‍ക്കും എന്തും ആവാം എന്നായിരുന്നു ഒരു പഴയ  വാമൊഴി ഇപ്പോ അതും തിരുത്തേണ്ട നേരം വന്നിരിക്കുന്നു ഒരു  നൂല്‍ പാര്‍ട്ടി എങ്കിലും സ്വന്തമായുണ്ടേ  സുപ്രീം കോടതി പോലും പുല്ലാണെന്നു  പറഞ്ഞു പഠിക്കാം.

പിള്ളയിലൂടെ വീണു കിട്ടിയത് വി എസിന്  ബംബര്‍ സമ്മാനമാണ്.   സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ എന്ന ഒരു അവസ്ഥ.!!  മനസ്സില്‍ ലഡു പൊട്ടുന്നുണ്ട്  പലേ  കമ്യുണിസ്റ്റ്‌ യോഗികള്‍ക്കും . കഴിഞ്ഞ  തെരഞ്ഞെടുപ്പില്‍  യു ഡി ഫിനു ക്ഷീണം പറ്റിയതും ഇതിന്റെ ഓക്കേ പേരിലാണല്ലോ. എന്നിരുന്നാലും  അച്ചുമാമന്‍ ഇതും പൊക്കി എടുത്തു സുപ്രീം കോടതി വരെ പോയിട്ട് വല്യ കാര്യമോനുമുണ്ടെന്നു തോന്നുന്നില്ല കാരണം ഇതൊകെ അറിയാമേലാത്ത മാന്യന്മാര്‍ ഒന്നും അല്ലോ ഭരിക്കുന്നതും ഭരിപ്പിക്കുന്നതും നിയമത്തിന്റെ നൂലാമാലകള്‍ മൊത്തം അരിച്ചു പെറുക്കി പഴുതില്ലാതെയാവും തുറന്നു വിട്ടിരിക്കുക .. കുറെ കാലം വാതോരാതെ പറഞ്ഞു നടക്കാന്‍ ഒരു വിഷയം കൂടെ കിട്ടി എന്ന് കരുതി എല്ലാര്‍ക്കും  ആശ്വസിക്കാം

ജേക്കബിന്റെ മരണ ശേഷവും പിള്ളയെ തുറന്നു വിടാന്‍ പോകുന്നു എന്ന് കേട്ടപ്പോ എനിക്ക് അത്ഭുതം തോന്നി . പിറവം തന്നെ തട്ടി മുട്ടി കയറി കൂടിയതാണ് മന്ത്രിസഭ വിവാദങ്ങളില്‍ ആടി ഉലഞ്ഞു നില്‍ക്കുന്നു . അഴിമതിയും  സ്വജനപക്ഷപാതവും  പിള്ളമാരും  !!  വര്‍ധിച്ച വീര്യത്തോടെ പ്രതിപക്ഷം പിറവത്ത് ആഞ്ഞടിക്കുമ്പോ പിറവം പറന്നെങ്ങാനും പോയാല്‍  എന്താക്കും കഥ മന്ത്രി സഭ വീണില്ലേ തന്നെ കയ്യാലപ്പുറത്തിരിക്കുന്ന  അഞ്ചാം മന്ത്രിയെ  ലീഗ് കൊണ്ട് പോകും......വീണ്ടും വീണ്ടും മുഖ്യന് നട്ടെല്ല് നല്ലോണം വളക്കേണ്ടി വരും പിന്നെ ഇവിടെ തേനും പാലും ഒഴുക്കിയാലും ജനം അടുത്ത തവണ ഭരണത്തില്‍ ഇരുത്തില്ല പിന്നെ എന്നാത്തിനാ അല്ലെ

വാല്‍കഷണം : ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞപോലെ ഒരാള്കെന്കിലും സഹായമാകുമെന്കില്‍  വേണ്ടതിനും വേണ്ടാത്തതിനും ഞാന്‍ ഇടപ്പെടും അങ്ങനെ ഒരാളെ സഹായിക്കാന്‍ ഉമ്മന്‍ചാണ്ടി തുറന്നു വിട്ട മാന്യന്മാര്‍   ഉടന്‍   നാടിനെ നല്ലോണം സേവിക്കാനിറങ്ങും സൂക്ഷിക്കുക ...

NB : സഖാവ് ഉണ്ണി കുറുപ്പെന്ന  RN കുറുപ്പിന്നു ഈ പോസ്റ്റ്‌ ഞാന്‍  DEDICATE  ചെയ്യുന്നു 

വ്യാഴാഴ്‌ച, ഒക്‌ടോബർ 20

നിയമസഭയിലെ കാഴ്ചകള്‍

ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നൊക്കെയാണ് നമ്മള്‍ പൊതുജനം നിയമസഭയെ വിശേഷിപ്പിക്കാറ് , എന്നാല്‍ നമ്മള്‍ തിരഞ്ഞെടുത്തു വിടുന്ന  എം എല്‍ എ മാര്‍ക്ക് അത് എന്ത് സ്ഥലം  എന്ന് ഇതുവരെ മനസിലായിട്ടില്ല  , കണ്ടതോക്കെ ഇത്രയുമുണ്ടെങ്കില്‍   കാണാത്തതില്‍ എന്തുമാത്രം ആയിരിക്കും .

ഭരണം നഷ്ടമായ നാള്‍ മുതല്‍ പ്രതിപക്ഷകക്ഷികളും അവരുടെ പോഷക യുവജന വിദ്യാര്‍ഥി സംഘടനകളും ഓരോ കാരണം പറഞ്ഞു സമരമുഖത്ത് അടിവച്ചടിവച്ച് നീങ്ങുകയാണ്. ഓരോ അക്രമങ്ങളും അന്നത്തെ സമരം മഹാ സംഭവങ്ങള്‍ ആയി മാധ്യമങ്ങളില്‍ നിറക്കുന്നതിന് വേണ്ടി കരുതി കൂട്ടി കാട്ടി കൂട്ടുന്ന ശ്രമങ്ങളുടെ ഭാഗവും. അതിന്റെയൊക്കെ   എല്ലാവിധ ഉത്തരവാദിത്വവും   സര്‍ക്കാര്‍ ഏറ്റെടുത്തു കൊള്ളൂകയും വേണം   പ്രതിപക്ഷം പറയുന്നത് പഞ്ച പുച്ഛം അടക്കി അനുസരിക്കേണ്ടതു  ഒരു സര്‍ക്കാറിന്റെ ഉത്തരവാദിത്വം എന്ന ഭാവമാണ്   പ്രതിപക്ഷകക്ഷികള്‍ക്ക് എക്കാലത്തും.    ഭരണവിരുദ്ധപ്രക്ഷോഭം എന്ന മട്ടില്‍  അരങ്ങേറുന്ന  ഓരോ സമരങ്ങളും സാധാരണ ജനത്തിനു  മേലുള്ള   കുതിരകയറ്റമാണെന്നത് പ്രബുദ്ധരാണെന്നു സ്വയം അവകാശപ്പെടുന്ന മലയാളിക്ക് അറിയത്തതോന്നുമല്ല എത്ര തല്ലു കൊണ്ടാലും മലയാളി വീട്ടിലിരുന്നു വിലപിക്കും എന്നല്ലാതെ ഒന്നും പ്രതികരിക്കില്ല  ,

ഓരോ  സമ്മേളനങ്ങളിലും  എത്ര വിലപ്പെട്ട സമയമാണ് വെറുതെ അനാവശ്യ വിവാദങ്ങളില്‍ മാത്രം ഒഴുക്കികളയുന്നത്  ചോദ്യോത്തരവേള  കഴിഞ്ഞാല്‍ ബഹളമാണ് വോകൌട്ടും  ആണ് ചോദ്യോത്തര വേളയിലും   അല്ലെ തന്നെ ഒരു കാര്യ പ്രസക്തിയും ഇല്ലാത്ത അറുബോറന്‍ ചോദ്യങ്ങള്‍ വഴിപാട്‌ പോലെയാണ് പലരും ചോദിക്കുന്നതും ഒട്ടും  താല്പര്യം ഇല്ലാതെയാണ് ഉത്തരം നല്ക്കുന്നതും.  കാര്യം പ്രാധാന്യമുള്ള ചോദ്യങ്ങള്‍ക്ക് യാതൊരു വ്യക്തമായ മറുപടിയും   മന്ത്രിമാരുടെ പക്ഷത്ത്  നിന്നും ഉണ്ടാക്കറൂമില്ല ആലോചനയില്‍ , പഠിക്കുന്നു, ചിന്തിക്കാവുന്നത്തെ ഉള്ളു ഇതൊകെ തന്നെ.. ചോദ്യ കര്‍ത്താവിനെ കൊഞ്ഞണം കാണിക്കുന്ന പോലെയാണ് ചില മറുപടികള്‍ .   ശൂന്യവേളയയാല്‍ പിന്നെ രാഷ്ട്രിയ  വിവാദങ്ങള്‍ ഉയര്‍ത്തി ബഹളവും വോകൌട്ടും നമ്മുടെ നിയമസഭ എന്നും ഇങ്ങനെ മതിയോ.  ഇപ്പോ അവിടെ  കാണുകയും കേള്‍ക്കുകയും ചെയ്യുന്ന പുത്തന്‍ വിവാദത്തിന്റെ സത്യം ആര്‍ക്കും അറിയില്ല എന്നുള്ളതാണ് സത്യം


ഞാന്‍ വാര്‍ത്ത കാണുമ്പോ രാജേഷും ലതികയും വാര്ത്താസമ്മേളനം   നടത്തുകയാണ് വളരെ അവശതയിലും വികാരത്തിലും അമ്ര്‍ഷത്തോടെയുമാണ്  വിശദീകരണം സഭയില്‍   വാച്ച് ആന്‍ വാര്‍ഡുകള്‍ അഴിഞ്ഞാടി.  രാജേഷിനെ ലാതിക്കടിച്ചു ലതികയെ മുഖത്തും വയറ്റിലും ഇടിച്ചു. സമാജികരെ മര്‍ദ്ദിച്ചു നിശബ്ധരക്കാന്‍ സര്‍ക്കാറിന്റെ കരുതികൂട്ടിയുള്ള ശ്രമം  തുടങ്ങിയ  ആരോപണങ്ങള്‍ , അനുഭവിച്ച കൊടിയ വേദനകള്‍ അതൊക്കെ ഞാന്‍ ആവേശത്തില്‍  കാണുമ്പോ അതാ കേള്‍ക്കുന്നു രണ്ടു സ്ത്രീ വച്ച് ആന്‍ഡ്‌ വാര്‍ഡ്‌  അംഗങ്ങള്‍ ആശുപത്രിയിലായെന്ന   വിവരം...!!


പ്രതിപക്ഷത്തിന് ബദലായി തകര്‍പ്പന്‍ പ്രകടങ്ങള്‍ ആയിരുന്നു ഭരണപക്ഷം കാഴ്ച്ചവച്ചത്  . വീണുകിട്ടിയ അവസരത്തില്‍ പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കുവാനും  വിവാദം സൃഷ്ടിക്കുവാനും ദുസൂചനകള്‍ നിറഞ്ഞ പുത്തന്‍  കണ്ട്പിടുത്തവുമായി രംഗത്ത്‌  പെണ്ണ് എന്ന് കേട്ടാല്‍ കോരിത്തരിക്കുന്ന മലയാളിക്ക് ആനന്ദത്തിനു ഇനി എന്ത് വേണം തുടര്‍ന്ന് ആവേശം നിറഞ്ഞ പത്രസമ്മേളനങ്ങള്‍,  ചര്‍ച്ചകള്‍ , മുദ്രാവാക്യം വിളിക്കല്‍ , വെല്ലുവിളിക്കള്‍ , പ്രസ്താവനകള്‍  ചോരപുഴകള്‍ നീദി കടന്ന  കമ്യുണിസ്റ്റ്‌ യുവ നേതാവിന്റെ പൊട്ടി  കരച്ചില്‍ ....

ദൃശ്യം പുറത്തു വന്നതോടെ രണ്ടു കൂട്ടരും  സംശയത്തിന്റെ നിഴലില്‍ വന്നു . പിന്നെ വിളിച്ചു പറഞ്ഞതും കാണിച്ചു കൂട്ടിയതും വിഴുങ്ങി . പ്രശ്നം  ഒത്തു തീര്‍പ്പാക്കാന്‍   ഉള്ള ശ്രമം . അങ്ങനെ മലയാളത്തിലെ ഖേദിക്കുന്നു എന്നപദത്തിനര്‍ഥം ദുഖിക്കുന്നു വിഷമിക്കുന്നു എന്നല്ല  എന്നും വിഷമം എന്നവാക്കിനു ഖേദിക്കുന്നു എന്ന ഒരു അര്‍ഥം ഇല്ലേ ഇല്ലാ എന്നുമുള്ള മഹാ സത്യം രാജേഷും ജോസെഫ് മാത്യുവും കണ്ടെത്തി.  .മലയാളികള്‍ക്ക് പല പദാവലികളും അര്‍ത്ഥവ്യഖ്യാനങ്ങളും  തന്ന കമ്യുണിസ്റ്റ്‌ ചിന്തകന്‍മാര്‍ സമാന്യ മലയാളിയുടെ ചിന്തകളെ പലതവണ പിടിച്ചുലച്ചു കളഞ്ഞിട്ടുള്ളതാണ് . പക്ഷെ അവരുടെ ഈ കണ്ടുപിടുത്തം  ഇതു വരെ പുറത്തു വിട്ടില്ല  എന്താണാവോ  വിഷമം എന്ന വാക്കിന്  കമ്യുണിസ്റ്റ്‌ വ്യാഖ്യാനം ....

വേണ്ടാ വേണ്ടാ എന്ന് വച്ചിട്ടും  സസ്പെന്‍ഷന്‍ പിടിച്ചു വാങ്ങുകയായിരുന്നു .. സര്‍ക്കാര്‍ കരുതി കൂട്ടിത്തന്നെയാണ് ഈ കാര്യത്തില്‍ ഒരുങ്ങി ഇരുന്നത് എന്ന കാര്യവും  ., സസ്പെന്‍ഷന്‍  ഉണ്ടാകുന്ന  പക്ഷം സഭ നടപടി അലമ്പാക്കി അവിടെ സത്യഗ്രഹം ഇരുന്നു സര്‍ക്കാരിനെ വെല്ലുവിളിക്കാന് പ്രതിപക്ഷം തീരുമാനിച്ചിരുന്നു എന്നകാര്യവും സുവ്യക്തമാണ്.  2004 ല്‍  +2 വിഷയത്തില്‍ തര്‍ക്കവും സഭയില്‍ ബഹളവും നടക്കുമ്പോ സഭയില്‍ സത്യഗ്രഹം പോലുള്ള സമരമുറകള്‍ നടത്താന്‍ പാടില്ല എന്ന തീരുമാനം എം .വിജയകുമാര്‍ സ്പീക്കര്‍  ആയിരുന്നകാലത്ത് സഭാച്ചട്ടത്തില്‍ കൊണ്ട് വന്നതാണ് എന്നിട്ടും സഭാക്കുള്ളില്‍ കടക്കാന്‍ അനുവദിച്ചില്ല എന്നും പറഞ്ഞു സഭക്ക് മുന്നില്‍ കുത്തിയിരുപ്പ് നടത്തിയത് ഭരിക്കുമ്പോ ഒരു നയവും പ്രതിപക്ഷത് മറ്റൊരു നയവും എന്നതു എക്കാലത്തെയും മോശപ്പെട്ട കീഴ്വഴക്കമാണ് ..

സാമാന്യമാര്യാദകളുടെ ലംഘനമായിരുന്നു  കഴിഞ്ഞ ദിവസങ്ങളില്‍ മലയാളികള്‍ കണ്ടതു ..പച്ച കള്ളം പറഞ്ഞു നടക്കുന്ന നേതാക്കളെ  നമ്മള്‍ നോക്കിയിരുന്നു . അവര്‍ക്ക് കള്ളം പ്രചരിപ്പിക്കാനുള്ള ആയുധമാണ് മാധ്യമങ്ങള്‍ .അതെ  മാധ്യമങ്ങളില്‍ കൂടെയാണ് പലപ്പോഴും സത്യങ്ങള്‍ പുറത്ത് വരുന്നു എന്നുള്ളത് മറ്റൊരു  വിചിത്ര സത്യവും ......

ചര്ച്ചയിലൂടെ അനുരഞ്ജനത്തിലൂടെ പക്വതയോടെ പരിഹരിക്കേണ്ട കാര്യത്തെയാണ് തെരുവുലേക്ക് വലിച്ചിഴച്ചത് .  സഭയില്‍ചര്‍ച്ചയില്ലാതെ ഒരു ബില്‍ പാസ്‌ ആക്കിയിരിക്കുന്നു സഭയുടെ എല്ലാവിധ ചര്‍ച്ചകളും തടസപെടുതിയും സഭയില്‍ പന്കുകൊള്ളാതെയും  ഇവര്‍ ജനത്തിനോടുള്ള എന്ത് ഉത്തരവാദിത്വം ആണ് നിറവേറ്റുന്നത് . റോഡ്‌ നിര്‍മാണത്തെ കുറിച്ച് ഇവര്‍ക്ക് ഒരു മിണ്ടാട്ടവുമില്ല , രണ്ടായിരം രൂപ ചിലവാക്കി ഒരു കുഴി അടക്കില്ല ആരെങ്കിലും ചാകുമ്പോ  രണ്ടു ലക്ഷം രൂപ കൊടുത്തു വായടപ്പിക്കും .. തിരിഞ്ഞു നോക്കുമ്പോ  ജനത്തിനോ അവരുടെ രാഷ്ട്രിയ ചിന്തകല്കോ യാതൊരു ഉപയോഗവും മാറ്റവും നല്ക്കാതെ  ഒരു ഒരു സഭാസമ്മേളനവും സമരവും കൂടി കടന്നു പോകുന്നു .......

ഭരണപക്ഷവും പ്രതിപക്ഷവും രാഷ്ട്രിയ ലക്ഷ്യങ്ങളോടെ ബലാബലം പരീക്ഷിക്കുമ്പോ ഇവിടെ തോറ്റുപോക്കുന്നതും പാവം ജനമാണ് ... വോട്ടു നല്‍കി ജയിപ്പിച്ചാല്‍ അടുത്ത അഞ്ചുവര്‍ഷം ആര്‍ക്കും ജനത്തെ വേണ്ട അപ്പോള്‍ അവര്‍ കഴുതകളായി ലജ്ജിച്ചു നോക്കിയിരിക്കും  ...

വാല്‍കഷണം : സഭയില്‍ അലമ്പുകാണിക്കുന്ന അംഗങ്ങളെ സസ്പെന്റ്    ചെയ്യാനുള്ള   അധികാരം ജനത്തിനു എന്നുകിട്ടുന്നുവോ അന്ന് തന്നെ  140 എം എല്‍ എ മാരെയും അവര്‍ ഒറ്റയടിക്ക്  സസ്പെന്റ്  ചെയ്യും ...( അങ്ങനെ ഒരു പാഠം പഠിപ്പിക്കും )


ചൊവ്വാഴ്ച, സെപ്റ്റംബർ 6

വസന്തകാല സുന്ദരികള്‍ പടിയിറങ്ങുമ്പോ

മണ്‍സൂണ്‍ പെയ്തിറങ്ങിയ സുഖശീതളമയില്‍  പുഞ്ചിരി  തൂവുന്ന സുന്ദര പുഷ്പങ്ങളാണ് ഓണകാലത്തിന്റെ സൌന്ദര്യം . വയലേലകളിലും വഴിയോരങ്ങളിലും തൊടിയിലും തോട്ടങ്ങളിലും തലയാട്ടിയ സുന്ദരികള്‍  പൂക്കളങ്ങള്‍ പുതിയ മാനങ്ങളും കൂടാരങ്ങളും തേടുമ്പോ  വര്‍ണ്ണശോഭ വിടര്‍ത്തിയ ആ കിന്നരിപ്പൂവുകള്‍ അനാഥമാകുകയാണ് .നാട്ടിന്‍ പുറങ്ങളില്‍ നിന്നും   മാഞ്ഞുപോകുന്ന അത്തരം  ചില ഓര്‍മ്മകള്‍   , ചിത്രങ്ങള്‍ 
               
മാവേലിയുടെ സ്വന്തം തുമ്പപ്പൂ

തുമ്പയില്ലാതെ എന്ത് ഓണം ,  അത്തം തുടങ്ങുക    തുമ്പവച്ചാലേ  

കാക്കപ്പൂവു 

 കൊയ്ത്ത് കഴിഞ്ഞ പാടങ്ങളില്‍ കടുംനീല നിറത്തില്‍ ചിതറി കിടക്കുന്ന മുത്തുകള്‍ 

അരിപ്പൂ

ഒരു പൂക്കൂട പോലെ പൂച്ചെടി ,ഒടിച്ചുകുത്തി ,അരിപ്പുച്ചെടി, ഈമടക്കി എന്ന വിസ്മയം 

വടാമലര്‍

ഒരുകാലം വടാമലരായി  മലയാളിയുടെ മുറ്റം നിറഞ്ഞവള്‍

കദളിപ്പൂ  എന്ന അതിരാണി

കദളി ചെങ്കകദളി പൂ വേണോ കരളില്‍ പൂമണമുള്ളോരു   പെണ്‍ പൂ വേണോ പൂക്കരാ  ( ലതാജി )

ഓണപ്പു എന്ന വീണപ്പൂ 

കുമാരനാശാന്റെ വീണപൂവല്ല പൂക്കളത്തില്‍ ഈര്‍ക്കിലില്‍ കോര്‍ത്തു നിര്‍ത്തുന പൂവാ 

കൃഷ്ണ മുടി  എന്ന ഹനുമാന്‍ കിരീടം
പൊന്തക്കാട്ടിലെ  മുത്തും രത്നങ്ങളും പതിച്ച  കൃഷ്ണ കിരീടം , ഒരു പൂങ്കുല മതി ഒരുനാളിനു 

തങ്കച്ചാറില്‍ മുക്കിയ മുക്കുറ്റി
സ്വര്‍ണ്ണമുക്കുത്തി പോലെ തലയാട്ടിനില്‍ക്കുന്ന  മുക്കുറ്റി പൂക്കളത്തിനു സുവര്‍ണ്ണ ശോഭപകരന്നു  

ചെലേറും  ചെമ്പരത്തി

മലയാളിയുടെ നിത്യയൗവനം , ചോതി നാളിലെ  പൂക്കളത്തിലെ   താരം


കര്‍ക്കിടക്കത്തിലെ ദുര്‍ഘടങ്ങള്‍ അകറ്റി പ്രതീക്ഷകളൂമായി മലയാളകരയിലേക്ക് പറന്നെത്തുന്ന ഓണക്കിളി. ഓണക്കിളിയെ കണ്ടാല്‍ വയറുനിറയും എന്നാ വിശ്വാസം 
യുറേഷ്യന്‍ ഗോള്‍ഡെന്‍ ഓറിയോള്‍ 


ചിങ്ങം പുലര്‍ന്നാല്‍ കണ്ണാടി ചിറക്കുപാറി നടാക്കെ ഉത്സാഹം വിതറുന്ന ഓണത്തുമ്പികള്‍ 

വാല്‍ക്കഷണം  :ഇന്റര്‍ നെറ്റിലെ ഓണം വിസ്മയങ്ങള്‍ വിശ്വമലയാളിയുടെ വിരല്‍ തുമ്പില്‍

വീട്ടില്‍ ഇരുന്നു പൂക്കളമൊരുക്കാന്‍            www     പൂക്കളം   .com 
മാവേലിമന്നനെ ഉടുത്തൊരുക്കാം               www  പാതാളം ബ്യുട്ടിപാര്‍ലര്‍ .com 
മാവേലിയെ വീട്ടിലേക്കു വഴികാട്ടു : www.  ദേ മാവേലി മുറ്റത്ത് .com 
മാവേലിക്ക്  സദ്യ വിളമ്പിയാലോ :             : www  തിരുവയര്‍ നിറക്കല്‍  com 

കുട്ടുകാരെ ഇത്തവണ ഓണം വിഡ്ഢിപ്പെട്ടികു   മുന്നിള്‍ ചടഞ്ഞിരിക്കാതെ അടുക്കളയിലേക്കു ചെല്ലു അമ്മയെ സഹായിക്കു ഭാര്യയെ സഹായിക്കു സ്നേഹം പകരു . ഒരുമയുടെയും ഒത്തുചേരലിന്റെയുമാണ് ഓണം , എല്ലാ വിശ്വമലയാളിക്കും നന്മയുടെയും സന്തോഷത്തിന്റെയും ഓര്‍മ്മകളുടെയും  സ്നേഹാശംസകള്‍  നേരുന്നു  @ പുണ്യവാളന്‍ 


ഞായറാഴ്‌ച, ഓഗസ്റ്റ് 28

അണ്ണാ കീ കസം ഹക്കിം കാ ഹുക്കും ...!!

ഹേ ! രാഷ്ട്രിയ കുബുദ്ധികളെ നിങ്ങള്‍ ലജ്ജിച്ചു തലതാഴ്ത്തു . നമ്മുടെ അണ്ണാ ജീ ജനങ്ങളില്‍ പ്രതികരണബോധം ഉണര്‍ത്തി . ജനാധിപത്യത്തിനു പുതിയ മാനങ്ങള്‍ നല്‍കി . ലോകത്തെമ്പാടും മനുഷ്യാവകാശങ്ങള്‍ക്കും സ്വാതന്ദ്രത്തിനും വേണ്ടി രക്ത ചോരിച്ചിലുകള്‍ നടക്കുമ്പോ , ഭാരതിയാര്‍ അതിന്റെ മൂല്യാധിഷ്ഠിത തത്ത്വങ്ങളിലൂന്നി ജനാധിപത്യത്തിനു തിലകക്കുറിചാര്ത്തി !!! ഗാന്ധിജിക്ക് ശേഷവും ലോകത്തിനു സത്യാഗ്രഹസഹനസമരം പ്രായോഗികവും പ്രസക്തവുമാണെന്നു തെളിയിച്ചു , ആരും കല്ലേടുത്തില്ല ആരും ലാത്തിവീശിയില്ല , സമരമുഖത്ത് ഒരു തുള്ളി ചോര തെറിച്ചില്ല എല്ലാപേര്‍ക്കും ഒരേ മനസ് ഒരേ ലക്‌ഷ്യം ...ഹസാരെക്ക് അഭിമാനികാം ഈ സമരം നല്‍കിയ സന്ദേശം ഇതു തന്നെയാവും

"ഞങ്ങള്‍ ഭാരതീയര്‍ ഞങ്ങള്‍ക്കുവേണ്ടി എഴുതിയുണ്ടാക്കിയ ഭരണഘടന ഞങ്ങള്‍ക്ക് തന്നെ സമര്‍പ്പിക്കുന്നു *** " ഭരണ ഘടനയുടെ ആദ്യ വാചകം ഇങ്ങനെ ആയിരിക്കുമ്പോഴാണ് അഴിമതികാരനും  അരാഷ്ട്രിയ വര്‍ഗീയ വാദിയുമായ    അണ്ണാ ഹസാരെയും കുറെ ആള്കൂട്ടവും അതാ പാര്‍ലമെന്‍ിനെ ഇടിച്ചു നിരത്താന്‍ വരുന്നേ എന്നു  കോണ്‍ഗ്രസ്സ്‌ പരിഭ്രാന്തി സൃഷ്ടിക്കാന്‍  വ്യര്‍ഥ ശ്രമം നടത്തിയെ  ..... അഞ്ചു വര്ഷം ഞങ്ങള്‍ ഭരിക്കും ഞങ്ങള്‍ പറയും ഞങ്ങള്‍ തീരുമാനിക്കും ഞങ്ങള്‍ നടപ്പാക്കും   ഈ നവ ജനാധിപത്യത്തിനാണ് മുന ഒടിഞ്ഞത്.. 

ഭരണകൂടാതെയോ പ്രതിപക്ഷതെയോ മറ്റു രാഷ്ട്രിയ പ്രസ്ഥാനങ്ങളോടുമുള്ള ജനത്തിന്റെ അവിശ്വാസമാണ് ഹസാരക്ക് പിന്നില്‍ അണിനിരന്നത്, ഇതു പോലെ നിഷ്പക്ഷരായ സാധാരണ ജനത്തെ സമരമുഖതെക്ക് ആകര്‍ഷിക്കാന്‍ ഇന്നുള്ള എതു വന്‍കിട പാര്‍ട്ടിക്ക് സാധിക്കും .   ഇക്കാര്യം അറിഞ്ഞുകൊണ്ടുതന്നെ നാമെല്ലാം   താമസ്കരിക്കുന്നത് . ജനസംഖ്യയുടെ ഒരു ശതമാനം പോലും പ്രതിനിധികരിക്കാത്ത ഹസാരെ നാല്‍പതു വര്ഷം പൊടിപിടിച്ചു കിടന്ന ലോക്പാല്‍ പെടുന്നനെ ജനമദ്ധ്യത്തില്‍ കൊണ്ടുവന്നപോ ധാര്‍മിക്കസമരമായി മാദ്ധ്യമങ്ങള്‍* അത്  ആഘോഷിച്ചു ജനം മുന്‍പിന്ന് നോക്കിയില്ല   അവര്‍ ഒന്ന് പ്രതികരിക്കാന്‍ കാത്തിരിക്കുകയായിരുനല്ലോ .ആ വികാരത്തില്‍ ഇന്ദ്രപ്രസ്ഥം കുലുങ്ങി ..ഇതിനിടയില്‍  ഹസാര്യുടെ വാലില്‍ പിടിച്ചു രക്ഷപെടാന്‍ BJP കാട്ടിയ വ്യഗ്രതയും രസം... ഇന്ത്യന്‍ യുവാക്കളെ ഉദ്ദരിക്കാന്‍ കച്ചകെട്ടിയിറങ്ങിയ ഭാവി മഹാമന്ത്രി  രാഹുല്‍ ഗാന്ധി കാര്യമായി ഒന്നും മിണ്ടാതെ പോയതില്‍ അത്ഭുതം തോന്നുന്നു ...

ജയപരാജയാത്തെ  കുറിച്ച് ആരും വാച്ചലമാകേണ്ട ഒരു ചുവടുമാത്രമേ ആയുള്ളൂ വിജയത്തിലേക്ക് ഇനിയും ഒരു പാട് ചുവടുകള്‍ ബാക്കി ........


ഇപ്പോഴാ ഒരു കാര്യം കൂടി  മനസിലായെ എന്താ ഇന്ത്യയില്‍  ജനസംഖ്യ നിരക്ക് കുറയാതെ എന്നു പത്ത് ദിവസം ഒന്നും കഴിച്ചിലേലും ഒരു സാധാരണ മനുഷ്യന്‍ മരിക്കിലല്ലോ !!!!!

വീണ്ടുവിചാരം : നമ്മുടെ  റോഡിലെ കുഴിയടക്കാന്‍  സഹനസമരത്തിനായി  ഒരു  ഹസാരെ എന്നാണാവോ വരുന്നേ ?. നിരന്തരാഹാര സമരത്തിനണെ നമ്മുക്ക്  നേതാകളെ ലഭിക്കുമായിരൂനേനെയല്ലേ , അല്ലേല്ലും എന്നും  മലയാളിക്ക് സ്വന്തം കാര്യം   സിന്ദാബാ !!!! 


ലോക് പാലിന്റെ തര്‍ക്ക വിഷയങ്ങളെ കുറിച്ചുള്ള  ഒരു പഴയ പോസ്റ്റ്‌ : ലോക് പാലിന്റെ തനിനിറം 
രാംദേവെന്ന യോഗാച്ചാരിയുടെ  അഭ്യാസങ്ങളെ കുറിച്ച് :  രാം ലീലാ മൈതാനത്തിലെ ലീലവിലാസം 
ഒരു തിരഞ്ഞെടുപ്പുകാലത്തെ കവിത : തെരഞ്ഞെടുപ്പിലെ തോന്തരവുകള്‍ 
ഓട്ടവകാശം വിനിയോഗിക്കുവാനുള്ള ആഹ്വാനം : സ്വയം മാറൂ മാറ്റാതെ വരവേല്‍ക്കു 

തിങ്കളാഴ്‌ച, ഓഗസ്റ്റ് 22

പഠിച്ചു പഠിച്ചു പാഠം പഠിപ്പിക്കാന്‍ ....



കാസര്‍കോട് എന്‍ഡോസള്‍ഫാന്‍  വായുവിലൂടെ തളിച്ചതാണത്രേ കുറ്റം..അല്പസ്വല്‍പ്പം വില്ലത്തരമോക്കെ ഉണ്ടാക്കാം  എന്നുവച്ച് നിരോധിക്കാന്നോ അതൊന്നും നടക്കില്ല  മറ്റിടങ്ങളില്‍ കൂടി  ഇനിയും പലതും പഠിക്കാനുണ്ട്   ( അതുവരെ കുറെ പേര് കൂടി ചത്താലെന്താ  )  അതിനുകുറെ വര്ഷം പിടിക്കും ഒരു പതിനൊന്നും വര്ഷം എങ്കിലും..  അതിനുമുന്നേ ഇപ്പോ  പത്തുലക്ഷം ലിറ്റര്‍ എന്‍ഡോസള്‍ഫാന്‍    കയറ്റി അയച്ചേ പറ്റൂ   ( ഇനി ഇതു ആര്‍ക്കാണോ വേണ്ടത് ) അതല്ലേ അതൊക്കെ ഇവിടെ കെട്ടി കിടന്നു  പരിസ്ഥിതി ആകെ തകരാറാക്കും . ഇങ്ങനെ  പരസ്പര ബന്ധം ഇല്ലാത്ത എന്തൊകെ അസംബന്ധങ്ങളാണ്   ICMR   പറയുന്നത്. ഇതൊക്കെ കേട്ടിട്ട് എനിക്ക് മേലാക്കെ ചൊറിച്ചു വരുന്നുണ്ട് ...

വിചിത്രവും മ്ലെച്ചവുമായ ഈ  കണ്ടുപിടുത്തം.നടത്താനാണോ  ഇത്ര നാളും ദുരിതബാധിതരുടെ    രക്തവും മുലപാലും അണ്ഡവും ബീജവും കുത്തി  എടുത്തു പരിശോദിച്ചു  പഠിച്ചത്.  മനുഷ്യര്‍പുഴുക്കളെ പോലെ പിടഞ്ഞു മരിക്കുമ്പോള്‍ രോഗം വന്നവരെ നമ്മുക്ക് മറക്കാം വരാത്തവരുടെ നേരെ തളിക്കാം.   അവര്‍ക്കുംരോഗം വരട്ടെ അപ്പോഴും പഠിക്കാം., ഇങ്ങനെയാണോ  ഒരു ജനകീയ ആരോഗ്യപ്രശ്നത്തിനു നേരെ നടപടി എടുക്കേണ്ട സര്കാരിന്റെയും ഭരണഘടനാ സ്ഥാപനത്തിന്റെയും  നയം വേണ്ടാത്തത് . ഇവരുടെ കണ്ണ് തുറക്കണമെങ്കില്‍ ഇനിയും എത്രയാളുകള്‍ മരിക്കണം..


എന്‍ഡോസള്‍ഫാനെ കുറിച്ച്  ലോകമെമ്പാടും ആയിരത്തി അഞ്ഞൂറിലേറെ  ശാസ്ത്രീയ പഠനം.നടന്നു കഴിഞ്ഞു  അതില്‍ 315 എണ്ണം   ഇന്ത്യയില്‍ അതില്‍തന്നെ  എഴുപത്തിഒന്നു എണ്ണം മനുഷ്യരില്‍ നേരിട്ടും  നടത്തി ,  എന്‍ഡോസള്‍ഫാന്‍ ദുരന്തവാഹകനാണെന്നു  ICMR തന്നെ പലതവണ കണ്ടെത്തിയിട്ടുണ്ട് 

എന്‍ഡോസള്‍ഫാന്‍ തൈറോയിഡ്  ഗ്രന്ഥിയെ ഗുരുതരമായി ബാധിക്കുമെന്നു 2001ലും പുരുഷ വന്ധ്യത ഉണ്ടാക്കുമെന്ന് 2003ലും‌‍ ICMR കണ്ടെത്തിയതാണ് . മധ്യപ്രദേശിലെ ജബല്പൂരില്‍ 2004 കുട്ടികളില്‍ ഉണ്ടാക്കുന്ന തുടര്‍ച്ചയായ അപസ്മാരത്തിന് പിന്നിലും വില്ലന്‍  എന്‍ഡോസള്‍ഫാന്‍  ആയിരുന്നു എന്ന്  ICMR തന്നെ കണ്ടെത്തിയതാണ് .   ICMR  ന്റെ കീഴിലുള്ള NIOH 2001 ല്‍ കാസര്‍കൊട് നടത്തിയ പഠനത്തില്‍ എന്‍ഡോസള്‍ഫാന്‍ ജനിതക വൈകല്യങ്ങളും വൈരുപ്യങ്ങളും ലൈംഗിക പ്രശ്നങ്ങളും ഉണ്ടാക്കുമെന്ന് തെളിയിച്ചിരുന്നു .

1999 ല്‍ തണല്‍ ,  2001 ല്‍ സെന്റ്ര ഫോര്‍ സയന്‍സ് ആന്‍ഡ് എണ്‍വയോണ്‍മെന്റെ ഡല്‍ഹി ,   2010 ല്‍ കോഴികോട് മെഡിക്കല്‍ കോളേജ് എന്നിവര്‍ കാസര്‍കോട്ടെ ദുരന്തത്തിന് എന്‍ഡോസള്‍ഫാനാണ് കാരണം എന്ന് കണ്ടെത്തിയിരുന്നു .ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ PJI ചന്ധിഗഡ് 2010 ല്‍ തന്നെ എന്‍ഡോസള്‍ഫാന്‍ പ്രത്യുല്പാദനത്തെ ബാധിക്കുമെന്നു തെളിയിച്ചിരുന്നു .

മനുഷ്യരുടെയും മൃഗങ്ങളുടെയും പ്രതിരോധശേഷി എന്‍ഡോസള്‍ഫാന്‍ തളര്ത്തുമെന്നു ഉത്തര്‍പ്രദേശിലെ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച് ഇന്‍സ്റ്റിറ്റൂട്ട് 2008  ലും , ജനിതക മാറ്റം വരുത്തുമെന്നു ഡല്‍ഹി യുണിവേഴ്സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സ്  2008  ലും  - LECKNOW INSTITUTE OF TOXICOLOGY RESEAECH 2006 ലും തെളിയിച്ചു.

2008   ല്‍  രുര്‍കിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി നടത്തിയ പഠനത്തില്‍  എന്‍ഡോസള്‍ഫാന്‍ ഹോര്‍മോണ്‍ അസംതുലിതാവസ്ഥ സൃഷ്ടിക്കുന്നു എന്ന് മനസിലാക്കി . ജീനുകളിലും കോശങ്ങളിലും. എന്‍ഡോസള്‍ഫാന്‍ സൃഷ്ടിക്കുന്ന  ദോഷവശങ്ങള്‍ 2007  ല്‍ ANDRA   ഭഗവാന്‍ മഹാവീര് മെഡിക്കല്‍ റിസര്‍ച്ചും.   യമുനാ നദിയിലും അജ്മീര്‍ തടാകത്തിലും  എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള കീടനാശിനികളുടെ വിഷം നിറക്കലിനെ കുറിച്ച് ജാംഷാഡ്പൂര്‍ യുണിവേഴ്സിറ്റിയും അജ്മീര്‍ MDS 2008 പഠിച്ചു തെളിയിച്ചിരുന്നു .

കേരള സര്‍ക്കാര്‍ 2010 ഡിസംബര്‍ 16 മുതല്‍ 2011 ജനുവരി 17 വരെ കാസര്‍കോട്ടെ ഓരാ പഞ്ചായത്തിലും നടത്തിയ സ്പെഷ്യാലിറ്റി മെഡിക്കല്‍   17 ക്യാമ്പിലായി 15,698 പേരെ പരിശോധിച്ചു. അതില്‍ 3435 പേര്‍ എന്‍ഡോസള്‍ഫാന്‍മൂലം രോഗികളായവരാണെന്ന് ശാസ്ത്രീയമായിത്തന്നെ കണ്ടെത്തി.

ഇത്രയൊക്കെ പാഠങ്ങള്‍ മുന്നില്‍ ഉണ്ടായതിനു  ശേഷവും വീണ്ടും ശാസ്ത്രീയ പഠനത്തിന് ശുപാര്‍ശ ചെയ്തു കാത്തിരിക്കുക  എന്ന് വച്ചാല്‍ , മറ്റു ലോക രാജ്യങ്ങള്‍ നിരോധിച്ചത് ബുദ്ധി ശൂന്യത കൊണ്ടാണന്നലേ.  കാസര്‍കോട്‌ മുതല്‍ ഇസ്രേല്‍ വരെ ഉള്ള അനുഭവങ്ങളും പഠനങ്ങളും കൊണ്ടാണ് . അവികസ്വര രാഷ്ട്രങ്ങള്‍ അടക്കം 81  രാജ്യങ്ങള്‍ മുമ്പേ നിരോധിച്ചതും   21  രാജ്യങ്ങള്‍ അനുമതി പോലും നല്‍കാത്തതും ഇന്ന് ലോകം മൊത്തം നിരോധിക്കാനുള്ള പ്രക്രിയക്ക് തുടക്കം കുറിച്ചതും

ലോകതെമ്പാടും എന്‍ഡോസള്‍ഫാന്‍ മനുഷ്യ ശരീരത്തിലെ സൂക്ഷമ കണങ്ങളിലും തന്മാത്രകളിലും സൃഷ്ടിക്കുന്ന ദോഷഫലങ്ങളെ കുറിച്ചും അവ ഇല്ലാത്താക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ചും പുതിയ   പഠനം നടക്കുമ്പോഴാണ്   എന്‍ഡോസള്‍ഫാനു നിര്‍ബാധം പരിസ്ഥിതിയെയും മനുഷ്യരെയും കൊന്നൊടുക്കാന്‍ അനുമതി കൊടുക്കാനായിട്ട്  ഇന്ത്യന്‍ സര്‍കാര്‍ എന്‍ഡോസള്‍ഫാന്റെ ദോഷവശം തെളിയിക്കാനുള്ള ശാസ്ത്രീയ പഠനത്തിനു മുറവിളി കൂട്ടുന്നത്‌ . ദുരന്തങ്ങള്‍  .എന്‍ഡോസള്‍ഫാന്‍ മൂലമാണെന്ന് കേന്ദ്രം സമ്മതിക്കണമെങ്കില്‍ ഇനിയുമേരെ  നരബലി  വേണ്ടിവരും

മൂന്നാം ലോക രാജ്യങ്ങളെ ഭക്ഷ്യസുരക്ഷിതമാക്കാnന്ന  വ്യാജേനയാണ് രാസവള-കീടനാശിനികളുടെ കുത്തക കമ്പനികള്‍  ഇവിടങ്ങളില്‍  വേരുപിടിപ്പിച്ചത് .അങ്ങനെ   അമേരിക്കയും യുറോപ്പും അടങ്ങുന്ന  വികസിത രാജ്യങ്ങള്‍  നിരോധിച്ച രസകിടനാശിനികള്‍    വന്‍കിട ഫാക്ടറികള്‍ സ്ഥാപിച്ചു ഇന്ത്യ ഉള്‍പ്പടെയുള്ള മൂന്നാം  ലോക രാജ്യങ്ങളില്‍ യാതൊരു നിയന്ദ്രണങ്ങളും ഇല്ലാതെ ഉല്പാദിപ്പിക്കുന്നു ഇവിടെത്തന്നെ അതൊക്കെ വിറ്റഴിക്കുന്നു .  വെറുതെയലല്ലോ  ഇന്ത്യ ലോകത്തിലെ  എന്‍ഡോസള്‍ഫാന്റെ   ഒന്നാം നമ്പര്‍  ഉല്പാദകര്‍ ആയത് (ആകെ ഉല്പാദനം തന്നെ  10000* മെട്രിക്‌ ടെന്‍    ആണത്രേ   അതില്‍ 6000*    മെട്രിക്‌ ടെന്‍ വരെ കയറ്റിയയക്കുന്നു) നാലായിരം*  കോടി  രൂപയുടെ ഈ മാഫിയ വ്യാപാരമാണ് നിരോധനത്തില്‍ നിന്നും സര്‍ക്കാരുകളെ പിന്തിരിപ്പിക്കുന്നത് അതിനുള്ള ന്യായങ്ങളോ   ഭക്ഷ്യസുരക്ഷയും    വ്യവസായ സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കലും....

ഒരു നിരോധന പ്രഖ്യാപനം കൊണ്ടോ വിജ്ഞാപനം ഇറക്കുന്നത് കൊണ്ടോ ഇവിടെ ഒരു മാറ്റം ഉണ്ടാക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല നമ്മുടെ ചരിത്രം അങ്ങനെയാണല്ലോ . ഇന്ത്യുടെ ആകെ വിസ്തീര്‍ണത്തിന്റെ   .57%* വും 3% * ജനസംഖ്യയും  മാത്രം ഉള്ള കേരളത്തില്‍ ഇതു നിരോധിച്ചത് കൊണ്ട് വല്ല നേട്ടവും ഉണ്ടാക്കുമോ. തമിഴ്‌ നാട്ടില്‍ നിരോധനം ഇല്ല അവിടെ അടിച്ചു ഉല്പാദിപ്പിക്കുന്ന പച്ചക്കറി മൊത്തം വാങ്ങി വിഴുങ്ങുന്നത് നമ്മള്‍ മലയാളികള്‍ അല്ലെ . ഒരു കൂട്ടര്‍ രോഗങ്ങള്‍ ഉല്പാദിപ്പിച്ചു വില്‍ക്കുന്നു മറ്റൊരു കൂട്ടര്‍ മരുന്നു ഉല്പാദിപ്പിച്ചു വില്‍ക്കുന്നു.. പരിഷ്കാരം എന്ന് പറഞ്ഞു നമ്മളിതോക്കെ    വാങ്ങി കഴിക്കുന്നു .....

വീണ്ടുവിചാരം  : ആഴ്ചയില്‍ ഒരു ദിവസത്തേക്കുള്ള പച്ചകറിയെന്കിലും വീട്ടില്‍ വളര്‍ത്തു , കടയില്‍ നിന്നും വാങ്ങുന്ന പച്ചകറി കുറച്ചു നേരം ഉപ്പ് ലായനിയില്‍ മുക്കിവച്ച് വൃത്തിയായി കഴുകിയുപയോഗികു , പലതും നമ്മുക്ക് ഉപേക്ഷിക്കാനാവില്ല പക്ഷെ അതൊകെ നമ്മുക്ക് നിയന്ദ്രിക്കാന്‍ കഴിയും , സ്വയം മാറു മാറ്റം നമ്മെ തേടി വരും തീര്‍ച്ച .......

ബുധനാഴ്‌ച, ജൂലൈ 27

റിസര്‍വ്ബാങ്കും ജനങ്ങളും പിന്നെ ഞാനും


ഓരോദിനവും സാധാരണകാരന്നു  ജീവിതം ദുരിതമായി മാറുമ്പോഴാണ്  പലിശ നിരക്ക് കൂട്ടി ബാങ്കുകളുടെ ബാങ്ക് ജനത്തെ കൊള്ളയടിക്കുന്നത്  . നാണയപെരുപ്പം നിയന്ദ്രിക്കാനെന്ന ഭാവെന്നയുള്ള RBIയുടെ നിരക്കുവര്ധനവിന്റെ കറുത്ത കൈകള്‍ജീവിതത്തിന്റെ സമസ്ഥ മേഖലകളിലേക്കും കടന്നു ചെല്ലും ജനങ്ങളെ കൂടുതല്‍ കഷ്ടത്തിലാക്കും

നിരക്കുവര്‍ധനവിലൂടെ വിപണിയിലെ അധികമായുള്ള പണം  പിന്‍വലിക്കുമ്പോള്‍  വിപണി ചുരുങ്ങും ജനങ്ങളുടെ  പോക്കറ്റ് കാലിയാകും പണം ചെലവാക്കാന്നുള്ള  ക്രയശേഷിയും     അവശ്യവും  കുറയുമ്പോ താന്നേ  വിപണിവിലകളും താഴുമെന്നുമാണ് സിദ്ധാന്തം. പിന്നെ എന്തെ കഴിഞ്ഞ ഒന്നരവര്ഷത്തില്‍പത്തുതവണ  പലിശ വര്‍ധിപ്പിച്ചിട്ടും  ഇതു കുറയുന്നില്ല എന്നാണു നമ്മുടെ ചോദ്യം. മാന്ദ്യകാലത്ത്  പുജ്യത്തോളം   നാണ്യപ്പെരുപ്പം എത്തിയിരുന്നിട്ടും വിപണി വിലക്കള്‍ക്ക് വല്ല  കുറവുമുണ്ടായിരുന്നോ അതിനൊപ്പം മത്സരിച്ചിട്ട് പലിശ നിരക്കുകള്‍ ഉയര്‍ത്തിയിട്ടും വല്ല കുറവും വന്നോ വാസ്തവത്തില്‍ നാണ്യപെരുപ്പം നിര്‍ണയിക്കുന്ന മാനദണ്ഡം തന്നെ വിശ്വസിക്കാന്‍ കഴിയാതാവുകയാണ് .

അലുവാലിയ ഇടക്കൊകെ വന്നു പ്രസ്ഥാവിക്കുമായിരുന്നു " ദേ ഇപ്പോ ശരിയാക്കിത്തരാം ഇച്ചിരേ കൂടീ "  എന്നിട്ട്  എന്തായി പുള്ളികാരനും ഇപ്പോ  മിണ്ടാട്ടമില്ല . ഒബാമ പറഞ്ഞപോലെ മധ്യവര്‍ഗം തിന്നുമുടിച്ചിട്ടാണ് ഈ വിലവര്‍ധനവ്‌ എന്ന് എന്തായാലും ആരും പറഞ്ഞു കേട്ടില്ല..


ഉല്പാദനവും ആവശ്യകതയും തമ്മിലുള്ള വലിയ അന്തരമാണ് വിപണിയെ ചുടു പിടിപ്പിക്കുന്നത് ഇടക്കുണ്ടായ പന്ജസാരയുടെയും സവാലയുടെയും വിലവര്‍ധനവ്‌ ഓര്‍മിക്കാം , കാര്‍ഷിക വ്യവസായ ഉല്പാദന ചിലവുകളും വര്‍ദ്ധിക്കുകയാണ്  ,   കഴിഞ്ഞ വര്ഷം ഉണ്ടായ വരള്‍ച്ച , വെള്ളപോക്കങ്ങള്‍  . കുടാതെ സബ്സിഡികള്‍ , ഭക്ഷോല്പന്ന വിതരണത്തിനുള്ള ആധുനികവും   ശാസ്ത്രീയവുമായ സംവിധാനങ്ങളുടെ അഭാവം , വേതന വര്‍ധനവ്‌ , ഉപഭോഗത്തിലെ കുതിപ്പ്,  മേല്തട്ടുകാരുടെ ധൂര്‍ത്ത് തുടങ്ങി സാമ്പത്തികവും രാഷ്ട്രിയമായ  കാരണങ്ങള്‍ വരെ  വിപണിയില്‍  വാഴുന്നു  RBIയുടെയും സര്കാരിന്റെയും പ്രവര്‍ത്തികള്‍ നിഷ്ഫലം ആകുന്നതും ഇവിടെയാണ്‌ .ഇതിയൊക്കെ നേരിടുവാന്‍ പണം പിടിച്ചു വച്ചു പലിശ  കൂട്ടി കസര്‍ത്ത് കാണിക്കുമ്പോ അനുഭവിക്കുന്നതു  ഇന്ത്യയിലെ ആകെയുള്ള ജനങ്ങള്‍ ഒരുമിച്ചും ....


മാന്ദ്യത്തിന്റെ സമാന സാഹചര്യന്ങ്ങളിലൂടെ വിപണി കടന്നു പോക്കുമ്പോ നിരക്ക് വര്‍ധനവ്‌ നിര്‍മാണ കയറ്റുമതി മേഖലയെ പ്രതിസന്ധിയിലാക്കും. ഇതേ ആശങ്കയിലാണ്  റിയാലിറ്റി ഓഹരികള്‍ക്ക് കനത്ത വിലയിടിവ് ഇന്നലെ  അനുഭാവപ്പെട്ടത്‌ .അമേരിക്കയിലും യുറോപ്പിലും   ചൈനയിലും ഓക്കേ മാന്ദ്യസ്ഥിതി  വലുതായി  മെച്ചപ്പെട്ടില്ല ചില ആശങ്കകളും ഉഹാപോഹങ്ങളും നിലനില്‍ക്കുകയുമാണ് .  കഴിഞ്ഞ മാര്‍ച്ചില്‍ .8.5 ശതമാനം ഉണ്ടായിരുന്ന വളര്‍ച്ച നിരക്ക് ഇപ്പോ 5.6 വരെ  താഴ്ന്നിരിക്കുന്നു IIP DATAയും ഇതു പോലെ കുറയുകയാണ് .......


ഭവന വാഹന വ്യക്തിഗത വായ്പകളുടെ പലിശകള്‍ ഇപ്പോള്‍ തന്നെ സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത നിലവാരത്തിലാണ് . പലിശ വര്‍ദ്ധനവിലൂടെ സ്വാഭാവികമായും മാസഗഡു ഉയരും
പലിശ നിരക്കിലെ അര ശതമാനം വര്‍ധന വായ്പ്പയുടെ 60  മാസ കാലാവധി ഒരു മാസം കുടി ദീര്‍ഘിപ്പിക്കും  . അങ്ങനെവന്നല്‍ 120  മാസം  കൊണ്ട് തീരാവുന്ന ബാധ്യത 124 മാസംകൊണ്ടേ തീരു , 15 വര്ഷ കാലവധികാരുടെ തവണ 25 എണ്ണം വര്‍ധിക്കും  .2008- 2009 കാലത്ത് മത്സരിച്ചു ലാഭത്തില്‍ ലോണ്‍ എടുത്തവര്‍ക്ക് ഇതു സഹിക്കാന്‍ ആവുന്നതല്ല . ഇതുകാരണം പുതിയ വായ്പ്പകള്‍ കുറയും വ്യക്തിഗത വായ്പ്പകള്‍ ബാങ്കുകള്‍ നല്ക്കില്ല പലിശ വര്‍ധനവ്‌  കൊണ്ട് ഉണ്ടാക്കുന അധിക ബാധ്യത കിട്ടാകടത്തോത് വര്‍ദ്ധിപ്പിക്കും മൂന്നു മാസം മുടങ്ങിയാല്‍ തന്നെ ബാങ്കുകളുടെ കണക്കില്‍ അത് നിഷ്ക്രിയ ആസ്തിയാണ് .അത് ബാങ്കുകളെ പരിങ്ങലില്‍ ആക്കും  ബാങ്കുകളില്‍ നിന്നും  കുറഞ്ഞ പലിശ നിരക്കില്‍ വായ്പ്പകിട്ടാതെ വരുമ്പോള്‍ വ്യവസായ നവീകരണവും നിലക്കും . സാധാരകാരന്‍ പിന്നെ ബാങ്കിലേക്ക് പോകുകയെ വേണ്ട ...

ചുരിക്കിപറഞ്ഞാല്‍ ജീവിതം കഷ്ടതിലാക്കുന്നു ഇന്ത്യയുടെ വളര്‍ച്ച നിറയ്ക്കും കുറയുന്നു    നാണയ പെരുപ്പം കുടി നില്ക്കുന സാഹചര്യത്തിലാണ് വിദേശ ഫണ്ടുകള്‍ ഓഹരി വിപണിയില്‍ നിന്നും കുടുതലായി മാറി നില്‍ക്കുന്നതും  പല മികച്ച കമ്പനികളുടെ ഓഹരികള്‍ പോലും വിലയിടിവ് നേരിടുനതും വലിയ നഷ്ടം  സാധാരണ നിക്ഷേപകര്‍ക്ക് ഉണ്ടാകുന്നതും  ( അതില്‍ എന്നികും  കുറച്ചു വേദനയുണ്ടേ )

വീണ്ടുവിചാരം  : പലിശ വാങ്ങി ജീവിക്കുന്നവര്‍ക്ക് സന്തോഷം എന്നാലും അതും കടലില്‍ കായം കലക്കുന്നമാതിരി ആണേ ........

ശനിയാഴ്‌ച, ജൂലൈ 9

ഈ കുഞ്ഞിനെ ആരോന്നു പിടിക്കും !!


മണ്‍സൂണ്‍   : ഇതു  താണ്ട്രാ തമിള്‍ സിങ്കകുട്ടി  ....  ചുമ്മാ അതര്‍തില്ലേ !!

വെള്ളിയാഴ്‌ച, ജൂലൈ 8

ഡ്രാഗണ്‍ പുഷ്പ വസന്തം

ഹൈലോസീരിയസ് ആന്‍ഡേറ്റസ്

മലയാളിക്ക് സുഗന്ധം പരത്താന്‍  പൂന്തോട്ടത്തില്‍ ഒരു പുഷ്പം കൂടി പൂവിട്ടു  , നാമം സ്വല്‍പ്പം കട്ടിയാണ് പറയാന്‍ ഹൈലോസീരിയസ് ആന്‍ഡേറ്റസ് എന്ന ഡ്രാഗണ്‍ സസ്യം കള്ളിച്ചെടി വിഭാഗമാണ് . മേക്സികോ , ബ്രസില്‍ , വെസ്റ്റ്‌ ഇന്‍ഡീസ് , അര്‍ജേന്റിന എന്നിവിടങ്ങളില്‍ സുലഭമായി കാണപ്പെടുന്ന ഈ സസ്യം  . രാത്രിയിലാണ് പൂവിരിക്കുന്നത്. പുഷ്പത്തിനു നല്ല ഭംഗി കാണുന്നുണ്ടെങ്കിലും  പുഷ്പത്തിനു  മണമുണ്ടോ ഇല്ലയോ എന്നെനിക്ക് പറയാനാവുനില്ല ചില നിറങ്ങളില്‍ വിരിയാറുണ്ട് എന്ന് മാത്രം മനസിലായി ... 
ഹൈലോസീരിയസ് ആന്‍ഡേറ്റസ്



ഡ്രാഗണ്‍ ഫ്രുട്ട് എന്നറിയപെടുന്ന ഇതിന്റെ ഫലത്തില്‍ വൈറ്റമിന്‍ C ,ഫോസ്ഫറസ് , കാല്‍സ്യം എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു അത് കാരണം ഫലത്തിന് കിലോക്ക് 900 രൂപവരെ കേരളത്തില്‍ വിലയുണ്ട്..അലങ്കാര സസ്യമായി വളര്‍ത്താം  തിങ്ങിഞെരുങ്ങി വളര്‍ന്നു കൊള്ളും.   ഒത്തു കിട്ടിയാല്‍ പൂ പറിച്ചു വില്‍ക്കാനും പറ്റുമല്ലോ. ഈ ഡ്രാഗണ്‍ പുഷ്പത്തിനു  നമ്മുടെ നിശാഗാന്ധി പൂവുമായി നല്ല സാമ്യം കാണുനില്ലേ നോക്കു........


നമ്മുടെ നിശാഗാന്ധി 



ചില പ്രത്യേക വിഭാഗത്തില്‍ പെടുന്ന ഡ്രാഗണ്‍ പുഷ്പങ്ങള്‍  ഒന്ന് കണ്ടാലോ ...... 

മണ്‍സൂണ്‍ വചനം : വിടര്‍ന്നു വിലസീടുന്ന നിങ്ങളെ   നോക്കി  ആരായാലും  ഒന്ന് നിന്നു പോക്കും  

തിങ്കളാഴ്‌ച, ജൂലൈ 4

ഈ സുന്ദരനെ നിങ്ങള്‍ കണ്ടിട്ടുണ്ടോ ?

മലേഷ്യന്‍  മൂണ്‍ മോത്ത്‌

ദൈവത്തിന്റെ സ്വന്തം നാട്ടിലെ മധു നുകരാന്‍ വിരുന്നു വന്നവന്‍ മലേഷ്യന്‍ മൂണ്‍ മോത്ത് എന്ന അപൂര്‍വ സുന്ദര ചിത്രശലഭം ... കാണാന്‍   നല്ല ഭംഗി  ഉണ്ട് അല്ലെ    !!

കേരളത്തില്‍ മലേഷ്യന്‍ മൂണ്‍ മോത്തിനെ മുമ്പ് കണ്ടെത്തിയിട്ടില്ല  കാണപ്പെടുന്നിടത്തുതന്നെ അപൂര്‍വ കഴ്ച്ചയാണത്രേ.


സിംഹത്തിന്റെ മുഖത്തോട് സാദൃശ്യമുള്ള ശലഭത്തിന്റെ ഉടലിനു തവിട്ടും മഞ്ഞയും നിറങ്ങളാണ്. വാലറ്റം  കാണുന്ന പോലെ നീണ്ടതാണ് . കൈപ്പത്തിയോളം വലിപ്പമുണ്ട്‌ ആണും പെണ്ണും തമ്മില്‍ കാണാന്‍ രൂപ വ്യത്യാസം ഉണ്ട് കേട്ടോ .. 

പേരുകേള്‍ക്കുമ്പോള്‍ തനി മലേഷ്യ കാരെനെന്നു തോന്നുമെങ്കിലും  തെക്ക് കിഴകെ ഏഷ്യ , സുമാത്ര,  ഇന്ത്യയിലെ ചില വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍  കണ്ടിട്ടുണ്ട് .കേരളത്തില്‍ മൂണ്‍ മോത്ത് മുട്ടയിടാന്‍ സാധ്യത ഉള്ള മൂന്ന് സസ്യങ്ങളെ ഉള്ളു എലുമ്പന്‍ പുളി , പന്തപ്പെന്‍ , ആറ്റുനീര്മുല്ല (പമ്പരവെട്ടി )    എന്താവും വരവിന്റെ ഉദേശ്യം ....!!

പിന്നെ നമ്മുടെ നാട്ടില്‍ കാണുന്ന  അമ്പിളി കണ്ണന്‍ (ലുണാര്‍ മോത്ത് ) ശലഭത്തിന്റെ രൂപസാമ്യം നോക്കൂ  ഒരുമാത്തിരി  കാണാം അല്ലെ ......  
അമ്പിളി കണ്ണന്‍ 

മണ്‍സൂണ്‍ വചനം   : നമ്മുടെ നാട്ടില്‍ വിരുന്നു വന്ന  മലേഷ്യന്‍ മൂണ്‍ മോത്ത് ശലഭത്തിനു ഒരു മലയാള  തനിമയുള്ള പേര് കൊടുത്താലോ  എങ്കില്‍ ഒരു പേര് പറയു സഖാവേ ...... 



ശനിയാഴ്‌ച, ജൂലൈ 2

പത്മനാഭന്റെ ഉള്ളറ രഹസ്യത്തിലേക്ക്



വിസ്മയകരമായ  സ്വര്‍ണ രത്ന ശേഖരങ്ങളുടെ ശോഭയില്‍ ശ്രീപത്മനാഭന്റെ അനന്തശയനം അനന്തകോടിപ്രഭയില്‍ മിന്നി തിളങ്ങുമ്പോള്‍ ലോകത്തിലെ ഏറ്റവും സമ്പന്നക്ഷേത്രമായി ശ്രീപത്മനാഭസ്വാമിയുടെ സന്നിധി മാറുകയാണ്‌.. 

ഇതു വരെ കണ്ടെത്തിയ നിധി ശേഖരത്തിന്റെ മതിപ്പ് മുല്യം ഒരു ലക്ഷം കോടി കവിഞ്ഞിരിക്കുന്നു : ആയിരം അമൂല്യ  രത്നങ്ങള്‍ പതിച്ച 500 കോടി വില മതിക്കുന്ന മഹാവിഷ്ണുവിന്റെ സ്വര്‍ണവിഗ്രഹം , 536 കിലോ വരുന്ന ഒരു ലക്ഷത്തിലധികം സ്വര്‍ണ നാണയങ്ങള്‍ , 16 കിലോ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നാണയങ്ങള്‍ , 14 കിലോ തിരുവിതാങ്കൂര്‍ നാണയങ്ങള്‍ , 106 രാശി നാണയങ്ങള്‍ , 3 കിലോ നെപ്പോളിയന്‍ കാലത്തെ നാണയങ്ങള്‍ , 14 ചാക്കുകളിലായി 500 കിലോ സ്വര്‍ണ കതിര്‍ , 2000 മാണിക്കകല്ലുകള്‍ , ബല്‍ജിയം രത്നങ്ങള്‍ , രാജാക്കന്മാരുടെ കിരിടങ്ങള്‍ , തമ്പുരാട്ടിമാരുടെ അരപട്ട , ഒഡ്യാണങ്ങള്‍ ,സ്വര്‍ണ ഉത്തരീയം,രത്നങ്ങള്‍ പതിച്ച 25 കിലോ തൂക്കമുള്ള അരപ്പട്ടകള്‍  സ്വര്‍ണ ഷാള്‍ , 18 അടി നീളമുള്ള നാല് സ്വര്‍ണമാലകള്‍ , ഏകദേശം 500 കിലോ  നെപ്പോളിയന്റെയും കൃഷ്ണദേവരായരുടെയും ചിത്രം പതിച്ച സ്വര്‍ണനാണയങ്ങള്‍ , തിരുവിതാംകൂര്‍ , വെനീസ്, ബ്രിട്ടന്‍ സ്വര്‍ണനാണയങ്ങള്‍, സ്വര്‍ണ വിഗ്രഹങ്ങള്‍ , സ്വര്‍ണ ആന , സ്വര്‍ണ വാര്‍പ്പ് ,സ്വര്‍ണ ഉരുളി , 3800  ശരപ്പോലി മാല, നെക്ലസുകള്‍ ,രത്ന മാലകള്‍ , അപൂര്‍വ ഇന്ദ്രനീലം , രത്നങ്ങള്‍ , സ്വര്‍ണത്തില്‍ പൊതിഞ്ഞ രുദ്രക്ഷമാലകള്‍ , വെള്ളിയിലെ പഴയ വെട്ടുകാശ് , ഒരു ചക്രം , 28 ചക്രം , ഒരു ടണ്‍ വരുന്ന ചെറിയ രാശി പൊന്ന് ,പഴുതാരയുടെ രൂപമുള്ള സ്വര്‍ണമാല , 18 അടി നീളമുള്ള ശരപ്പോലി മാലകള്‍ , 8 അടി  നീളമുള്ള സ്വര്‍ണ ദണ്ട് , 500 എണ്ണം വരുന്ന സ്വര്‍ണ  കുടങ്ങള്‍ , സ്വര്‍ണ കുട ,മരതകങ്ങള്‍, അടുക്കു മാലകള്‍, കാശിമാലകള്‍,സ്വര്‍ണ മണി, സ്വര്‍ണക്കട്ടി, 25 വലിയ പേള്‍ മാലകള്‍ , രത്നങ്ങള്‍ പതിച്ച ഒന്‍പത് വലിയ മാലകള്‍ സ്വര്‍ണ ആള്‍രൂപങ്ങള്‍,നാലുപാളികളായി സ്വര്‍ണക്കാശുകള്‍ കൊണ്ടു നിര്‍മിച്ച അടുക്കുമാല, രാശി മോതിരങ്ങള്‍  മൂന്നു സ്വര്‍ണച്ചിരട്ട,സ്വര്‍ണച്ചങ്ങല, വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കയങ്കി, മാണിക്യം, മരതകം, നവരത്നക്കല്ലുകള്‍ പാമ്പിന്റെ രൂപത്തില്‍ വജ്രങ്ങള്‍ പതിച്ച വലിയ മാല, ഇന്ദ്രനീലക്കല്ലുകളടക്കം പതിച്ച 15 കിലോ തൂക്കമുള്ള 25 മാലകള്‍ , മൂന്ന് കിലോ തൂക്കമുള്ള സ്വര്‍ണച്ചിരട്ട, 1105 എന്ന് രേഖപ്പെടുത്തിയ മൂന്ന് കിലോ തൂക്കമുള്ള സ്വര്‍ണനാണയങ്ങള്‍ അടങ്ങിയ മൂന്ന് കിഴികള്‍ , വജ്രം പതിച്ച 25 തളകള്‍ , സ്വര്‍ണഭാരങ്ങള്‍പൊടിതട്ടി വൃത്തിയാക്കാന്‍ സ്വര്‍ണ നാരുകള്‍ കൊണ്ട് നിര്‍മിച്ച അഞ്ചു കിലോ  ഭാരമുള്ള സ്വര്‍ണ ചൂല്‍    , രത്നങ്ങള്‍ പതിപ്പിച്ച സ്വര്‍ണ കുടം , സ്വര്‍ണ പൂക്കള്‍ ,  ഇതിന് പുറമെ തറയില്‍ അടര്‍ന്നു  കിടന്ന സ്വര്‍ണപ്പൊടികളും  സ്വര്‍ണത്തകിടുകളും തൂത്ത് വാരികെട്ടിയത്  നാല് ചാക്ക്   അങ്ങനെ തുടരുന്നു അവസാനികാത്ത അന്വോഷണം.   ഇന്നിയും എന്തോകെ അത്ഭുതങ്ങള്‍ ആവും പത്മനാഭന്‍ നിലവറകളില്‍ ഒളിപ്പിച്ചു വച്ചിരിക്കുക

ചരിത്രം : ഒന്‍പതാം നൂറ്റാണ്ടുമുതല്‍ അറിയപെടുന്ന ഇന്ത്യയിലെ അപൂര്‍വ്വം വൈശ്നവക്ഷേത്രങ്ങളില്‍ ഒന്നാണ് ശ്രീപത്മനാഭ ക്ഷേത്രം(ക്ഷേത്രതിന്റെയോ നിലവരയുടെയോ കാലപഴക്കം  സംമ്പന്ധിച്ച് കൃത്യമായി ഒന്നും പറയാന്‍ കഴിയില്ല  ).  AD 1686 - ക്ഷേത്രം അഗ്നിക്ക് ഇരയായി അതിനു ശേഷം 30 വര്‍ഷത്തോളം പൂജാകാര്യങ്ങള്‍   നടന്നിരുന്നില്ല.

അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയാണ് ഇന്നത്തെ രൂപത്തില്‍ ക്ഷേത്രം നിര്‍മ്മിച്ചത്‌   1729 അദ്ദേഹം ഭരണം ഏറ്റെടുത്തശേഷം  ക്ഷേത്രം പുതുക്കി പണിതു ഒറ്റകല്‍ മണ്ഡപം , ശ്രീവേലിപ്പുര , ഗോപുരത്തിന്റെ  രണ്ടു നിലകള്‍ എന്നിവപുതുത്തായി പണിതു . (ഗോപുതത്തിന്റെ അസ്ഥിവാരം 40 അടി താഴ്ചയില്‍ 1466   ആദിത്യ വര്‍മ്മ വേണാട് അദിപന്‍ പണിതതാണ് ). 


അനിഴം തിരുനാള്‍ പുതുക്കി പണിതപ്പോള്‍ ഗര്ഭാഗൃഹത്തിനു ചുറ്റുമുള്ള നിലവിലെ നിലവറകള്‍ പുതുക്കിപ്പണിയുകയും പുതുതായി ചിലത് നിര്‍മ്മിക്കുകയും ചെയ്തു (   പതിനൊന്നാം നൂറ്റാണ്ടില്‍ തന്നെ ക്ഷേത്രത്തില്‍ നിലവറകള്‍ ഉണ്ടായിരുന്നു എന്ന് മതിലകം രേഖക്കള്‍ പറയുന്നു ) രാജ്യസമ്പത്ത് സുരക്ഷിതമായി സൂക്ഷിക്കണം എന്ന ലക്‌ഷ്യം ആയിരിക്കണം അനന്തശയനനായ പത്മനാഭന് ചുറ്റും നിലവറകള്‍ പണിതത് . വേണാടിനെ തിരുവിതാന്കൂരിനോട് ചേര്‍ത്ത ശേഷം സര്‍വ്വ സമ്പത്തും സ്വര്‍ണശേഖരങ്ങളും ശ്രീപത്മനാഭന്റെ തൃപാദത്തില്‍ അദ്ദേഹം സമര്‍പ്പിച്ചു  1750 ല്‍  അനിഴം തിരുനാള്‍ തൃപ്പടിദാനം നടത്തി . ശേഷം അധികാരമേറ്റ  കാര്‍ത്തികതിരുനാളാണ് കുലശേഖരമണ്ഡപത്തിന്റെയും ഗോപുരത്തിന്റെയും പണി തീര്‍ത്തത് ... അങ്ങനെയാണ് ഇപ്പോ കാണുന്ന രൂപത്തിലെ പത്മനഭാക്ഷേത്ര നിര്‍മാണം നടന്നത് 

നിലവറകളുടെ സാമ്പത്തിക സ്രോതസ് :മുഖ്യമായും  സന്തോഷാവസരങ്ങളിലും തെറ്റിന്നു പ്രായശ്ചിതമായുംരാജാക്കന്മാര്‍ ദാനങ്ങള്‍ നടത്തിയിരുന്നു , ബ്രഹ്മണര്‍ക്കുനേരെയുള്ള കുറ്റവിചാരണകള്‍ , അയിത്തം എന്നിവയിലും  ക്ഷേത്രത്തിലേക്ക്  ദാനമായിട്ടായിരുന്നു പ്രായശ്ചിത്തം.ചെയ്തിരുന്നത്   തിരുന്നാല്‍വേലി ഭരിച്ചിരുന്ന ചോള സ്വാധീനമുള്ള പാണ്ധ്യന്‍രാജാവായിരുന്ന പരാന്തക പാന്ധ്യന്‍ AD  1100 ല്‍ 10  സ്വര്‍ണ    വിളക്കുകള്‍ നല്ക്കിയതാണ് അറിയപെടുന്ന ആദ്യ ദാനം . .AD 1686 ല്‍ അഗ്നിക്ക് ഇരയാകുന്നതിനു രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഉമയമ മഹാറാണി വീരാളിപ്പട്ടും ആഭരണങ്ങളും ദേവന് സമര്‍പ്പിച്ചതായിയും  രേഖ ഉണ്ട് . AD 1000 മുതല്‍  1950 വരെ തുടര്‍ച്ചയായി ഭരണം നടത്തിയിരുന്ന രാജകുടുംബമാണ് തരുവിതാംകൂരിന്റെത്  . 1250 മുതല്‍ 1500 വരെ നല്ല സാമ്പത്തിക ശേഷിയും ഉണ്ടായിരന്നു . എട്ടാം നൂറ്റാണ്ട് മുതല്‍ തിരുവിതാംകൂര്‍ നടത്തിയിരുന്ന വിദേശവ്യാപാരം അമുല്യ രത്ന സമ്പത്തും രാജ്യത്തിന്‌ ലഭിച്ചു .രാജ്യത്തിന്റെ ഖജനാവയാണ്  ക്ഷേത്രത്തെ രാജകാന്‍മാര്‍ കരുതി പോയത് .

പഞ്ഞ കാലത്ത് ഈ നിലവറയിലെ സമ്പത്ത് വായിപ്പയായി എടുത്തു ഉപയോഗിക്കാന്‍ വ്യവസ്ഥ ചെയ്തിട്ട ഉണ്ടായിരുന്നു . അപ്രകാരം .1459 ല്‍നിലവറ തുറന്നു ശ്രീപത്മനാഭന് ആഭരണങ്ങള്‍ എടുത്തതായി രേഖയുണ്ട് കുടാതെ വിശാഖം തിരുനാളിന്റെ കാലത്ത് നിലവറ തുറന്നിരുന്നു .സ്വതിതിരുനാലും അധികാരം ഏറ്റെടുക്കുമ്പോള്‍ നിലവറ തുറന്നു നിക്ഷേപം തിട്ടപെടുതിയിരുന്നു അന്ന്‍ ഏതാണ്ട് അമ്പതു ലക്ഷത്തിന്റെ സ്വര്‍ണ വെള്ളി ആഭരണങ്ങളും അക്കെ മൊത്തം ഒരു കോടിയുടെ ആസ്തിയും ഉള്ളതായി രേഖപെടുത്തി  1932  ല്‍ ചിത്തിര തിരുനാളും നിലവറ നിക്ഷേപ്പം തിട്ടപെടുത്തിയിട്ടുണ്ട്. ക്ഷേത്ര നിക്ഷേപവുമായും  തിരുവിതാംകൂര്‍ രാജ്യഭാരണവുമായും   ബന്ധമുള്ള  ലക്ഷത്തിലേറെ  താളിയോലകള്‍ തുടങ്ങിയ ചരിത്ര  രേഖകള്‍ നിലവില്‍ സംരക്ഷിക്കപെട്ടിടുണ്ട്  അതിനെ കാര്യമായിട്ട്   പഠന വിധേയമാക്കിയിട്ടുമില്ല ...

തിരുവിതാംകൂര്‍ രാജവംശത്തിന്റെ സത്യസന്ധതയാണ് രാജ്യത്തിലെ ഏറ്റവും  വലിയ നിധിശേഖരം ഇത്ര കാലം ഭദ്രമായി സംരക്ഷിക്കപെട്ടത്‌ . രഹസ്യ അറകള്‍ ഉണ്ടെന്നും അതില്‍ അളവറ്റ സമ്പത്തുണ്ടെന്നും പാര്യമ്പര്യമായി   അറിവുള്ള കാര്യം ആയിരുന്നു .എന്നിട്ടും ശ്രീപത്മനാഭ ദാസന്മാരായി മാത്രം ജീവിചു  അവര്‍ രാജ്യത്തിന്‌  മഹനീയമായ മാതൃകയായി .ക്ഷേത്ര ദര്‍ശനം കഴിഞ്ഞു പുറത്തുവരുമ്പോള്‍ രണ്ടുകാലും  തട്ടികുടയുന്ന ശീലം ഇന്നും   രാജകുടുംബം  പാലിക്കുന്നു  
 " ധര്‍മമാണ്  കുലദൈവം " എന്നതാണ് തിരുവിതാംകൂര്‍ രാജവംശത്തിന്റെ മുഖമുദ്ര .

പത്മനാഭ ക്ഷേത്രത്തിലെ നിധിശേഖരത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് ആഗസ്റ്റ്‌ മാസം സുപ്രിം കോടതിയില്‍ സമര്‍പ്പിക്കണം . കോടതിയാണ് കോടികള്‍ വിലമതിക്കുന്ന  പുരാവസ്തുകളുടെ ഭാവി തിരുമാനിക്കുന്നത് ....... 

എന്നോട് ചോദിച്ചാല്‍ :  നമ്മുടെ വിലമതിക്കാനാകാത്ത ചരിത്ര വസ്തുകളെ ലോകോത്തരമായി സംരക്ഷിക്കുകയും അതിനെ സാധാരണ ജനങ്ങള്‍ക്ക്‌ തോട്ടറിയുവാനും പഠിക്കുവാനുമുള്ള സംവിധാനം വേണം , ഈ നിധിശേഖരം സുപ്രിം കോടതി ക്ഷേത്രത്തിനു തന്നെ നല്‍ക്കും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത് അങ്ങനെ എങ്കില്‍ ഒരു സ്വതന്ത്ര ട്രെസ്റ്റ്‌ രൂപികരിക്കുകയും  ഈ സമ്പത്തിന്റെ ഒരു ഭാഗം ജനോപകാരപ്രദമായ വിദ്യാഭ്യാസം , ആരോഗ്യം , അത്മിയം എന്നി മേഖലകളില്‍  കുടുതല്‍ മുതല്‍ മുതല്മുടക്കുകയും വേണം .  അതുവഴി വലിയൊരു ജനവിഭാഗത്തിന് സാന്ത്വനം നല്‍കാനും സാധിക്കും തീര്‍ച്ച.  പത്മനാഭന്റെ ആഗ്രഹം അങ്ങനെ ആയിരിക്കണമേ  എന്ന് ഞാന്‍ ആശിക്കുന്നു ...
കവടിയാര്‍ കൊട്ടാരം 
വീണ്ടുവിചാരം :  കേരളം ഈ നിധികണ്ട് അന്തം വിടുമ്പോള്‍ മനസ്സില്‍   ലഡു പൊട്ടുന്നു കേരളത്തിന്റെ മൊത്തംപൊതുകടം 80 ,000* കോടി രൂപ കവിയും ........ ശഭോ   മഹാദേവാ    !!