Ind disable
നൂറു കണക്കിന് പേര്‍ പിന്തുടര്‍ന്ന് വന്ന പുണ്യവാളന്റെ ഫോളോ ഗഡ്ജെറ്റ്‌ തകരാറില്‍ ആയതിനാല്‍ പ്രിയ സുഹൃത്തുകള്‍ പുണ്യാളനെ ഇ-മെയില്‍ വഴി പിന്തുടരാന്‍ അഭ്യര്‍ത്ഥിക്കുന്നു !! "

വ്യാഴാഴ്‌ച, മാർച്ച് 8

കാണാനാവുന്നതും കാണാതെ പോകുന്ന ചിലതും



നാടാകെ ഉത്സവലഹരിയിലാണ് ,സകലമാന ഉത്സാഹക്കമ്മിറ്റികളും ഉത്സാഹത്തിമിര്‍പ്പിലും!.. തിരുവനന്തപുരത്തിന്‍റെ ദേശീയ മഹോത്സവമാണ് ഇന്ന് ! അനന്തപുരിയെ ഒരു യാഗശാലയാക്കിയ , ജനലക്ഷങ്ങള്‍ അണിനിരന്ന സ്ത്രീകളുടെ ശബരിമലയെന്നു പുകള്‍പെറ്റ ആറ്റുകാല്‍ പൊങ്കാല, നഗരവീഥികള്‍ ഭക്തി പതഞ്ഞൊഴുകിയ നിറകലങ്ങളുടെ പുണ്യമറിഞ്ഞു . കുംഭച്ചൂടില്‍ നഗരം ചുട്ടു പൊള്ളുമ്പോള്‍ ഹോമകുണ്ഡത്തിന്‍റെ അഗ്നിച്ചിറകുകള്‍ തലോടി ത്യാഗമതികളായ വനിതാ രത്നങ്ങള്‍ നിവേദ്യങ്ങള്‍ സ്വയമര്‍പ്പിച്ചു മടങ്ങി .

നഗരപ്രമാണൃത്തിന്റെ സമര്‍പ്പണവും   സര്‍വ്വമതമൈത്രിയുടെയും സമത്വ സഹോദര്യത്തിന്റെയും  ഒത്തുചേരലിന്റെയും മകുടോദഹരമാണിതെന്നും. പാമരന്‍ മുതല്‍ പണ്ഡിതന്‍ വരെ സേവനസന്നന്ദനായ ഒരു ദിനം .സമസ്ഥ  തൊഴിലാളി സംഘടനകളും സ്ഥാപനങ്ങളും പ്രമാണിമാരും സന്നന്ദസേവന സംഘങ്ങളും സഹായഹസ്തവുമായി    ഭക്ഷണ വിതരണ മേല്‍നോട്ടം ഏറ്റെടുത്തു ഈ ആനന്തശൃഖലയുടെ ഭാഗഭക്താകും. അന്നം ബ്രഹ്മം ആണ് അന്നദാനം സര്‍വ്വദാപ്രധാനവും അതിനാല്‍ അതൊരു അവകാശമായും ആവേശവുമായാണ് നഗരവാസികള്‍ ഇപ്പോള്‍ കണക്കാക്കുന്നത് .

പൊങ്കാലയില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ക്ക് മാസങ്ങള്‍ മുന്നേ തുടങ്ങുന്ന ഒരുക്കങ്ങളാണ് അക്കാലത്തും അവരുടെ കുശലന്വാഷങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വിശേഷവും പൊങ്കാല തന്നെ. കരുണ്യത്തിനെ നിറകുടമായ അമ്മയെ തൊഴുതു ആത്മസമര്‍പ്പണത്തിന്റെ സായൂജ്യം . അനുഭവിക്കാനോരോ പൊങ്കാല നാളിലും  അവര്‍ ഒത്തു കൂടും. 

വ്രതശുദ്ധിയോടെ അമ്മമാരും സഹോദരിമാരും  വീടും കുഞ്ഞുങ്ങളെയും അടുകളയുടെ ചുമതലയും ഭര്‍ത്താവിനെ ഏല്‍പ്പിച്ചു രാവിന്റെ ആന്ത്യയാമത്തില്‍ യാത്രക്കൊരുങ്ങുമ്പോള്‍ അവരെയും കാത്തു നഗരപ്രാന്തപ്രദേശങ്ങളില്‍  പോലും യാത്രവാഹനങ്ങള്‍  സര്‍വാങ്കം അലങ്കരിച്ചു തയ്യാറായിരിക്കും  സുരക്ഷിതവും സൌജന്യവുമായ യാത്ര വാഗ്ദാനം ചെയ്തു.  ആറ്റുകാല്‍ അമ്മയുടെ പുണ്യം തേടിയെത്തുന്നവരെ    ക്ഷേത്രപരിസരത്തെ വീടുകളും സ്ഥാപനങ്ങളും സകല വാതായനങ്ങളും തുറന്നിട്ടവരെ സ്ഥീകരിക്കാന്‍ സകലസന്നാഹങ്ങളുമൊരുക്കി കാത്തിരിക്കുന്ന കാഴ്ച മറ്റൊരിടത്തും കാണാന്‍ ആവില്ല  . 

പൊങ്കാല അടുപ്പില്‍ അഗ്നി പകര്‍ന്നാല്‍ പുക ചുഴികള്‍ക്കിടയില്‍ ആശ്വാസവുമായി  ചായയും  ഇഡ്ഡലി , ഇടിയപ്പം , ഉപ്പുമാവ് , പഴം , വട  തുടങ്ങിയ സമൃദ്ധമായ പ്രഭാത പ്രാതല്‍ വിഭവങ്ങളും വിതരണം ചെയ്യും. . പൊങ്കാല തിളച്ചിറക്കി കഴിയുമ്പോഴേക്കും വിഭവ സമൃദ്ധമായ ഊണൂം  , വെജിറ്റബിള്‍ ബിരിയാണിയും  ശുദ്ധജലവും. ശേഷമാണ് വിശ്രമം  . നിവേദ്യം നേദിച്ചിറക്കി മടക്കയാത്രയ്ക്കൊരുങ്ങുമ്പോള്‍ അതെ വാഹനങ്ങള്‍ വീണ്ടും   തയ്യാര്‍. യാത്രാമദ്ധ്യേ ഫലവര്‍ഗ്ഗങ്ങളും ശീതള പാനീയങ്ങളും നല്‍ക്കാന്‍  വാഹനം തടഞ്ഞു നിര്‍ത്തിയുള്ള സ്ഥീകരണം.

വീട്ടില്‍ എത്തി നിവേദ്യം വീട്ടാര്‍ക്കും നാട്ടാര്‍ക്കും പകര്‍ന്നു കൊടുക്കുമ്പോള്‍ ഉണ്ടാക്കുന്ന സംതൃപ്തിയില്‍ സന്തോഷത്തില്‍  കഷ്ടപ്പാടൊക്കെ മറക്കും വീണ്ടും ഇതേ   സുഖാനുഭവത്തിനായവരുടെ മനസുകള്‍  കൊതിക്കും !!

മണ്‍കലം ഭൂമിയായും അരിയും മറ്റു സാധനങ്ങളും വായു , ജലം , ആകാശം അഗ്നി എന്നിവയായി സങ്കല്‍പ്പിച്ചാല്‍ അത് കൂടി ചേരുമ്പോള്‍ കിട്ടുന്ന ആനന്ദമാണ് പൊങ്കാലയുടെ  നിര്‍വൃതി. ഈറന്‍ വസ്ത്രത്തോടെ സൂര്യന് അഭിമുഖമായി നിന്ന് ഭക്തിയില്‍ സ്വയം മറന്നു നില്‍ക്കുമ്പോള്‍ സ്വന്തം ആത്മാവിലും ശരീരത്തിലും അടങ്ങിയിരിക്കുന്ന വിഷാംശങ്ങള്‍ പോലും മാറികിട്ടും അത് ശാസ്ത്രം  !!

****
ഇത്രയും കാണാന്‍ ആവുന്നത് കാണാതെ പോകുന്ന ചിലത് കൂടി ഈ വിശേഷ  ഉത്സവത്തിനു പിന്നിലുണ്ട് ഇപ്പോള്‍ അതിനു വല്ലാത്ത പ്രാധാന്യവും അതില്‍ പ്രാഗല്‍ഭ്യം നേടിയ ചിലരുമുണ്ട് . ഇത്തരം വിശേഷം അവസരങ്ങള്‍ വിദഗ്ദ്ധമായി   ഉപയോഗിക്കുന്ന ഒരു ജനവിഭാഗം ഇവിടെ വളര്‍ന്നു വരുന്നതിന്റെ കാരണം വിലകയറ്റമോ ദാരിദ്രമോ എന്ന് കരുതാന്‍ ആവില്ല കാരണം സാമാന്യം സാമ്പത്തിക സ്ഥിതിഗതികള്‍ ഉള്ള വീട്ടുകാര്‍ക്കാണിതിനോകെയുള്ള വല്ലാത്ത  താല്പര്യവും . ക്ഷേത്രങ്ങളെ ചുറ്റിപറ്റി വളരുന്ന ചെറുകിട മാഫിയ ഗ്യാങ്ങുകള്‍  എന്ന് ഞാന്‍ ഇവരെ വിളിക്കും. ഉത്സവകാലമായാല്‍ ഇവര്‍ സംഘടിക്കും ശേഷം തീര്‍ഥാടനം പോലെ ക്ഷേത്രദര്‍ശങ്ങള്‍ എന്ന ലേബലില്‍ ചുറ്റികറങ്ങുന്നവരുടെ  ലക്‌ഷ്യം അന്നദാനമാണ്  അവര്‍ക്ക് കഴിക്കാന്‍ ആവുന്നത്ര കഴിച്ചു ശേഷം പാഴ്സല്‍ കെട്ടി മടങ്ങുന്നവര്‍ അതിനു വിപുലമായ പാത്രങ്ങളും സഞ്ചികളും കൂടെ കൊണ്ട് പോകുന്ന ശ്രീമതികള്‍  ക്ഷേത്രാന്കണത്തില്‍ ഇതിനോക്കെ വേണ്ടി  വഴക്കിനും വയ്യാവേളികള്‍ക്കു പോലും ഒരുങ്ങാറുള്ളത് നിത്യ കാഴ്ചയാണ് . 

ആറ്റുകാല്‍ പൊങ്കാല അവസരവും ഇത്തരക്കാര്‍  വിദഗ്ദ്ധതമായി ഉപയോഗിച്ചു   കഴിഞ്ഞ കുറെ കാലമായി പൊങ്കാലയ്ക്ക് വരുന്ന ചില സ്ത്രീകള്‍ പാത്രം  മുതല്‍ വലിയ സഞ്ചികളും കുപ്പികളും കൊണ്ട് വന്നു ശീതലപാനീയങ്ങള്‍ മുതല്‍  , തണ്ണിമത്തന്‍ , പഴം , വട ചോറ് പൊതികള്‍ ബിരിയാണി പൊതികള്‍ ഫലവര്‍ഗങ്ങള്‍ തുടങ്ങി സൌജന്യമായി കിട്ടുന്നതെന്തും വാങ്ങി കെട്ടി അതിനേക്കാള്‍ വിശേഷം ഇതൊകെ ഫോണ്‍ ചെയ്തു പറഞ്ഞപ്പോള്‍ വാഹനങ്ങള്‍ കൊണ്ട് വന്നു കൊണ്ട് പോകാന്‍  എക്സിക്യൂട്ടിവ്  ലുക്കിലുള്ള പുരുഷകേസരിമാരുടെ നിര വരുന്ന കാഴ്ച  അത്ഭുത പരതന്ദ്രനായി നോക്കി നില്‍കുമ്പോ സ്വന്തം കണ്ണുകളെ പോലും വിശ്വസിക്കാന്‍ ആവുന്നില്ല. കലവും പൊങ്കാലയും സംരക്ഷിക്കുവാനും പിറകെ ക്യൂ നില്‍ക്കുവാനും വീട്ടിലെ ചെറിയ പെണ്ണ് കുട്ടികളെയും ഇത്തരക്കാര്‍ കൂടെ കൂട്ടാര്‍ ഉണ്ട് . പൊങ്കാല കിറ്റുകള്‍ മുതല്‍ വീടിന്റെ പടിക്കല്‍ എത്തുന്നതുവരെ ചിലവുകള്‍  സൌജന്യം കൂടെ ബോണസായി പൊതികെട്ടുകളും കിട്ടുമ്പോ ഓരോ പൊങ്കാലയും ആഘോഷമാക്കാന്‍ ഇവരെന്തിനു മടിക്കണം അല്ലെ .

ഓരോ വര്‍ഷവും ലക്ഷം ലക്ഷം ഭക്തര്‍ വര്‍ദ്ധിക്കുന്നു എന്ന് പറയുമ്പോള്‍ അന്നം ലഭിക്കാതെ വിശപ്പോടുകൂടെ മടങ്ങി പോകുന്നവര്‍ ആയിരക്കണക്കിന് സ്ത്രീജനങ്ങള്‍ ആയിരിക്കും എന്ന വസ്തുത ഓര്‍ക്കുമ്പോഴാണീ അത്യാര്ത്തിയുടെ സങ്കടകരമായ അവസ്ഥ നാം ഓര്‍ത്തു പോകുന്നത് . കൊണ്ട് പോകുന്നതിന്റെ പകുതിയും ഇവര്‍ വെറുതെ പാഴാക്കി കളയുകയാവും പതിവ് .


നന്മ പ്രാര്‍ഥിച്ചു ചെല്ലുന്നിടത്   മറ്റുള്ളവരുടെ അന്നം തട്ടി എടുത്തു തിന്മ ചെയ്തു മടങ്ങുമ്പോള്‍ പണമാണ് ലാഭിക്കാന്‍ ഇത്തരക്കാര്‍ ശ്രമിക്കുന്നത് പരമമായ ആനന്ദവും മോക്ഷപ്രപ്തിയുമല്ല ലക്‌ഷ്യം


ഇന്നെല്ലാം ഉത്സവങ്ങളും ആഘോഷങ്ങളും വാണിജ്യ താല്പര്യങ്ങള്‍ മുന്നോട്ടു വയ്ക്കുമ്പോ കച്ചവടക്കാര്‍ക്കും വഴിവാണിഭക്കാരുടെയും പിടിച്ചു പറിക്കാരുടെയും ഇടയില്‍ ഭക്തിയുടെ പേരില്‍ സംഘടിതമായ കൊള്ളയും നടന്നു വരുന്നത്  കലികാല വൈഭവം തന്നെ !!

വാല്‍ക്കഷണം  : സ്ത്രീകളുടെ ശബരിമല എന്നൊക്കെ  കേട്ടു  ദക്ഷിണ ഇന്ത്യക്കാര്‍  ഭക്തിപരവശ്യരായി ' വാങ്കോ അങ്കയും പാക്കലാം ' എന്നു   വരുന്നപക്ഷം മലയാളികള്‍ക്ക് സ്വന്തം വീട്ടില്‍ ഇരുന്നു പൊങ്കാല ഇടാന്‍ ഒരവസരം തെളിയും.. അവര്‍ ടെന്റു അടിച്ചു താമസിക്കും എന്നതിനാല്‍  ആഴ്ചകള്‍ നഗരത്തിലേക്ക് കടക്കാന്‍ ആവില്ല എന്നേ വരൂ ...                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                       

വ്യാഴാഴ്‌ച, ഡിസംബർ 29

ജീവിക്കാന്‍ വേണ്ടിയുള്ള സമരങ്ങള്‍


ഉള്ളതൊക്കെ കിഴികെട്ടി വഴി വക്കില്‍ തള്ളി, മാലിന്യനിര്‍മാര്‍ജനം സര്‍ക്കാരിന്റെ ചുമതലയാണെന്നും ധരിച്ചു  റോഡില്‍ ഇറങ്ങി  മൂക്കും പൊത്തി പഴിയും പറഞ്ഞു നടക്കാനുമാണ് മലയാളിക്ക് പ്രിയം ! 

ഞാന്‍ ഇങ്ങനെ പറഞ്ഞാല്‍ ഇതൊരു ശരിയായ നിഗമനം ആണെന്ന് നിങ്ങള്‍ വിശ്വസിക്കുനുണ്ടോ ? 

ആരും ഒന്നും സ്വയമേ ചെയ്യില്ല. അതിനു ഒരു കാരണം വേണം പ്രരണ വേണം അനുസരിക്കാത്തവരെ അനുനയിപ്പിക്കാനും അനുസരിപ്പിക്കാനും ഒരു സംവിധാനം വേണം  .   എല്ലത്തിനും തരാത്തരം പോലെ  ജനത്തെയോ സര്‍ക്കാരിനെയോ വ്യവസ്ഥകളെയോ കുറ്റം പറഞ്ഞു സ്വയം പുണ്യാളന്‍ ചമഞ്ഞു  കൈകഴുകി സ്വന്തം ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുകയാണ് പലരും 

തിരോന്ത്വരത്ത് ചീഞ്ഞു നാറുന്നത്തില്‍  നഗരസഭയും സര്‍ക്കാരുമുണ്ട് . ഉണ്ടാക്കിയവര്‍ തന്നെ എല്ലാം അനുഭവിച്ചോളൂ എന്ന് പറഞ്ഞു കൈമലര്‍ത്തി. കുറ്റം മുഴുവന്‍ വിളപ്പില്‍ ശാലയിലെ സാധാരണ ജനത്തിനും അവിടെത്തെ പഞ്ചായത്തിനുമാണെന്നു വിളിച്ചു പറയാന്‍ ഇവര്‍ക്കൊന്നും ലവലേശം  ലജ്ജയുമില്ല .. ശുദ്ധവായുവും ജലവും സ്വസ്ഥമായ ജീവിതവും അവിടത്തുക്കാരുടെയും അവകാശമാണ് . മുല്ലപ്പെരിയാറില്‍ കേരളം അനുഭവിക്കുന്ന പോലെ ഒരു നീതി നിഷേധമാണ് വിളപ്പില്‍ ശാലയിലും അരങ്ങേറുന്നത് പലരും അതിനെതിരെ സൌകര്യപൂര്‍വ്വം കണ്ണടക്കുന്നു 

അമ്പതു ടണ്‍ മാലിന്യം സംസ്കരിച്ചു  വളമാക്കി മാറ്റുവാനാണ് വിളപ്പില്‍ശാലയില്‍ ഫാക്ടറി സ്ഥാപിച്ചതും  വളം സര്‍ക്കാര്‍ ഏറ്റെടുത്തു കൊള്ളാം എന്ന വ്യവസ്ഥയോടെ സ്വകാര്യ കമ്പനി പദ്ധതി ഏറ്റെടുത്തതും , എന്നിട്ടോ ആവശ്യത്തിന് മാലിന്യം ലഭിക്കുന്നില്ലയെന്നും വളം സര്‍ക്കാര്‍ എടുക്കുന്നില്ല എന്നും ആരോപിച്ചു സ്വകാര്യ കമ്പനി കരാര്‍ അവസാനിപ്പിച്ച്‌ രണ്ടായിരത്തില്‍ ഏഴില്‍ സ്ഥലം വിട്ടു , ശേഷമാണ് വിളപ്പില്‍ശാല ഒരു ദുരിതമായി മാറിയത് സംസ്കരണം നടക്കാതെ ടണ്‍  കണക്കിന് മാലിന്യം കുമിഞ്ഞു  കൂടി. സര്‍ക്കാര്‍ പിന്നെ അതിലൊന്നും ഒരു ശുഷ്കാന്തിയും കാട്ടിയതുമില്ല. പ്രതിഷേധിച്ച വിളപ്പില്‍ശാലകാര്‍ക്ക് പലവിധ ഉറപ്പുകളും വാഗ്ദാനങ്ങളും നല്‍കിയതല്ലാതെ  ഒന്നും നടപ്പിലാക്കിയില്ല . സഹികെട്ടാണവര്‍ കടുത്ത സമരപരിപാടികളുമായി മുന്നിട്ടു ഇറങ്ങിയത്   പ്രശ്നപരിഹാരത്തിനു അന്ത്യശാസനമായി നല്‍കിയ നൂറു ദിവസവും സര്‍ക്കാരും നഗരസഭയും  കൈയും കെട്ടിയിരുന്നു .വഴിതടയുമെന്നു പ്രഖ്യാപിച്ചിട്ടും  പരസ്പരം നോക്കിയതല്ലാതെ ഒന്നും ചെയ്തില്ല.

സര്‍വ്വകക്ഷിയോഗത്തിന്റെ  പുതിയ പദ്ധതി നടപ്പാക്കുന്നതിനു മൂന്ന് മാസം കൂടി നല്‍കണം എന്നുള്ള ആവശ്യം എത്ര ന്യായമാണെങ്കില്‍ പോലും വിശ്വസിച്ചു അനുവദിച്ചു  നല്‍ക്കാന്‍ ആര്‍ക്കും ആവില്ല .വിളപ്പില്‍ ശാല ജനം ഇക്കാര്യത്തില്‍ ഒറ്റകെട്ടാണ് അവര്‍ക്ക്‌ അവിടം മരണശാല ആക്കി മാറ്റാനുള്ള ഒരു ആഗ്രഹവുമില്ല . ഫാക്ടറി തുറപ്പിക്കാന്നുള്ള എതൊരു ശ്രമവും ജനം ഒത്തു ചേര്‍ന്ന് ചേര്‍ത്തു തോല്പ്പിക്കും  എന്ന സ്ഥിതി സംജാതം  ആയതിനാലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പിന്നോട്ട് പോയത് . ഇതേ  മാര്‍ഗ്ഗം ഇത്തരം നഗര മാലിന്യം വഹിക്കുന്ന   ഓരോ പ്രദേശത്തും    സമര കാഹളം ഉണര്‍ത്തും പ്രതിഷേധം ശക്തി പ്രാപിക്കും ഇതു  ജീവിക്കാനുള്ള സമരമാണ് .

നഗരസഭയുടെ കുഴിച്ചു മൂടല്‍ പ്രക്രിയ കൊണ്ട് പ്രശ്നപരിഹാരമല്ല കാര്യങ്ങള്‍ കുറെ കൂടി വഷളാകുകയാണ്.പലയിടത്തും സംഘര്‍ഷത്തിനും ചെറുത്തു നില്‍പ്പുകള്‍ക്കും ഇതു കാരണമാകുന്നുണ്ട് . പലപ്പോഴും പ്രഹസനങ്ങളും പ്രഖ്യാപനങ്ങളുമായി ഒതുങ്ങി പോകുകയാണ് .

ഇതൊരു തിരുവനന്തപുരത്തിന്റെ മാത്രം പ്രശ്നമല്ല .കേരളം മുഴുവനായി ഇതു പടര്‍ന്നു നില്‍ക്കുന്നു.ഓരോ ദിവസവും കേരളത്തില്‍ എണ്ണായിരം  ടണ്‍ മാലിന്യം ഉണ്ടാക്കുന്നുണ്ട്  ഇതില്‍ എത്രമാത്രം മാലിന്യമാണ് സംസ്കരിക്കപ്പെടുന്നത് .

ഭരണകൂടങ്ങള്‍ക്ക് മാലിന്യ നിര്‍മാര്‍ജനത്തിന് ഒരു വിശാലമായ പദ്ധതികള്‍ തന്നെ നടപ്പിലാകേണ്ടി വരും . മാലിന്യം കഴിവതും ഉറവിടത്തില്‍ നശിപ്പികണം , അതിനു വേണ്ടി പുതിയ ഭവനങ്ങളില്‍ ബയോഗ്യാസ്‌ പ്ലാന്‍റ്റ്‌ നിര്‍ബന്ധമാക്കി വ്യവസ്ഥ ചെയ്യണം . പഴയ ഭവനങ്ങളില്‍ സ്ഥാപിക്കുവാനായി സബ്സിഡിയും ആനുകൂല്യങ്ങളും നല്‍കണം.  ആധുനികവും മാതൃകാപരവുമായ പ്ലാന്റുകള്‍ സ്ഥപിക്കാനും അതിന്റെ കാര്യക്ഷമമായ നടത്തിപ്പിനും നഗരസഭ ചുമതലപ്പെടുത്തണം .ഈ മാലിന്യങ്ങളില്‍ നിത്യവൃത്തി കണ്ടെത്തുന്നവര്‍ക്ക്  മാന്യമായ സേവന വേതനങ്ങള്‍ നല്ക്കണം തൊഴിലുറപ്പുവരുത്തണം ചികില്‍സാ ചെലവുകളും പെന്‍ഷനും ഏര്‍പ്പാടക്കണം .

തിരുവനന്തപുരത്തെ പട്ടം സെന്റ്‌ മേരിസ്  ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍  നടക്കുന്ന സുകൃത കേരളം എന്ന പരിപാടിയില്‍ നിന്നും കണ്ടു പിടിച്ച ചില മാലിന്യ സംസ്കരണ മാര്‍ഗങ്ങള്‍ പരിചയപ്പെടുത്താം.....

കോവളം സിറോ വെസ്റ്റ്‌ സെന്റര്‍ അവതരിപ്പിച്ച സംസ്കരണ യുണിറ്റിനു വെറും അറുനൂറു രൂപ മാത്രം ചെലവ് ദ്വാരമുള്ള രണ്ടു മണ്ണ് ഭരണികള്‍ മാത്രം മതി ഒരു വീട്ടിലെ സകല ജൈവ മാലിന്യങ്ങളും സംസ്കരിക്കാന്‍.

മൂന്ന് കിലോ മാലിന്യം നിക്ഷേപിച്ചാല്‍ ഒരു മരിക്കൂര്‍ ആവശ്യമായ ഗ്യാസ് ലഭ്യമാക്കൂന്ന ഡയനാമിക്‌ പ്ലേറ്റഡ് ഡ്രോം ബയോഗ്യാസ്‌ പ്ലാന്റിന് സ്റൌവ് ചെലവുള്‍പ്പെന്ന അയ്യായിരം രൂപ മാത്രം.

രണ്ടു കിലോ മാലിന്യം നിക്ഷേപിച്ചാല്‍ രണ്ടു മണിക്കൂര്‍ ഗ്യാസ് ലഭ്യമാക്കുന്ന പ്ലാന്റിന് 12500  രൂപയും മൂനുമണിക്കൂര്‍  ഗ്യാസ് ലഭ്യമാക്കുന്ന പ്ലാന്റിന് 13,300 രൂപയും ചെലവാക്കും.

ഇത്തരത്തില്‍ പല ഉപയോഗ ക്രമത്തില്‍ അനവധി നൂനത മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടുത്തുന്ന പ്രദര്‍ശനം തുടരുന്നു. കൂടാതെ സര്‍ക്കാര്‍ വീടുകള്‍ക്ക്  ബയോഗ്യാസ്‌ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ 75 % വരെ സബ്സിഡിയും  . വേഗമാകട്ടെ മാറി ചിന്തിക്കൂ  വൃത്തിയുള്ള പരിസരം സൃഷ്ടിക്കൂ.

വാല്‍കഷ്ണം: സുഹൃത്തെ ഒരു വീട്ടിലേക്കു  പാചകത്തിനാവശ്യമായ  ഗ്യാസില്‍ അരമണിക്കൂര്‍ ബയോഗ്യാസ് ഉപയോഗിച്ചായാല്‍ ,   പ്ലാന്റില്‍ നിന്നും ലഭിക്കുന്ന സ്ലറി  വളമായി ഉപയോഹിച്ചു  പത്ത് ചട്ടി പച്ചറികള്‍ എങ്കിലും വളര്‍ത്തിയാല്‍ കുടുംബ ചെലവിനത്തിലും രാജ്യം സബ്സിഡികള്‍ക്ക് നല്‍ക്കുന്ന ചെലവിനത്തിലും എത്രായിരം  രൂപ  മിച്ചം പിടിക്കാന്‍ സാധിക്കും. കൂടാതെ മൂക്ക് പൊത്താതെ ഇറങ്ങി നടക്കാം , പകര്‍ച്ചാവ്യധികള്‍ പടരുന്നത് തടയാം .ആരോഗ്യത്തോടെ ജീവിക്കാം . ഓരോ മലയാളിയും ആത്മാര്‍ഥമായി ചിന്തിച്ചു പ്രവര്‍ത്തിച്ചാല്‍  ദൈവത്തിന്റെ സ്വന്തം നാട്  എത്ര ഹരിതമാനോഹരശോഭ പടര്‍ത്തിയേനെ  !!!!!!!!!!!!

ഒരു ലിങ്ക് താഴെ ( പുണ്യന്റെ ഒരു തമാശ ) 

വ്യാഴാഴ്‌ച, ഡിസംബർ 8

മനസിലാക്കുന്നതും മനസിലാക്കാത്തതും


ശ്രീമാന്‍ ഉമ്മന്‍ ചാണ്ടി   നമ്മുടെ മുഖ്യനാണെന്നു നമ്മുക്ക് അറിയാം അദ്ദേഹത്തിനു പിന്നില്‍ ഒരു സര്‍ക്കാര്‍ ഉണ്ടോ ? എനിക്കറിയില്ല അങ്ങനെ അറിയാന്‍ വേണ്ടി അവര്‍ എന്ത് ചെയ്തു എന്നുമറിയില്ല. എന്തിലെന്കിലെന്താ  എന്തിനും പോന്ന ഒരു കില്ലാടി മന്ത്രി നമ്മുക്കിന്നുണ്ട് . കേരള ജനതയെ ഓര്‍ത്തു ഉറങ്ങാനാവാത്ത മന്ത്രി. ഭൂമിയില്‍ മാത്രമല്ല  ഉയര്‍ന്നു പറക്കുന്ന വിമാനത്തില്‍ പോലും സേവന സന്നദ്ധനായ മന്ത്രി  , ജനത്തെ സേവിച്ചു അടങ്ങാത്ത അഭിനിവേഷതോടെ ഇടതു മാറി വലതു ചവിട്ടി കാലു വാരി കളം നിറഞ്ഞ സാക്ഷാല്‍ ജലമന്ത്രി . അങ്ങനെ ആകെ ക്ഷീണിച്ചിരിക്കുന്ന അവസ്ഥയില്‍ , ആരോ മുല്ലപ്പെരിയാര്‍ എന്ന് പറഞ്ഞ പാടെ   മുന്‍പിന്ന് നോക്കാതെ അതില്‍ എടുത്തു ചാടി  കൈ കാലിട്ടടിച്ചു വെള്ളം കുടിച്ചു ലക്ക് കേട്ട മന്ത്രി    വെള്ളം വെള്ളം വെള്ളം എന്ന് പുലമ്പുന്ന മന്ത്രി   ചാനലായ ചാനലിലൊക്കെ അങ്ങനെ നിറഞ്ഞു നിന്ന്  ആആആ എന്ന് വാപിളര്‍ക്കുന്ന മന്ത്രി. മുറ്റത്ത് മഴവെള്ളം വീഴുന്ന പോലും പിടിക്കാത്ത പരീഷ്ക്കാരിയായ മലയാളി ഇതു കണ്ടു ആകെ പരിഭ്രമത്തിലാണ്  !! 

***************************************

ഒരു മനുഷ്യ ജീവന്‍ പോലും നഷ്ടപ്പെടാതെ കണ്ണീരും  ചോരയും വീഴാതെ പ്രശ്നപരിഹാരം തേടുമെന്ന് വീമ്പു പ്രസംഹിച്ചു നടന്നു  മുല്ലപ്പെരിയാറിനപ്പുറം ആയിരക്കണക്കിന് ജീവനു  ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ് നമ്മുടെ രാഷ്ട്രീയ  നേതൃത്വം.   പ്രസംഗവും പ്രാര്‍ഥനയും ഉപവാസവും കൊണ്ട് പരിഹരിച്ചു കളയാവുന്ന ഒരു നിസാര കാര്യമാണിതെന്നു ഇപ്പോഴും കുറെ പേര്‍ ഇവിടെ വിചാരിച്ചു നടക്കുന്നുണ്ടല്ലോ കഷ്ടം  ? അപ്പൊ നിങ്ങള്‍ ചോദിക്കും ഇതെന്കിലും വേണ്ടേ ഇങ്ങനെ എങ്കിലും പ്രതികരിക്കണ്ടേയെന്ന് അതെ , കേരളം സമരപന്തല്‍ കെട്ടി  പത്തുപ്പേര്‍ സത്യഗ്രഹം ഇരുന്നാല്‍ അതിനെതിരെ തമിഴ്‌ നാട്ടില്‍ ആയിരം പേര്‍ സത്യഗ്രഹമിരിക്കും നൂറു മലയാളി ഇരുന്നാല്‍ അതിനെതിരെ പത്ത് തമിഴന്‍ ആത്മാഹൂതി ചെയ്യും അത്രമാത്രം വൈകാരികമായി പ്രശ്നങ്ങളെ നേരിടുന്നവരോടാണോ നമ്മള്‍ മത്സരിക്കാന്‍ ശ്രമിക്കുന്നത് . സുപ്രീം കോടതി വിധി പോലും എതിരായാല്‍  അതിനെതിരെ പോലും കലാപം നടത്താന്‍ മടിക്കാത്തവര്‍ ആണ് തമിഴന്‍ 

അതിവേഗം നയതന്ത്രപരമായി പരിഹരിക്കാന്‍ പരിസ്ത്രമിക്കേണ്ടിയിരുന്ന  പ്രശ്നം  തെരുവിലേക്ക് വലിച്ചിഴച്ചതില്‍ എല്ലാവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തുല്യ പങ്കാളിത്തമാണുള്ളത്.   . മുല്ലപ്പെരിയാറിനെ കലക്കി എന്തോകെയോ നേടി കളയാമെന്നു ഇവര്‍ വ്യാമോഹിക്കുന്നു . തമിഴ്‌ നാട്ടിലേക്ക് വെള്ളം കൊണ്ട് പോകേണ്ടത്   കേരളത്തിന്റെ ആവശ്യമായി ഇരിക്കുമ്പോഴാണ് അവിടെ യൂത്ത്‌ കോണ്‍ഗ്രസ്‌ ഷട്ടര്‍ പിടിച്ചെടുകല്‍ ആഭാസം നടത്തിയതും  , തൂമ്പ കുത്താന്‍ അനുവദിക്കില്ല എന്നറിഞ്ഞു കൊണ്ട് തന്നെ യുവമോര്‍ച്ച  പ്രകടനം നടത്തി സങ്ക്ര്‍ഷം സൃഷ്ടിച്ചതും  അപലപനീയം തന്നെ എന്നിട്ട് എന്ത് ഫലം ഇവരൊക്കെ  നേടിതന്നു.. ഒടുവില്‍  ഇക്കാര്യം ചൂണ്ടിക്കാട്ടി ജയാമ്മ പ്രധാനമന്ത്രിയെയും സുപ്രീംകോടതിയേയും സമീപിച്ചിരിക്കുന്നു ഡാമില്‍  CRPF സേനയുടെ സുരക്ഷ നല്‍കണമെന്ന്. കഴിഞ്ഞ തവണ ഇത്തരം ഒരു ശ്രമം കഠിനമായി പരിശ്രമിച്ചാണ് ഇടതു സര്‍ക്കാര്‍ ഒഴുവാക്കി എടുത്തത് . നമ്മുടെ  ഡാമിന് കേന്ദ്രസേനയുടെ സുരക്ഷ  ലജ്ജാകരം  , ഇപ്പോ തന്നെ സ്വന്തം ഡാം എന്ന് അവകാശപ്പെടാന്‍  ശേഷിക്കുന്നതു   അവിടെ  കേരളപോലീസിന്റെ സാന്നിധ്യം  മാത്രമാണ് എന്നിട്ടും അതും ബോധമില്ലാത്ത മന്ത്രി സമ്മതിച്ചു കഴിഞ്ഞു .CRPF  ഫോ , CISF ഫോ  ആര് വേണോ ആയികൊട്ടെ പോലും. ഇങ്ങനെ പോയാല്‍ കോണ്‍ഗ്രസിന്റെ  മുട്ടുമടക്കി സമീപനം കാരണം ഡാമും   കൂടുതല്‍ വെള്ളവും ഒരു വല്യ കരാറും  നമ്മളെ വിഡ്ഢികളാക്കി അവര്‍ നേടി എടുക്കും  .

ഇപ്പോഴും മുല്ലപ്പെരിയാറിനെ സംബന്ധിച്ചുള്ള സര്‍ക്കാരിന്റെ നയനിലപാടുകള്‍ അവ്യക്തമായി തുടരുകയാണ്.അതിന്റെ വ്യക്തമായ ഉദാഹരമാണല്ലോ എജി കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം. മുല്ലപ്പെരിയാരില്‍ ഉള്ളത്ര ജലം ഇടുക്കി സംഭരണിയില്‍ തടഞ്ഞു നിര്ത്താമെന്നുള്ളത് ഒരു സാങ്കേതികവാദത്തിന്നപ്പുറം ഒന്നുറപ്പിച്ചു പറയാനാവുമോ? ഡാം തകര്‍ന്നു കുതിച്ചു ചാടുന്ന വെള്ളം മന്തഗതിയിലോഴുക്കി യാതൊരു നാശനഷ്ടങ്ങളും വരുത്താതെ ഇടുക്കിയില്‍ സ്ഥലം കണ്ടെത്തി യാത്ര ക്ഷീണം തീര്ത്തുകൊള്ളും അല്ല്ലേ ! സത്യത്തില്‍ ഹൈകോടതിയുടെ ചോദ്യത്തിനു വ്യക്തമായ  മറുപടി നല്‍ക്കാന്‍ വേറെ യാതൊന്നും സര്‍ക്കാരിന്റെ കൈവശം ഇല്ലായിരുന്നു ഇതുവച്ച് തടഞ്ഞു നിര്‍ത്താം എന്നുള്ള കണക്കുകൂട്ടല്‍ ആയിരിക്കണം  പ്രാവര്‍ത്തികം ആക്കിയത് . അതിനു ഹാജരാക്കിയതോ യുക്തിക്ക് നിരക്കാത്ത ഒരു കണക്കും !!
അങ്ങനെ  ഒരു സത്യവാങ്മൂലം നല്‍കി സര്‍ക്കാരും വക്കീലും അക്ഷരാര്‍ത്ഥത്തില്‍ കേരള ജനത്തെ ഒറ്റി കൊടുത്തിരിക്കുകയാണ്  സര്‍ക്കാര്‍  പറഞ്ഞു നടക്കുന്നതിന്റെ ഘടക വിരുദ്ധമായ സത്യവാങ്മൂലം തമിഴ് നാട് സര്‍ക്കാര്‍ സമര്ദ്ധമായി സുപ്രീം കോടതിയില്‍ ഉപയോഗിക്കും അത് കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് കടുത്ത വെല്ലുവിളിയും തിരിച്ചടിയും ആയിരിക്കും.. എന്നിട്ടും  സമൂഹത്ത്തിന്റെ കടുത്ത എതിര്‍പ്പും മറികടന്നു എജിയെ സംരക്ഷിക്കുന്നതിന്റെ ആവശ്യകതയും അയാള്‍ക്കിതിന്നു ചൂട്ടുപ്പിടിച്ചു കൊടുത്ത മന്ത്രി ആരെണെന്നു അറിയാനുള്ള അവകാശവും ആഗ്രഹവും   ജനത്തിനുണ്ട് . മന്ത്രി സഭയുടെ കൂട്ടുത്തരവാദിത്വമില്ലയ്മയും വികലമായ സമീപനവും തെളിഞ്ഞു . 

കേന്ദ്ര മന്ത്രിമാരെ എല്ലാം ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട് എന്ന് പറഞ്ഞത് കൊണ്ടോ ,  പ്ലകാര്‍ഡും തൂക്കി  ഗാന്ധിജിയുടെ മുന്നില്‍ ചെന്നിരുന്നാലോ ? ബ്രില്ലാ ഹൌസ് മുതല്‍ ഗാന്ധി സ്മാരകം വരെ ഓടി നടന്നു പ്രാര്‍ഥിച്ചത്  കൊണ്ടോ ? വയറു നിറയെ ചപ്പാത്തിയും  കോഴി ഇറച്ചിയും നിന്ന് ചപ്പത്തില്‍ ചെന്ന് ആറ്  മണിക്കൂര്‍ അവിടുള്ളവരെ പറ്റിച്ചത് കൊണ്ടോ ? നാല് മുദ്രവക്യം വിളിച്ചു കോലം കത്തിച്ചത് കൊണ്ടോ  ? തമിഴനാട് സര്‍ക്കാര്‍ നയം മാറ്റില്ല അവര്‍ക്ക് മാറാന്‍ ആവില്ല എന്ന് ഞാന്‍ കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞല്ലോ.
കേന്ദ്രത്തിന്റെ തിണ്ണനിരങ്ങി നേടിയ മഹാകര്യത്തില്‍ നിന്നും ജയലളിത പിന്മാറും എന്നാണ് അവസാനമായി ലഭിക്കുന്ന സൂചന അത് നന്നായി എന്നെ ഞാന്‍ പറയു കാരണം അത് കൊണ്ട്  അണ്ടിപ്പരുപ്പിന്റെയും ചായയുടെയും കാഷ്‌ എങ്കിലും ലാഭം ! അല്ലാതെ അവരുടെ സമീപനത്തിലോ നിലപാടിലോ യാതൊരു വിട്ടുവീഴച്ചയും  ഉണ്ടാക്കുകയില്ല അവര്‍ പറഞ്ഞു  കേട്ടു മരവിച്ച കാര്യങ്ങള്‍ ഒന്ന് കൂടി കേള്‍ക്കേണ്ടി വരിലല്ലോ !

നമ്മുടെ ദേശീയ പാര്‍ട്ടികളില്‍ നിന്നും നീതി ലഭിക്കുമെന്നു പ്രതീക്ഷിക്കേണ്ടാതില്ല . പട്ടി ചന്തക്കു പോയാല്‍ ഒരു എല്ലും കഷണം എങ്കിലും ചിലപ്പോ കൊണ്ട് വന്നെനിരിക്കും.  ഇവിടെന്നു ചില ശൂരപരക്രമികള്‍ പോയി ഓരോ മന്ത്രി മന്ദിരങ്ങളുടെ മുന്നില്‍ നിന്ന് വലിയ വായില്‍ പറയും എല്ലാം പറഞ്ഞു ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട് ദേ പിടിച്ചോ  ആകെ  പ്രധാനമന്ത്രി  ചെയ്തത് ജയലളിതക്ക് ഒരു അപേക്ഷ അയച്ചതാണ് . ഒരു കേന്ദ്രമന്ത്രി  ഇക്കാര്യം നേരില്‍ കാണാന്‍ ഇങ്ങോട്ട് വന്നോ വരാം എന്ന് ഉറപ്പു നല്ക്കിയോ  എന്തിനും   ഉദ്ദോഗസ്ഥ സംഘത്തെ അയക്കുമായിരുന്നല്ലോ അത് വല്ലതും പരിഗണിച്ചോ  അതെ ഞങ്ങള്‍ക്കും എല്ലാം   ബോദ്ധ്യപ്പെട്ടു കഴിഞ്ഞു സാറേ . 

സിപിഎം  ദേശീയ പാര്‍ട്ടിയായിരിക്കുന്നത് കേരളത്തിലെ ജനങ്ങളുടെ അകമഴിഞ്ഞ സംഭാവന കൂടെ ഉള്ളത് കൊണ്ടാണ് എന്നിട്ടും അവര്‍ക്കും ജയാമ്മ മതി വെള്ളമാണത്രേ ജീവനേക്കാള്‍ വലുത്. കുറഞ്ഞ പക്ഷം തമിഴ്‌ എംപിമാരെ പാര്‍ലമെന്റിനു മുന്നിലെ സമരത്തില്‍ നിന്നും പിന്മാറ്റാന്‍ പോലും കഴിയാത്തൊരു  പോളിക് ബ്യൂറോ.....! 

ബിജെപ്പിക്കു ഒന്‍പതു ദിവസം ചിലറവില്പനയില്‍ ഉള്കണ്ട  മൂത്തു ലോകസഭ  തടസപ്പെടുത്തി കേരളത്തില്‍ നാല് ജില്ലയിലെ  ജനം മൊത്തത്തോടെ  ഒഴുക്കി പോകുന്നതു പ്രശ്നമല്ല അത് ബോദ്ധപ്പെടുകയുമില്ല. ബിജെപ്പിക്കും ജയാമ്മ വലുതാണ്‌ മൂന്നാംമുന്നണി  ഉണ്ടെന്നും ഇല്ലന്നും ഉള്ള അവസ്ഥയില്‍, ബിജെപ്പിയോടോപ്പവും നിന്നിട്ടുള്ള ചരിത്രവും കരുണാനിധിയും മാറിചിന്തികാമെന്നിരിക്കെ എന്തിനു വെറുതെ ഒരു  കൈവിട്ട കളിക്കിറങ്ങണം  കേരളത്തില്‍ ഇടിച്ചു പൊളിക്കും തോണ്ടിമറിക്കും  തുടങ്ങിയ  ഹിമ്മിക്കുകള്‍ കണ്ടു മലയാളി രോമാഞ്ചം കൊണ്ട് കൊള്ളും 

ഇന്ത്യയില്‍ പ്രാദേശിക  നൂല്‍ പാര്‍ട്ടികള്‍  കേന്ദ്രത്തെ  വിലപേശി നിയന്ദ്രിക്കുകയാണ് മായാവതിയും, ജയയും, കരുണാനിധിയും, മമതയും, ലാലുവും ജാതിയുടെയും ഭാഷയുടെ  പ്രദേശികതയുടെയും പേരില്‍  അപകടകരമായി വളരുന്നു ഭയപ്പെടുത്തുന്നു ചിന്തിപ്പിക്കുന്നു !


മുല്ലപ്പെരിയാറില്‍ ഒരു രാഷ്ട്രീയ പരിഹാരം വിദൂരസ്വപ്നമാത്രമാണ്. നമ്മുക്കിനി പ്രതീക്ഷവക്കാന്‍ സുപ്രീം കോടതി മാത്രമേ ഉള്ളൂ . അതുവരെ നാട്ടിലെ സകല വൃത്തികെട്ട രാഷ്ട്രീയക്കാരും കേറി നിരങ്ങി ചൊറിച്ചിലു വന്നു മുല്ലപ്പെരിയാറിനു കുലുങ്ങാന്‍ തോന്നരുതേ  എന്റെ ശ്രീപത്മനാഭാ   !!



വാല്‍കഷണം : മുല്ലപ്പെരിയാര്‍ വറ്റിക്കാന്‍ ഒരേ ഒരു വഴിയെ ഉള്ളൂ .  
കേരളത്തിന്റെ ക്രിസ്മസ് , ന്യൂ ഇയര്‍ ആഘോഷങ്ങള്‍  മുല്ലപ്പെരിയാരിലേക്ക്  മാറ്റുക  ഡാമിന്റെ അക്കരക്കും ഇക്കരക്കും ഓരോ ബിവറേജു ഔട്ട് ലെറ്റുകള്‍ തുടങ്ങുക.  ചാലക്കുടിയില്‍ നിന്നും ബസ്‌ സര്‍വിസ് നടത്തുക.  മലയാളി ഉത്സാഹിച്ചാല്‍ ഡാം മുതല്‍ കടല്‍ വരെ  മിക്സ്‌ ചെയ്തു  കുടുച്ചു വറ്റിക്കാം 
ശുഭം

തമിഴ് നാടിന്റെ രാഷ്ടീയം വിവരിച്ച പഴയ പോസ്റ്റ്‌ 

വെള്ളിയാഴ്‌ച, നവംബർ 25

നാടിനെ രാഷ്ട്രിയ ദുരന്തം മാടി വിളിക്കുമ്പോള്‍


ഇടുക്കിയിലെ കുന്നുകളും കാടുകളും ഒരു സെക്കന്‍ഡുകൊണ്ട് മാഞ്ഞുപോയി, ഒന്നു നിലവിളിക്കാന്‍പോലും സാധിക്കാതെ ജലത്താല്‍ വിഴുങ്ങപ്പെടുന്ന മനുഷ്യര്‍, കോട്ടയത്തെ കുരിശുചൂടി നില്‍ക്കുന്ന പള്ളികളും എസ്റ്റേറ്റുകളും തീവണ്ടിപ്പാതകളും തിരക്കേറിയ ചന്തകളും തിരുനക്കര മൈതാനവും ഒഴുകിപ്പോവുന്ന മഹാരാജാസ് കോളേജും മറൈന്‍ഡ്രൈവും മുത്തൂറ്റ് ടവറും ഗോശ്രീപ്പാലവും, തീപ്പെട്ടിക്കൊള്ളിപോലെ ഒടിഞ്ഞുവീഴുന്ന കൂറ്റന്‍ ഫ്ലാറ്റുകള്‍, നങ്കൂരമൊടിഞ്ഞ് പുറംകടലിലേക്ക് തെറിച്ച കപ്പലുകള്‍, ഭൂമിയോടെ പറിഞ്ഞുപോകുന്ന ആലപ്പുഴയിലെ തെങ്ങിന്‍തുരുത്തുകള്‍, കടലിലേക്ക് ഒഴുകിനിറഞ്ഞ കായലുകള്‍, ആയിരക്കണക്കിന് സ്‌കൂളുകള്‍, ആസ്പത്രികള്‍... ഒരു മണിക്കൂര്‍കൊണ്ട് നിശ്ശബ്ദമായിപ്പോകുന്ന നാല് ജില്ലകള്‍, ഇരുപത്തിയഞ്ച് ലക്ഷത്തിലധികം ജീവിതങ്ങള്‍... 

മുല്ലപ്പെരിയാര്‍ എന്ന വാട്ടര്‍ബോംബ്. ഭീകര സത്വമായി മുന്നില്‍ നാവു നീട്ടി   നില്‍ക്കുന്നു 

മുല്ലപ്പെരിയാറുമായി ബന്ധിച്ചു കിടക്കുന്നത് തമിഴ്നാടിന്റെ വൃത്തികെട്ട രാഷ്ട്രിയ മുഖമാണ് , തമിഴ്മക്കള്‍ക്ക്‌ ജലം ഒരു ദൌര്‍ബല്യവും വൈകാര്യം പ്രശ്നവുമാന് . അതില്‍ വേണ്ട പോലെ വളം ചേര്‍ത്ത് പരിപോഷിപ്പിച്ചാണ് തമിഴ് പാര്‍ട്ടികള്‍ വളര്‍ന്നു പന്തലിക്കുന്നതും. മുല്ലപ്പെരിയാറിന്റെ തണലിലാണ്   വൈക്കോ  പോലുള്ള ആണും പെണ്ണും കേട്ട തീവ്രവാദി സംഘടനകളുടെയും  നൂല്‍ പാര്‍ട്ടികളുടെയും ത്വരിതഗമനത്തിലുള്ള വളര്‍ച്ചയും സ്വാധീനവും നിലനില്‍പ്പും 


തമിഴ്‌ നാട്ടിലെ  കമ്യൂണിസ്റ്റ്‌ പാര്‍ട്ടിനേതാക്കള്‍ പോലും മുല്ലപ്പെരിയാറില്‍ പുതിയ ഡാം വരുന്നതിനെതിരെ അലമുറയിടുകയാണ്    ആരും കേള്‍ക്കുന്നില്ല എന്നേയൂള്ളൂ ആകെ രണ്ടു മൂന്നോ എം പി മാരും നുള്ളിപ്പെറുക്കാവുന്ന എം എല്‍ എ യും മാത്രമേ ഉള്ളേ  . ഈ വിഷയത്തില്‍ പിബിയുടെ വ്യക്തമായ നിലപാട്‌ എന്താണ് എന്ന് അറിയുകയുമില്ല . ബിജെപ്പി പോലും  പുതിയ ഡാമിന് വേണ്ടി നിലപാടെടുക്കുനില്ല 

ഇക്കാരണങ്ങള്‍  കൊണ്ട്  മുല്ലപ്പെരിയാര്‍ വിഷയത്തില്‍  ആഗ്രഹിച്ചാല്‍ പോലും ജയലളിതയോ കരുണാനിധിയോ  ഈ വിഷയം പെട്ടെന്ന്  പരിഹരിക്കാന്‍ ശ്രമിക്കില്ല  ജയാമ്മ ഡാം കെട്ടാന്‍ സഹകരിക്കാം എന്ന് വച്ചാല്‍ ഒരു തിരിച്ചു വരവിനു കരുണാനിധിക്ക് കളമൊരുക്കി കൊടുക്കലായിരിക്കും അത് പോലെ തിരിച്ചും. ഈ രണ്ടു വമ്പന്‍മാര്‍ ഒരുമിച്ചാല്‍ തന്നെ പ്രശ്നം കലാപത്തിലേക്കുമാറും വൈക്കോല്‍ നാട് കത്തിക്കും ,  തമിഴ് നാട്ടിലെ മലയാളികളെ പോലും അവര്‍ വെറുതെ വിടില്ല. ഡാം, മുല്ലപെരിയാര്‍ , കേരളം എന്നോകെ   മിണ്ടാന്‍ അവര്‍ അനുവധിക്കില്ല എന്നുള്ളതിനു  ഉദാഹരമാണല്ലോ സിനിമ പ്രദര്‍ശനം അവര്‍ തടഞ്ഞതും , ഭീഷണി മുഴക്കിയതും. തമിഴ് ജനതയോടും പിന്തുണ പ്രഖ്യാപിച്ചു തീയറ്റര്‍ ഉടമകള്‍ സിനിമാ പ്രദര്‍ശനം നടത്തില്ല എന്നറിയിച്ചില്ല എങ്കില്‍ തീയറ്ററുകള്‍ വൈക്കോ കത്തിക്കും. ഒരു വിധത്തിലും കേരളത്തിനു അനുകൂലമായി ഒരു ചലനവും നീക്കവും  നടത്താന്‍ അവര്‍ അനുവദിക്കില്ല . ഡാം ദുര്‍ബലം ആയിരിക്കെ അത് ശക്തമാണെന്ന് ഘ്രസ്വ ചിത്രം നിര്‍മിച്ചു പ്രചരണം നടത്താന്‍ തമിഴനാടിനു കഴിയുന്നതും അവരുടെ ജനങ്ങള്‍ ഡാം 999 പോലുള്ള ചിത്രങ്ങള്‍ കണ്ടു മനം മാറ്റം അനുവദിക്കാതെ ഇരിക്കുന്നതിലും വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ തെളിഞ്ഞു കിടപ്പുണ്ട് 


മുല്ലപ്പെരിയാറെന്നു  കേട്ട പാടെ ഡി എം കെ ആവേശത്തോടെ പ്രധാനമന്ത്രി മമ്മൂസിനെ കാണാന്‍ ഓടിയത് ജയലളിതക്ക് മുന്നേ പറന്നു  !! വികാരം ഇളക്കി തകര്‍ന്നു നില്‍കുന്ന അവരുടെ ഇമേജ് ഉയര്‍ത്താനാണ്. കഴിഞ്ഞതവണ കേരളത്തിനു അനുകൂലമായി ചില പരാമര്‍ശങ്ങള്‍ ഉണ്ടായപ്പോ ജയലളിത  വമ്പിച്ച പ്രതിഷേധം നടത്തിയിരുന്നു കരുണാനിധി തമിഴ് മക്കളുടെ താല്പര്യങ്ങള്‍ സംരക്ഷികുനില്ല പോലും , വൈക്കോ കേരളത്തിലെ റോഡുകള്‍ ഉപരോധിച്ചു. അവര്‍ക്ക് അവരുടെ രാഷ്ട്രിയമാണ് വലുത് .


കൂടംകുളത്തെ ആണവ നിലയത്തിനെതിരെ സമരം , സത്യഗ്രഹം നടന്നപ്പോ ആദ്യം അതിനെതിരെയുള്ള നിലപാടായിരുന്നു ജയലളിതക്ക് ശേഷം സമരം ശക്തമായി വരുന്നു എന്ന് കണ്ടപ്പോള്‍ അനുകൂലമായി. സുരക്ഷിതമായിരിക്കുന്ന അത്യന്താപേഷിതമായിരിക്കുന്ന  ആണവ നിലയം ഉടന്‍ അടച്ചു പൂട്ടണം എന്ന് കത്ത് എഴുതി കേന്ദ്രത്തെ വിരട്ടി . ഭൂമികുലുക്കം തീരെ കുറഞ്ഞ ഒരു സ്ഥലമാണ് കൂടംകുളം അതില്‍ നിന്നുള്ള വൈദ്യൂതിയുടെ നല്ല ഭാഗം കൈപ്പറ്റുന്ന സംസ്ഥാനമാണ് തമിഴ്‌നാട്  എന്നാലും ഉടന്‍ അടച്ചിടണം എന്ന് വരെ പറയാനുള്ള ജയലളിതയുടെ ആര്‍ജവം ഒരു രാഷ്ട്രിയ മലക്കം മറിച്ചില്‍ ആയിരുന്നു. കത്ത് കിട്ടിയപാടെ പ്രധാനമന്ത്രി അതില്‍ ഇടപെട്ടു കാരണം ആണവനിലയം അടച്ചിടുന്ന കാര്യം ചിന്തിക്കാന്‍ ആവില്ല അങ്ങനെ ഒരു  സ്ഥിതി ഉണ്ടായാല്‍ അത് ചില നയതന്ദ്ര അസ്വസ്ഥതകള്‍ കൂടി സൃഷ്ടിക്കും. അതേ രാഷ്ട്രിയ ഇരട്ടതാപ്പായിരിക്കും തമിഴ് രാഷ്ട്രിയവും കേന്ദ്രവും കാട്ടാന്‍ പോകുന്നതും 

എന്തൊകെ സംഭവിച്ചാലും എന്തൊകെ ആരോകെ പറഞ്ഞാലും കേരളത്തിന്‌ അനുകൂലമായി കേന്ദ്രം ഒരു ചുക്കും ചെയ്യില്ല , തമിഴ് എംപി മാരെ കോണ്‍ഗ്രസിനു എക്കാലതും ആവശ്യമാണ് . അഭിമതനായി  കരുണാധിനി പുറത്തു പോയാല്‍ കയറി കൂടാന്‍ ജയലളിത തയാര്‍ ആണ് കയറ്റാന്‍ കോണ്ഗ്രസും. ഇങ്ങനെ ഒരു സാഹചര്യത്തില്‍ കോടതി എന്നും കോടാലി എന്നുമൊക്കെ പറഞ്ഞുകേന്ദ്രം തടിതപ്പും , അവസരോചിതമായി ഡാമിന്റെ വെള്ളം   ഉയര്‍ത്താന്‍ അവശ്യപ്പെട്ടാല്‍ചിലപ്പോ അതുപോലും കോണ്‍ഗ്രസ്സ്‌ സാധിപ്പിച്ചു കൊടുത്തു എന്നുമിരിക്കും .

ശ്രീലങ്ക  രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയുടെ പ്രധാനഭാഗമായിരുന്നത്  കൊണ്ടാണ് ശ്രീലങ്കയ്ക്ക് ആയുദ്ധം  നല്ക്കിയിരുന്നതും എല്‍ ടി ടി ഇ ക്കെതിരെ നിലപാടെടുത്തതും. ഈ വിഷയത്തില്‍ കടുത്ത സമ്മര്‍ദം ചെലുത്തി കരുണാനിധി കേന്ദ്രത്തെ ഇതില്‍ നിന്നും പിന്മാറ്റുകയായിരുന്നു ഇതു തന്നെ ഉദാഹരണം ഈ അവസരത്തിലാണ് ചൈനയും പാകിസ്ഥാനും അവര്‍ക്ക്  ആയുദ്ധവും മറ്റും നല്‍കി അവരെ വശത്തക്കാന്‍ ശ്രമിക്കുന്നതു....... ദേശസുരക്ഷയെക്കാളും  വലുതാണ്‌ സ്വന്തം സ്ഥാനമാനങ്ങള്‍ എന്ന് കരുതുന്നവരെ നമ്മുക്കെങ്ങനെ വിശ്വസിക്കനാവും.. 


അത് കൊണ്ടൊക്കെ തന്നെ വെള്ളം മാത്രമല്ല   ഡാം ഉള്‍പ്പെടെ കേരളത്തിന്റെ പകുതി കൊടുക്കാം എന്ന് പറഞ്ഞാലും തമിഴ് രാഷ്ട്രിയം സമ്മതിക്കില്ല, എന്നാല്‍  ഭാഷ അടിസ്ഥാനത്തില്‍ വിഭചനം നടത്തുമ്പോ കേരളത്തിന്റെ ഭാഗമായി മാറിയ   ഇടുക്കി ജില്ലയിലെ ചില താലൂക്കുകള്‍ മടക്കി വേണം എന്നുള്ള ഒരു വികാരം തമിഴ് സംഘടനകള്‍  ഇളക്കി വിടുനുണ്ട് . വിഭാചനം വഴി കേരളത്തിനു എന്നും നഷ്ടം മാത്രമേ  ഉണ്ടായിരുന്നുള്ളൂ , ധാരാളമായി നെല്‍കൃഷി ഉണ്ടായിന്ന കന്യാകുമാരി നഷ്ടപ്പെട്ടതോടെയാണ് കേരളം ഒരു ഉപഭോഗ സംസ്ഥാനമായി മാറിയത് .


മുല്ലപ്പെരിയാറിനെ കുറിച്ചുള്ള തമിഴന്റെ  യഥാര്‍ത്ഥ ആശങ്ക ഡാം കൈയില്‍ നിന്നും പോകും എന്നുള്ളതാണ് അതോടെ മാറിവരുന്ന ഭരണകൂടങ്ങള്‍ അവര്‍ക്കാവശ്യമായ ജലം നല്ക്കുമോ എന്നും , പുതിയ ഡാം വരുന്ന പക്ഷം പുതിയ കരാറും വേണ്ടിവരും പുതിയ  പാട്ട വ്യവസ്ഥകളും ആവശ്യമായ വെള്ളത്തിന്‌ വേണ്ട വിലയും നല്ക്കണം എന്നുള്ള ഒരു പൊതു ന്യായവും ഉയരും  ... അതിനാല്‍ ഡാം പണിയാതിരുന്നാല്‍ കരാര്‍ വേണ്ട നിയന്ദ്രണവും കൈയില്‍ നിന്നും പോകുകയുമില്ല...എപ്പടി ഐഡിയ


ഇന്ത്യല്‍ ഒരു യുദ്ധം ഉണ്ടായാല്‍ മരിക്കുന്നതിനെക്കാള്‍ ജനം കേരളത്തില്‍  മരിക്കാന്‍ സാധ്യത ഉണ്ടായിരിക്കുമ്പോ  ഒരു സംസ്ഥാനം മുഴുവന്‍ അതിന്റെ ആശങ്കയില്‍ പെട്ട് തീ തിന്നുമ്പോ അതിനെ കുറിച്ച് ഒരു വകയും ചിന്തിക്കാതെ പ്രവര്‍ത്തിക്കാതെ അതൊകെ രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള കാര്യം എന്നുള്ള ഭാവേന അനങ്ങാപാറ നയം സ്തീകരിക്കുന്ന കേന്ദ്രസര്‍ക്കാരിനെ വെറുത്തു പോകുന്നു , കേന്ദ്രത്തിന് ഭരണഘടനാപരമായ അധികാരം ഉപയോഗപ്പെടുത്തി എന്ത് കൊണ്ട് ഒരു നിക്ഷപക്ഷ സമീപനം ഇതില്‍ എടുത്തു കൂടാ കേരളത്തോട് വെള്ളം കൊടുക്കാം എന്ന് രേഖയില്‍ എഴുതി നല്‍ക്കാന്‍ പറഞ്ഞ കേന്ദ്രം  എന്ത് കൊണ്ട്  തമിഴ്‌ നാട്ടിനു വെള്ളം കിട്ടിയാല്‍  ഡാം നിര്‍മിക്കാന്‍ അനുവദിക്കാം എന്ന് എഴുതി വാങ്ങുനില്ല.


കോണ്‍ഗ്രസ്‌ പാര്‍ട്ടി ഇക്കാര്യത്തില്‍ തികച്ചും നിസങ്കത പുലര്‍ത്തുകയാണ് , ഡി എം കെ പിന്തുണ പിന്‍വലിച്ചാലും കേന്ദ്രത്തിനു പ്രയാസം കൂടാതെ തന്നെ നിലനില്‍ക്കാന്‍ ആവും , മുക്കിനു മുക്കിനു നിന്ന് പ്രസ്താവന്‍ ഇറക്കുന്നതിലൂടെ രാഷ്ട്രിയ ഹിജഡകള്‍  എന്ത് നേട്ടം ആണ് ഉണ്ടാക്കുന്നത് .കേരളത്തിലെ ജനങ്ങളുടെ ജീവന്‍ വച്ച് പന്താടി വിലപേശി  ദൌബര്‍ല്യം ചൂക്ഷണം ചെയ്തു കേരളത്തിന്റെ ചിലവില്‍ ഡാം നിര്‍മിച്ചു ഡാമും വെള്ളവും 999 വര്‍ഷത്തെ  പാട്ട കരാര്‍ അതെപടി നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ആഗ്രഹിക്കുന്ന തമിഴ രാഷ്ട്രിയ കക്ഷികളെ അനുകൂലിക്കുന്ന കേദ്രനയം ജനം പുചിച്ചു തള്ളുന്നു. ഇതാണോ ജനാതിപത്യം ഇതാണോ ജനക്ഷേമം ഇതാണോ  നമ്മുടെ ഭരണ നേതാക്കള്‍   


ആശങ്കയില്‍ ഉറക്കം നഷ്ടപ്പെടുന്നു എന്ന് പറയുന്ന കേരള സര്‍ക്കാര്‍ ഇത്ര കാലമായി എന്ത് ചെയ്തു. കൃത്യമായും സ്ഥിരമായി പ്രവര്‍ത്തിക്കുന്ന   തയ്യാറെടുപ്പുക്കളോടെയുള്ള   ഒരു ദുരന്ത നിവാരണ സംവിധാനം ഇതു വരെ ഒരുക്കാന്‍ നമ്മുടെ സര്‍ക്കരുകള്‍ക്ക് സാധിച്ചോ.  ദുരന്തം സംഭവിച്ചാല്‍ ജനത്തെ രക്ഷപ്പെടുത്താനുള്ള  എന്ത് സംവിധാനം ഒരുക്കി. ഇടുക്കിയിലെ പ്രളയം മറ്റു ജില്ലക്കാരെ അറിയിക്കാനുള്ള അലാം സംവിധാനം ഒരുക്കിയോ. എതൊകെ ഭാഗത്തൂടെ ജല പ്രവാഹം ഉണ്ടാക്കും വല്ല തിട്ടവുമുണ്ടോ !  എതൊകെ ഭാഗത്തുകൂടി രക്ഷപ്പെടണം എന്ന് ജനത്തെ ബോധവല്‍ക്കരിച്ചോ ? ഇതു നാല് ജില്ലയുടെ അല്ല ലോകത്തില്‍ നടന്നേക്കാവുന്ന വലിയ ദുരന്തമാണെന്ന് രാജ്യത്തെ ബോധ്യപ്പെടുത്താന്‍ ഇവര്ക്കെന്തു കൊണ്ട് സാധിക്കുനില്ല ...........


ജനമാണ് വലുതെങ്കില്‍ ജനക്ഷേമം ആഗ്രഹിക്കുന്നു എങ്കില്‍ മന്മോഹന്‍ തമ്പുരാന്റെ മുന്നില്‍ സ്വന്തം രാജി കത്തുകള്‍ വലിച്ചെറിഞ്ഞു കൊടുക്കാനുള്ള ആര്‍ജവം നമ്മുടെ   എം എല്‍ എ മാരും എംപിമാരും. കാണിക്കണം .  ഒരു സംസ്ഥാനവും കുറെ ജനങ്ങളും വേണമോ വേണ്ടയോ എന്ന് കേന്ദ്രം തീരുമാനിക്കട്ടെ......

വെള്ളിയാഴ്‌ച, നവംബർ 4

കുഞ്ഞുകുഞ്ഞിച്ചായന്റെ സങ്കടങ്ങള്‍

മുഖ്യമന്ത്രിയായേ പിന്നെ കുഞ്ഞു കുഞ്ഞിച്ചായനു ഇരികപ്പൊറുത്തി കിട്ടിയിട്ടില്ല  ദേശിയതലത്തില്‍ കോണ്‍ഗ്രസിനെ ബാധിച്ച ശനിയുടെ അപഹാരം ഇങ്ങു തെക്കേ അറ്റം വരെ വ്യാപിച്ചു കിടക്കുന്നു . അത് കുഞ്ഞുകുഞ്ഞിച്ചായനെയും പിടിച്ചു കറക്കുയാണ്  കാലക്കേട് കാരണം തൊട്ടതൊക്കെ വിവാദമായി  പറഞ്ഞതൊക്കെ വിടുവായത്തവും പടപേടിച്ചു പന്തളത്തു ചെന്നപ്പോ  പന്തംകൊളുത്തി പട എന്ന പോലെയാണ്   പുതുപള്ളിയിലൊന്നു ചെന്നാലുള്ള സ്ഥിതി ...

പാമോയിലിന്റെ ഗതികിട്ടാത്ത പ്രേതം  വിടാതെ പിന്തുടരുകയാണ് .പിന്നാലെ തന്നെ    ഫണം  വിടര്‍ത്തി വിഎസും കുറെ ദുര്‍ഭൂതങ്ങളും  നുള്ളിപ്പെറുക്കിയുണ്ടാക്കിയ മന്ത്രിസഭയിലെ സ്ഥാനമാനങ്ങള്‍ സര്‍വത്ര സമുദായ മേലാളന്‍മാര്‍ക്കും നൂല്‍പാര്‍ട്ടി കിടങ്ങള്‍ക്കും  വീതിച്ചു കൊടുത്തിട്ടും അതൊന്നും തികയാതെ സകല corporationന്റെ മേലെയും  അവന്മാര്‍  മുറുകെ പിടിച്ചിരിപ്പാണ്. അതിനിടയിലാണ് മന്ത്രിപുംഗവന്‍മാരുടെ  തല്ലുകൊള്ളിതരത്തിനോക്കെ ചെന്ന്  ഖേദം   പ്രകദിപ്പികേണ്ട ഗതികേടും    ഇതിനോടക്കം മൂന്നെണ്ണം ജനത്തോട് പറഞ്ഞപ്പോ ഒരെണ്ണം മുഖ്യന്‍  ചെന്നിത്തലയോടും  പറഞ്ഞു കാണും പാലം പിടിച്ചു കുലുക്കിയിട്ടും വിടാതെ പിടിമുറുക്കിയെടുത്തത്തിന്റെ  പാപ ഭാരം അല്പമെങ്കിലും കുറയാന്‍ .

അച്ചനെക്കാള്‍ പ്രായമുള്ള , മഹുമാന്യ പ്രതിപക്ഷ നേതാവെന്ന് പോലും ഓര്‍ക്കാതെ വിഎസിന് നേരെ   മ്ലേച്ച  വാക്കുകളില്‍ പ്രസംഗിച്ചിട്ടും , ഒരു പൊതുവേദിയില്‍ ഒരു വനിതയെ വാക്കുകള്‍ കൊണ്ട് അപമാനിതയാക്കിയ ശേഷവും  ആ മാന്യന്മാര്‍  പ്രബുദ്ധ കേരളത്തിന്റെ  മുഖത്തേക്ക് പല്ലിളിച്ചു കാട്ടുകയാണ്. അതിനെ  ആവേശം എന്നൊക്കെ പറഞ്ഞു  തള്ളാനോന്നുമാകില്ല ജോര്‍ജിന്റെ  നാവില്‍    ആണി അടിക്കേണ്ട നേരം അതിക്രമിച്ചു കഴിഞ്ഞു. ഇതൊക്കെ കുഞ്ഞു കുഞ്ഞിച്ചായാനുമറിയാം    ഗണേഷിനെ തൊട്ടാല്‍  പിള്ള പിണങ്ങും ജോര്‍ജിനെ തൊട്ടാല്‍ മാണി പിണങ്ങും അപ്പൊ പിന്നെ അതിനോക്കെ കുഞ്ഞു കുഞ്ഞിച്ചായന്റെ കൈ വിറക്കും. എന്നകാര്യം നമ്മളൊക്കെ അറിഞ്ഞോണം.  ഓരോ ദിവസം പഴയ കേസുകെട്ടുകളും ചവറ്റു കുട്ടയിലെ പൊടി പിടിച്ച ഫയലുകളും തിരക്കുന്ന തിരക്കിലാണ്   കുഞ്ഞു കുഞ്ഞ്  IPC യിലെ വകുപ്പുകളും സഭാച്ചട്ടവും പറഞ്ഞു വല്ലവിധേനെയും   പ്രതിപക്ഷത്തെ വിരട്ടാന്‍ കഴിഞ്ഞാലോ.   നാണവും മാനവും കളഞ്ഞു ഈ സര്‍ക്കാരിനെ ഒന്ന് താങ്ങി നിര്‍ത്താന്‍ അതിവേഗം ഒന്ന് ഭരിക്കാന്‍ ഇനിയും എന്തൊകെ പൊറുക്കണം സഹിക്കണം ...

കൂട്ടുമന്ത്രി  സഭയാകുമ്പോ  പല വിട്ടു വീഴ്ഷകളും വേണ്ടി വരും എന്നുപറഞ്ഞ പ്രധാനമന്ത്രി മന്മൂസു   വരെ.  ഗതികെട്ടിട്ടാണെന്കിലും പോണെന്കില്‍ പുല്ലു പോട്ടെന്നു വച്ച് രാജയേയും കനിമൊഴിയേയും പിടിച്ചു ജയിലില്‍ ഇട്ടു. അങ്ങനെ വല്ലതും  ഈ കുഞ്ഞു കുഞ്ഞുച്ചായനെ കൊണ്ട്  ആവുമോ .  നടക്കില്ല മോനെ എന്നുറക്കെ  പറയാനുള്ള ശക്തിയോ തന്റെടമോ ഒന്നും കുഞ്ഞു കുഞ്ഞിനില്ല  അതിനാല്‍ പറഞ്ഞതിനപ്പുറം  ഒരു മുഴം കൂടെ ചാടി കുഞ്ഞുകുഞ്ഞു അഴിമതിക്കാരന്‍ എന്ന് സുപ്രീം കോടതി വിധിച്ച പിള്ളയെ തുറന്നു വിട്ടിരിക്കുന്നു അവഹേളിക്കപ്പെട്ടത്‌ ജനമോ അതോ സുപ്രീം കോടതിയോ ? അവനവന് ഇഷ്ടംപോലെ തീരുമാനിക്കാം  പത്ത് പുത്തനും ഒരു നല്ല വക്കീലും ഉണ്ടേ ഇവിടെ ആര്‍ക്കും എന്തും ആവാം എന്നായിരുന്നു ഒരു പഴയ  വാമൊഴി ഇപ്പോ അതും തിരുത്തേണ്ട നേരം വന്നിരിക്കുന്നു ഒരു  നൂല്‍ പാര്‍ട്ടി എങ്കിലും സ്വന്തമായുണ്ടേ  സുപ്രീം കോടതി പോലും പുല്ലാണെന്നു  പറഞ്ഞു പഠിക്കാം.

പിള്ളയിലൂടെ വീണു കിട്ടിയത് വി എസിന്  ബംബര്‍ സമ്മാനമാണ്.   സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ എന്ന ഒരു അവസ്ഥ.!!  മനസ്സില്‍ ലഡു പൊട്ടുന്നുണ്ട്  പലേ  കമ്യുണിസ്റ്റ്‌ യോഗികള്‍ക്കും . കഴിഞ്ഞ  തെരഞ്ഞെടുപ്പില്‍  യു ഡി ഫിനു ക്ഷീണം പറ്റിയതും ഇതിന്റെ ഓക്കേ പേരിലാണല്ലോ. എന്നിരുന്നാലും  അച്ചുമാമന്‍ ഇതും പൊക്കി എടുത്തു സുപ്രീം കോടതി വരെ പോയിട്ട് വല്യ കാര്യമോനുമുണ്ടെന്നു തോന്നുന്നില്ല കാരണം ഇതൊകെ അറിയാമേലാത്ത മാന്യന്മാര്‍ ഒന്നും അല്ലോ ഭരിക്കുന്നതും ഭരിപ്പിക്കുന്നതും നിയമത്തിന്റെ നൂലാമാലകള്‍ മൊത്തം അരിച്ചു പെറുക്കി പഴുതില്ലാതെയാവും തുറന്നു വിട്ടിരിക്കുക .. കുറെ കാലം വാതോരാതെ പറഞ്ഞു നടക്കാന്‍ ഒരു വിഷയം കൂടെ കിട്ടി എന്ന് കരുതി എല്ലാര്‍ക്കും  ആശ്വസിക്കാം

ജേക്കബിന്റെ മരണ ശേഷവും പിള്ളയെ തുറന്നു വിടാന്‍ പോകുന്നു എന്ന് കേട്ടപ്പോ എനിക്ക് അത്ഭുതം തോന്നി . പിറവം തന്നെ തട്ടി മുട്ടി കയറി കൂടിയതാണ് മന്ത്രിസഭ വിവാദങ്ങളില്‍ ആടി ഉലഞ്ഞു നില്‍ക്കുന്നു . അഴിമതിയും  സ്വജനപക്ഷപാതവും  പിള്ളമാരും  !!  വര്‍ധിച്ച വീര്യത്തോടെ പ്രതിപക്ഷം പിറവത്ത് ആഞ്ഞടിക്കുമ്പോ പിറവം പറന്നെങ്ങാനും പോയാല്‍  എന്താക്കും കഥ മന്ത്രി സഭ വീണില്ലേ തന്നെ കയ്യാലപ്പുറത്തിരിക്കുന്ന  അഞ്ചാം മന്ത്രിയെ  ലീഗ് കൊണ്ട് പോകും......വീണ്ടും വീണ്ടും മുഖ്യന് നട്ടെല്ല് നല്ലോണം വളക്കേണ്ടി വരും പിന്നെ ഇവിടെ തേനും പാലും ഒഴുക്കിയാലും ജനം അടുത്ത തവണ ഭരണത്തില്‍ ഇരുത്തില്ല പിന്നെ എന്നാത്തിനാ അല്ലെ

വാല്‍കഷണം : ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞപോലെ ഒരാള്കെന്കിലും സഹായമാകുമെന്കില്‍  വേണ്ടതിനും വേണ്ടാത്തതിനും ഞാന്‍ ഇടപ്പെടും അങ്ങനെ ഒരാളെ സഹായിക്കാന്‍ ഉമ്മന്‍ചാണ്ടി തുറന്നു വിട്ട മാന്യന്മാര്‍   ഉടന്‍   നാടിനെ നല്ലോണം സേവിക്കാനിറങ്ങും സൂക്ഷിക്കുക ...

NB : സഖാവ് ഉണ്ണി കുറുപ്പെന്ന  RN കുറുപ്പിന്നു ഈ പോസ്റ്റ്‌ ഞാന്‍  DEDICATE  ചെയ്യുന്നു